Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

ശക്തമായ പ്രതിഷേധം പടരുന്നു... ന്യൂസ് 18 മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ ശ്രമം; പ്രതികള്‍ക്കെതിരെ ദളിത് പീഢനവും: ശക്തമായ നടപടിക്ക് ചാനല്‍ അധികൃതര്‍

13 AUGUST 2017 04:05 PM IST
മലയാളി വാര്‍ത്ത

കുരുക്ക് മുറുക്കി കേസുകള്‍ വീണ്ടും. ന്യൂസ് 18 കേരളയിലെ ദളിത് മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകരായ പ്രതികള്‍ക്കെതിരേ പട്ടികജാതി അതിക്രമം തടയല്‍ വകുപ്പും ചുമത്തും. നേരത്തെ ഈ കേസില്‍ ആത്മഹത്യാ പ്രേരണയ്ക്കും സംഘം ചേര്‍ന്ന് ഉപദ്രവിച്ചതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞദിവസം യുവതിയുടെ മാതാവിന്റെയും ഭര്‍ത്താവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പട്ടികജാതി അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചത്.
മാധ്യമസ്ഥാപനത്തില്‍നിന്നു ദളിത് പീഡനം ഉള്‍പ്പെടെ യുവതിക്ക് നേരിടേണ്ടിവന്നുവെന്നാണ് ഭര്‍ത്താവ് മൊഴി നല്‍കിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിലെ മാധ്യമശൃംഖലയിലെ മലയാളം ചാനലായ ന്യൂസ് 18 കേരളയിലെ മാധ്യമപ്രവര്‍ത്തക കഴിഞ്ഞദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രതികളായ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാനല്‍ ആസ്ഥാനം ