Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവര്‍ത്തക തന്നെ, സ്വന്തം ഇഷ്ടപ്രകാരമാണ് മാധ്യമപ്രവര്‍ത്തക കെണിയൊരുക്കിയതെന്ന് ചാനലിലൂടെ പരസ്യ കുറ്റസമ്മതം

30 MARCH 2017 11:54 PM IST
മലയാളി വാര്‍ത്ത

എ.കെ ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവര്‍ത്തക തന്നെയെന്നും ഇനി ഇതാവര്‍ത്തിക്കില്ലെന്നും മാപ്പുപറഞ്ഞ് മംഗളം സിഇഒ അജിത്കുമാര്‍. ചാനലിലൂടെയാണ് ഖേദപ്രകടനവും വെളിപ്പെടുത്തലും നടത്തിയിരിക്കുന്നത്. എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവര്‍ത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നതും ചാനലിലൂടെ പരസ്യ കുറ്റസമ്മതം നടത്തി അജിത് വ്യക്തമാക്കുകയായിരുന്നു.

ശശീന്ദ്രനെ കുടുക്കിയത് ഹണി ട്രാപ്പിലൂടെയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ഇക്കാര്യത്തില്‍ കൃത്യമായ തെളിവു ലഭിച്ചതോടെ ചാനലിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാത്രി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പാണ് ചാനല്‍ മേധാവി അജിത്തിന്റെ മാപ്പപേക്ഷ വന്നത്.

എന്നാല്‍ ഇത്തരമൊരു ഗൂഢാലോചന നടത്തിയതിനും മന്ത്രിക്കെതിരെ അപവാദപ്രചരണം നടത്തിയതിനും ചാനലിനെതിരെ നടപടി ഉറപ്പായിരിക്കുകയാണെന്നാണ് വിവരം. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. പക്ഷേ, മാപ്പപേക്ഷയില്‍ പ്രശ്‌നം തീരില്ലെന്നും ഒരു മന്ത്രിയെ അപമാനിക്കുകയും സര്‍ക്കാരിനെ കുഴപ്പത്തിലാക്കുകയും ചെയ്തതിന് കടുത്ത നടപടിയുണ്ടാവുമെന്നുമാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

എ.കെ ശശീന്ദ്രനെ മംഗളം ചാനല്‍ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്ന പരാതി ശക്തമായ സാഹചര്യത്തില്‍ ഇതില്‍ ആരോപണ വിധേയയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി പൊലീസ് ശക്തമായ നീക്കം നടത്തിവരികയാണ്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ സൂചന ലഭിച്ചതോടെ ഹണി ട്രാപ്പിലെ ഗൂഢാലോചന പൊളിയുമെന്ന് മനസ്സിലാക്കി അജിത് രംഗത്തെത്തിയതാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

മന്ത്രിയെയും അതുപോലെ മറ്റ് ചില ഉന്നതരേയും കുടുക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്നും ഫോണ്‍ചോര്‍ത്തല്‍ ഉള്‍പ്പെടെ നടത്തിയെന്നും സൂചനകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കുന്നത്. സര്‍ക്കാരിനെ മനപ്പൂര്‍വം കരിവാരിത്തേക്കാനാണ് നീക്കമുണ്ടായതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. ഇതിനായാണ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, ആരോപണ വിധേയയായ ചാനല്‍ ജീവനക്കാരിയെ പൊലീസ് നിരീക്ഷിച്ച് വരികയാണ്. ഇതിനായി ചിലര്‍ ഒത്താശചെയ്തതായും സൂചനകളുണ്ട്. ആദ്യഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. ഇതിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതോടെ സംഭവത്തിന് പിന്നിലെ യാഥാര്‍ഥചിത്രം പുറത്തുവരുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ പൊലീസ് ചാനലിനെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. നേരത്തേ ജുഡീഷ്യല്‍ അന്വേഷണമാണ് മന്ത്രിയുടെ രാജിക്കു പിന്നാലെ പ്രഖ്യാപിച്ചതെങ്കില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന് തെളിവു ലഭിച്ചതോടെയാണ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. ശശീന്ദ്രന്‍ വിളിച്ചത് വീട്ടമ്മയെയാണെന്ന് പറഞ്ഞാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ വീട്ടമ്മയെയല്ല മറിച്ച ചാനല്‍ പ്രവര്‍ത്തകതന്നെയാണ് ശശീന്ദ്രനെ കുടുക്കാന്‍ രംഗത്തിറങ്ങിയതെന്ന് ഇപ്പോള്‍ ചാനല്‍ മേധാവിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടേതടക്കം നാലു പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. ടെലിഫോണ്‍ വിവാദത്തിനു പിന്നില്‍ ഹണി ട്രാപ്പ് തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ സംസ്ഥാന പൊലീസ് സേനയിലെ രണ്ട് ഉന്നത ഐപി എസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു. ഇതോടെ പൊലീസില്‍ നിന്ന് ചാനലിനുവേണ്ട് സഹായം ചെയ്തുകൊടുത്തുവെന്ന ആരോപണവും ഉയരുന്നുണ്ട്.

ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഹൈടെക്് സെല്‍ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ഐടി ആക്റ്റ് പ്രകാരമാണ് അന്വേഷണം. ഐജി ദിനേന്ദ്രകശ്യപിനാണ് അന്വേഷണ നേതൃത്വം. ഡിവൈഎസ്പി ഷാനവാസിനാകും മറ്റൊരു കേസിന്റെ ചുമതല. ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുകയെങ്കിലും ഇത് ക്രൈംബ്രാഞ്ച് അന്വേഷണമല്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (5 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (5 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (8 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (8 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (8 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (9 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (10 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (10 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (10 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (10 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (11 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (11 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (11 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (11 hours ago)

Malayali Vartha Recommends