അനൂപിന്റെ വാക്കും പഴയ ചാക്കും... ജൂലായില്‍ കഞ്ഞികുടി മുട്ടും, സംവിധാനമെല്ലാം മാറുന്നത്രേ

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മലയാളികള്‍ക്ക് കേന്ദ്ര, കേരള സര്‍ക്കാരുടെ മറ്റൊരു കൈനീട്ടം കൂടി. 61 ലക്ഷം എപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് ചരമഗീതം.
മലയാളിയായ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ സംഭവനയാണ് ഭക്ഷ്യസുരക്ഷാ നിയമം. അതേ നിയമം തന്നെയാണ് എപിഎല്‍ കാര്‍ഡുകളെ ചതിച്ചത്.
61 ലക്ഷം എ.പി.എല്‍ കാര്‍ഡുകള്‍ക്ക് യാതൊരു വിലയുമില്ലാതാവുകയാണ്. ഇത്രയും കുടുംബങ്ങള്‍ റേഷന്‍ സംവിധാനത്തില്‍ നിന്നും പുറത്താകും. ചില വിഭാഗങ്ങളെ മാത്രം റേഷന്‍ സംവിധാനത്തില്‍ ഉള്‍പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. റേഷന്‍ കാര്‍ഡില്‍ നിന്നും പുറത്താകുന്നവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇവര്‍ക്ക് ധാന്യവിഹിതം ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. എന്നാല്‍ പൊതുവിതരണ സംവിധാനം വഴി ഇപ്പോള്‍ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന 15 ലക്ഷം ടണ്‍ ധാന്യവിഹിതം നാലിലൊന്നായി കുറയും. ഇത് അരിവില കുതിച്ചുയരാന്‍ ഇടയാകും. ജൂലായ് മുതലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അനൂപ് ജേക്കബ് ഭക്ഷ്യമന്ത്രിയായതോടെ ഭക്ഷ്യവകുപ്പിന്റെ താളം തെറ്റി. റേഷന്‍ കടകളും മാവേലിസ്റ്റോറുകളും നോക്കുകുത്തികളായി. റേഷന്‍ കാര്‍ഡിന് വിലയില്ലാതാകുന്നതോടെ മറ്റ് പല ബുദ്ധിമുട്ടുകളും അരങ്ങേറും. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് മാനദണ്‌ഡമാക്കുന്നത്. റേഷന്‍ കാര്‍ഡിന് പകരം എന്തുരേഖ നല്‍കും എന്നതിനെ കുറിച്ചും സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
അതേസമയം എ.പി.എല്‍ കാര്‍ഡുകാരെ റേഷനിംഗ് സബ്രദായത്തില്‍ നിന്നും ഒഴിവാക്കുകയില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. അനൂപിന്റെ വാക്കും പഴയചാക്കും ഒരേപോലെ ആയതിനാല്‍ ഇതാരും മുഖലിവക്കെടുക്കുന്നില്ല. ഇവര്‍ക്ക് മാസം എട്ടു കിലോ അരി വീതം നല്‍കുന്നതിനെകുറിച്ചും ആലോചിക്കുന്നുണ്ടത്രേ. എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് ഇപ്പോള്‍ 35 കിലോ അരി 8.90 പൈസക്ക് നല്‍കുന്നുണ്ട്. ഇത് ജൂലൈ മുതല്‍ എട്ട് കിലോ അരിയായി ചുരുങ്ങും.
കാരുണ്യാ ഭാഗ്യക്കുറി ഉള്‍പ്പെടെയുളള സഹായങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് മാനദണ്‌ഡമാക്കുന്നത്. എപി.എല്‍ കാര്‍ഡ് ഉടമകള്‍ക്കും കാരുണ്യാ സഹായം ലഭിക്കുന്നുണ്ട്. കാര്‍ഡ് ഇല്ലാതാകുന്നതോടെ ഇതെന്താവുമെന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























