Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..


കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനം...തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പെന്ന് നിലവിളി


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ

ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ പൊന്നനിയന്റെ മൊഴിയ്ക്കായി കാതോർത്ത് കേരളം

12 JULY 2017 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പെന്ന് നിലവിളി

മോട്ടോര്‍ റാലിയോടെ ടെക് എ ബ്രേക്കിന് ടെക്നോപാര്‍ക്കില്‍ ഔദ്യോഗിക തുടക്കം

SIT-യുടെ പോക്കില്‍ സംശയം അയ്യപ്പനെ തന്ത്രി തൊടില്ല...! ബോംബിട്ട് ശ്രീലേഖ..! കേന്ദ്രത്തിൽ നിന്ന് വിളി പിന്നാലെ സംഭവിച്ചത്..!

കത്ത് പുറത്ത് വിട്ട് യുവതിയുടെ ഭർത്താവ്...!ഒരുത്തനും തിരിഞ്ഞ് നോക്കിയില്ല..!രാഹുലിന് ആശ്വാസം ആ MLA റഡാറിൽ..! 21 കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ പങ്കും അന്വേഷണസംഘം അന്വേഷിക്കും. പ്രതി വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി സഹോദരന്‍ അനൂപിനെ കണ്ടിരുന്നു. സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് എഴുതിയ കത്ത് കൈമാറിയത് അനൂപിനാണെന്നും വ്യക്തമായിട്ടുണ്ട്. സംഭവം ഒതുക്കിതീര്‍ക്കാന്‍ അനൂപും സഹായിച്ചോയെന്ന് സംശയമുണ്ട്.

അതിനാല്‍ അന്വേഷണ സംഘം അനൂപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്‍റെ സഹോദരന്‍ എന്നതിലുപരി അദ്ദേഹത്തിന്‍റെ ബിസിനസ് ഇടപാടുകളും നിയന്ത്രിക്കുന്ന ആള്‍ കൂടിയാണ് അനൂപ്. ദിലീപിന് സിനിമാക്കാരെ ആരെയും വിശ്വാസമില്ലായിരുന്നു അതുകൊണ്ടു തന്നെ തന്റെ കൂടപ്പിറപ്പിന്റെ അടുത്ത സുഹൃത്തായ് കണ്ടു. ഒടുവിൽ തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ് കണ്ടു.

തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളിലും വമ്പൻ പ്രൊജെക്ടുകളും അനിയന്റെ നിയന്ത്രണത്തിലാക്കി. വരവിൽ കവിഞ്ഞ സ്വത്ത് തന്റെ പേരിൽ കുമിഞ്ഞു കൂടാതിരിക്കാൻ ബിനാമി ഇടപാടുകൾക്കുവേണ്ടി ആളെ കണ്ടെത്തിയതും അനുജനാണ് . ദിലീപിന്റെ പണം കൊണ്ട് അനുജനെ നിർമ്മാതാവാകുകയും ചെയ്തു. മാത്രമല്ല സിനിയിലെ ദിലീപിന്റെ എല്ലാ തരികിടകൾക്കും അനൂപ് സാക്ഷിയാണ്.

സാധാരണ സിനിമ മേഖലയിൽ അവിശുദ്ധ ബന്ധങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു താരവും സഹോദരങ്ങളെയോ ബന്ധുക്കളെയോ ഒപ്പം കൂടാറില്ല. ഇതിൽ നിന്നും വിഭിന്നമാണ് ദിലീപ്. രണ്ടുപേരും കൊള്ളരുതായ്മയിലും ഒന്നായിരുന്നു. ഇപ്പോൾ ഈ പൊന്നാനിയനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. ഇനി അനൂപിന്റെ മൊഴിയാണ് ദിലീപിന്റെ ഭാവി നിർണയിക്കുന്നത്

അതെസമയം കേസില്‍ സംവിധായകന്‍ നാദിര്‍ഷായും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതികളാകും. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. കൃത്യത്തെപ്പറ്റി അറിവുണ്ടായിട്ടും വിവരം മറച്ചുപിടിച്ചു. അന്വേഷണം വഴിതിരിച്ചുവിടാന്‍ ദിലീപിനെ ഇവര്‍ സഹായിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍ ഇരുവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതിന് തെളിവ് കിട്ടിയിട്ടില്ല.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നാല് കണിശമായ ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ദിലീപ് പതറിയത്. നാലാംചോദ്യത്തിന് ഉത്തരംപറയാന്‍ കഴിയാതായപ്പോഴേക്കുമാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ബെഹ്‌റ അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ബെഹ്‌റയുടെ ചോദ്യങ്ങള്‍.

മൂന്നുചോദ്യങ്ങളില്‍ത്തന്നെ മൊഴികളിലെ വൈരുധ്യം പ്രകടമായി പുറത്തുകൊണ്ടുവരാന്‍ ബെഹ്‌റയ്ക്കായി. അറസ്റ്റിനുമുമ്പുള്ള അവസാന സ്ഥിരീകരണം മാത്രമായിരുന്നു ഇത്. എന്‍.ഐ.എ.യില്‍ ഓപ്പറേഷന്‍ വിഭാഗം ഐ.ജി.യായിരിക്കെ മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്കയിലെത്തി ചോദ്യംചെയ്തിട്ടുള്ള ബെഹ്‌റയ്ക്കുമുന്നില്‍ ദിലീപിന് പിടിച്ചുനില്‍ക്കാനായില്ല. ദിലീപിന്റെ അറസ്റ്റ് അനിവാര്യമായ സാഹചര്യത്തില്‍ ഞായറാഴ്ച ഐ.ജി. ദിനേന്ദ്ര കശ്യപിനെ തിരുവനന്തപുരത്തേക്ക് പൊലീസ് മേധാവി വിളിച്ചുവരുത്തിയിരുന്നു.

