രാധ വധം ആര്യാടന്മാര്‍ക്ക് തലവേദനയാകും... കേസന്വേഷണം നീളുന്നത് ആര്യാടന്‍ ഷൗക്കത്തിലേക്കും സരിത എസ് നായരിലേക്കും

നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിലെ അന്വേഷണം ആര്യാടന്‍ ഷൗക്കത്തിലേക്കും സരിത എസ് നായറിലേക്കും നീങ്ങുന്നു എന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത്, സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ എന്നിവരെ കേന്ദ്രീകരിച്ചാണു അന്വേഷണ സംഘത്തിന്റെ പുതിയ നീക്കങ്ങള്‍ .
കേസില്‍ റിമാന്‍ഡിലായ പ്രതി ബിജുവിനെ കൊലപാതകശേഷം നേരില്‍കണ്ടതായി ആര്യാടന്‍ ഷൗക്കത്ത് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. നേരത്തെ ഇക്കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു ഷൗക്കത്ത് ഒഴിഞ്ഞുമാറുകയായിരുന്നു. കൊലപാതകവിവരം പന്ത്രണ്ടുപേരോടു പ്രതി ബിജു പറഞ്ഞിരുന്നു. ഇതില്‍ ആറുപേരെ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനായ ഷൗക്കത്തിനെ കേസുമായി ബന്ധിപ്പിക്കുന്ന ചില നിര്‍ണായക വിവരങ്ങളോടൊപ്പം സരിത നിലമ്പൂരിലെ ഒരു ഹോട്ടല്‍മുറിയില്‍ താമസിച്ചിരുന്നതായും പോലീസിനു വിവരം ലഭിച്ചു.
നിലമ്പൂര്‍ സന്ദര്‍ശനത്തിനിടെ രാധ ജോലിചെയ്‌തിരുന്ന ഓഫീസുകളില്‍ സരിത വന്നിരുന്നോയെന്നാണു സംഘം അന്വേഷിക്കുന്നത്. കോണ്‍ഗ്രസ് ഓഫീസിലും ആര്യാടന്‍ ഷൗക്കത്തിന്റെ പഴ്‌സണല്‍ ഓഫീസിലും ആര്യാടന്‍ ആസാദിന്റെ ഓഫീസിലുമാണു രാധ ജോലിചെയ്‌തിരുന്നത്. ഇവിടങ്ങളില്‍ സരിത വന്നിട്ടുണ്ടെങ്കില്‍ അസ്വാഭാവികമായ എന്തെങ്കിലും രാധ കാണാനിടയായിട്ടുണ്ടാകണമെന്നും ഇതായിരിക്കും അപായ പ്പെടുത്താനുള്ള രണ്ടു ശ്രമങ്ങ ള്‍ക്കും ഒടുവില്‍ കൊലപാതകത്തിലും കലാശിച്ചതെന്നും പോലീസ് സംശയിക്കുന്നു.
അതേസമയം കൊലപാതക ശേഷം നിലമ്പൂര്‍ മാരിയമ്മന്‍ കോവിലില്‍ ബിജുവും ഷൗക്കത്തും ഒരുമിച്ചിരിക്കുന്ന പടമെടുത്ത സ്‌റ്റുഡിയോ ഫോട്ടോഗ്രാഫര്‍ മുകുന്ദന്റെ കൈയില്‍നിന്നു മെമ്മറികാര്‍ഡ് വിലയ്‌ക്കുവാങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോടു മെമ്മറികാര്‍ഡ് ഹാജരാക്കാനും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ടു പ്രദേശത്തെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്‌തിരുന്നു. ഇതില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്‌റ്റന്റും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഹാരിസിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തതില്‍ അന്വേഷണസംഘത്തിനു നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ഐ.ജി: എസ്. ഗോപിനാഥിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച കേസ് ഏറെ വിവാദങ്ങള്‍ക്കു ശേഷമാണു എ.ഡി.ജി.പി: ബി.സന്ധ്യയ്‌ക്കു കൈമാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























