Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍

09 FEBRUARY 2017 09:09 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ആറു വര്‍ഷമായി വിവാഹ തട്ടിപ്പു നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍. മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരിയില്‍ മുഹമ്മദ് ഷാഫി (30)യാണ് പിടിയിലായത്. ഡോ. സതീഷ് രാഘവന്‍ എന്ന പേരില്‍കാര്‍ഡിയാക് ട്രാന്‍സ് പല്‍ന്റ് സര്‍ജന്‍ എന്നു പരിചയപ്പെടുത്തി ഇന്റര്‍നെറ്റില്‍പരസ്യം ചെയ്താണ് പെണ്‍കുട്ടികളെ ചതിച്ചത്. ബി. എസ്.സി നഴ്‌സിംഗ് ബിരുദധാരികള്‍അടങ്ങുന്ന പെണ്‍കുട്ടികളാണ് കെണിയില്‍ വീണത്. എട്ടാം ക്ലാസ് വരെയാണ് പ്രതിപഠിച്ചിട്ടുള്ളത്. അറസ്റ്റിലായപ്പോള്‍ 50ലക്ഷം രൂപ, ഉയര്‍ന്ന വിലയുളള മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ട് കേസുകളാണ് മുഹമ്മദ് ഷാഫിക്കെതിരെ നിലവിലുള്ളത്. പത്തനംതിട്ട കുലശേഖരപതി സ്വദേശിനിനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പി കെ. എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നാലുമാസമായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു.


മുപ്പതോളം പെണ്‍കുട്ടികളെ വലയിലാക്കിയിട്ടുണ്ട്. ചിലരെ നഴ്സിംഗിനെന്നപേരില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോടുപറഞ്ഞു. ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളിലായിരുന്നു താമസം. എട്ടാം ക്ലാസ് വിജയിച്ച് ഒന്‍പതാം ക്ലാസില്‍ ചേര്‍ത്തയുടന്‍ പഠനം ഉപേക്ഷിച്ചതാണ് മുഹമ്മദ് ഷാഫി. എന്നാല്‍, ഇംഗ്ലീഷിലും ഹിന്ദിയിലും ആകര്‍ഷകമായ സംസാരം. പഠനത്തിനു ശേഷം പത്താംക്ലാസ് പാസാകാത്തവര്‍ക്കു വേണ്ടി സ്വകാര്യ സ്ഥാപനംനടത്തിയ ഹോം നഴ്സിംഗ് പഠിച്ചു. മുംബൈയില്‍ നഴ്സിംഗ് സ്ഥാപനത്തില്‍ ജോലിചെയ്ത് പെണ്‍കുട്ടികളെ ചതിച്ച് പണം തട്ടി. പിന്നീട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടകളിലും മറ്റു ജോലിക്കുമായി താമസിക്കവെയാണ് ഭാഷകള്‍വശമാക്കിയത്. 


ദുബായിലെ ഇലകട്രോണിക്സ് കടയില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു. ഇതിനിടെയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സാങ്കേതിക രംഗത്തും അറിവു നേടി. മെഡിക്കല്‍വിഭാഗത്തിലെ വിവിധ പുസ്തകങ്ങള്‍ ഇയാള്‍ വായിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വലയിലായ പെണ്‍കുട്ടികളോട് വായിച്ചിട്ടുള്ള പുസ്തകങ്ങളെപ്പറ്റി വിവരിച്ചിരുന്നു. ഡോ. സതീഷ് രാഘവനെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ നല്‍കിയ പരസ്യത്തിലൂടെ വിവാഹതല്‍പ്പരരായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച ശേഷംവീടുകളിലെത്തി.

വിവാഹം ഉറപ്പിച്ച ശേഷം പെണ്‍കുട്ടികളുടെ കൂട്ടുകാരുമായുംബന്ധുക്കളുമായും ബന്ധം സ്ഥാപിച്ചു. ആദ്യം പരിചയപ്പെട്ട പെണ്‍കുട്ടികളുടെപേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം എ.ടി.എം കാര്‍ഡ് കൈവശപ്പെടുത്തി. മറ്റു പരിചയക്കാരില്‍ നിന്ന് ഈ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് കാര്‍ഡ്ഉപയോഗിച്ച് പിന്‍വലിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ പേരില്‍ മൊബൈല്‍ഫോണുകളും സിംകാര്‍ഡും എടുത്ത് കൈകാര്യം ചെയ്തുപോന്നു. സംസ്ഥാനത്തെ എല്ലാജില്ലകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സെന്റര്‍ , അരീക്കോട്, ആലപ്പുഴ, പത്തനംതിട്ട സ്റ്റേഷനുകളിലാണ്‌കേസുകള്‍ എടുത്തിട്ടുളളത്.

50 ലക്ഷം രൂപ(പുതിയ 2000, 500 നോട്ടുകള്‍), 1000 ദിര്‍ഹം, രണ്ട് പവന്റെ സ്വര്‍ണ്ണ മോതിരങ്ങള്‍, നാല് ഐ ഫോണുകള്‍, 17 സിംകാര്‍ഡുകള്‍, വ്യാജ ബില്ല്, സീലുകള്‍, ഡോ. സതീഷ് രാഘവന്‍ എന്ന പേരിലെ വിസിറ്റിംഗ് കാര്‍ഡുകള്‍, ചെക്ക്ബുക്ക്, വിലകൂടിയ കണ്ണടകള്‍, വാച്ചുകള്‍, വിലപിടിപ്പുള്ള വസ്ത്രങ്ങള്‍, യാത്രാബാഗുകള്‍ എന്നിവഇയാളുടെ പക്കല്‍നിന്നും പൊലീസ് കണ്ടെടുത്തു. സമാനമായ മറ്റു കേസുകളെ ബാധിക്കുമെന്നതിനാല്‍ പ്രതിയെകുടുക്കിയതെങ്ങനെയെന്ന് വിവിരിക്കാനാവില്ലെന്ന് ഡി. വൈ. എസ്. പി വിദ്യാധരന്‍പറഞ്ഞു. പൊലീസ് ചീഫ് ബി. അശോകന്റെ മേല്‍നോട്ടത്തില്‍ , സി. ഐ സുരേഷ്‌കുമാര്‍, എസ്. ഐ ജി. പുഷ്പകുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ എല്‍. ടി. ലിജു,രാധാകൃഷ്ണന്‍, ബിജുമാത്യു തുടങ്ങിയവരുടെ സംഘമാണ് കേസന്വേഷിച്ചത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (11 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (11 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (13 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (14 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (16 hours ago)

Malayali Vartha Recommends