പൊലീസ് ആസ്ഥാനത്തുനിന്നുമാറി വിജിലന്‍സ് ആസ്ഥാനത്തെ തന്റെ ഓഫീസ് മുറിയിലിരുന്ന് 910 പേജുകളുള്ള മൊഴികള്‍ അദ്ദേഹം പരിശോധിച്ചു. തിങ്കളാഴ്ച നടനെ അറസ്റ്റുചെയ്യേണ്ടിവരുമെന്ന് ഞായറാഴ്ചതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ബെഹ്‌റ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതാക്കുന്നതിന് പ്രതികളൊരുക്കിയ കുരുക്കുകള്‍ അഴിക്കുന്നതിന് ശാസ്ത്രീയമാര്‍ഗങ്ങളാണ് അന്വേഷണസംഘം ആശ്രയിച്ചത്. സമൂഹത്തിലെ ഉന്നതരെന്നനിലയില്‍ പ്രതികളെ പരിധിവിട്ട് ചോദ്യംചെയ്യുന്നതിന് പരിമിതികളുമുണ്ടായിരുന്നു. സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുപരിചയമുള്ള ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ അനുഭവസമ്പത്തും ഇക്കാര്യത്തില്‍ പ്രയോജനംചെയ്തു.

കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി സഹതടവുകാരോട് സംഭവത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അന്വേഷണസംഘം ഒരു പൊലീസുകാരനെത്തന്നെ തടവുകാരനെന്ന നിലയില്‍ കാക്കനാട് ജയിലില്‍ താമസിപ്പിച്ചതായും സൂചനയുണ്ട്. സുനിയെ രഹസ്യമായി നിരീക്ഷിക്കുന്നതിനായിരുന്നു ഈ നീക്കം.

കഴിഞ്ഞ ചൊവ്വാഴ്ചതന്നെ ദിലീപിനെ അറസ്റ്റുചെയ്യാന്‍ അന്വേഷണസംഘം ധാരണയിലെത്തി. ചൊവ്വാഴ്ചയ്ക്കുശേഷമുള്ള അന്വേഷണവിവരങ്ങള്‍ ഒരു കാരണവശാലും ചോരരുതെന്ന് ബെഹ്‌റ കര്‍ശനമായി നിര്‍ദേശിച്ചു. ഫാക്‌സ് സന്ദേശമായി മാത്രം വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതോടെ അന്വേഷണവിവരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ദിലീപിനെതിരെ തെളിവില്ലെന്ന മട്ടില്‍ കഥകള്‍ പ്രചരിച്ചു. ഇതും പൊലീസിന്റെ തന്ത്രമായിരുന്നു.

കേസന്വേഷണം മന്ദഗതിയിലായി എന്ന ധാരണ പരത്തുകയായിരുന്നു പൊലീസ്. പൊതുസമൂഹത്തില്‍നിന്നുള്ള സമ്മര്‍ദമൊഴിവാക്കി അന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയായിരുന്നു പൊലീസ്. ദിലീപിന്റെ സഹോദരന്‍ അനൂപ് നല്‍കിയ മൊഴിയും മാനേജര്‍ അപ്പുണ്ണി നല്‍കിയ മൊഴിയും യോജിക്കാതെനിന്ന സാഹചര്യത്തെളിവുകള്‍ കൂട്ടിക്കെട്ടാന്‍ സഹായകമായി. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് കൈമാറും. ഇക്കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ബെഹ്‌റ പറഞ്ഞു. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായും ബെഹ്‌റ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്  (9 minutes ago)

IRAN ടെഹ്‌റാന്‍ ഉടന്‍ വീഴും  (12 minutes ago)

സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം  (17 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പ  (24 minutes ago)

മോട്ടോര്‍ റാലിയോടെ ടെക് എ ബ്രേക്കിന് ടെക്നോപാര്‍ക്കില്‍...  (58 minutes ago)

അമിത് ഷായുടെ സന്ദർശനം...  (1 hour ago)

ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം..  (1 hour ago)

SIT-യുടെ പോക്കില്‍ സംശയം അയ്യപ്പനെ തന്ത്രി തൊടില്ല...! ബോംബിട്ട് ശ്രീലേഖ..! കേന്ദ്രത്തിൽ നിന്ന് വിളി പിന്നാലെ സംഭവിച്ചത്..!  (1 hour ago)

കത്ത് പുറത്ത് വിട്ട് യുവതിയുടെ ഭർത്താവ്...!ഒരുത്തനും തിരിഞ്ഞ് നോക്കിയില്ല..!രാഹുലിന് ആശ്വാസം ആ MLA റഡാറിൽ..! 21 കോടതിയിൽ  (1 hour ago)

മോഷണശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു.... ഒരാൾ പിടിയിൽ  (1 hour ago)

മന്ത്രി ഗതിപിടിക്കില്ല..പ്രാകി തുലച്ച് തന്ത്രി താഴ്‌മൺ കുടുംബത്തിൽ ശത്രു സംഹാരം..!എല്ലാം നിന്ന് കത്തും തന്ത്രിയുടെ ഇല്ലം വളഞ്ഞ് SIT  (1 hour ago)

വളർത്തു മൃ​ഗങ്ങളെ വഴിയിൽ ഉപേക്ഷിച്ചാൽ....  (1 hour ago)

പുതിയ വസ്ത്രങ്ങൾ, നിനച്ചിരിക്കാത്ത ധനലാഭം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (2 hours ago)

വിവാഹ രജിസ്റ്ററിൽ പേര് തിരുത്താമെന്ന് ഹൈക്കോടതി  (2 hours ago)

ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകൾ സമർപ്പിക്കാം  (2 hours ago)

Malayali Vartha Recommends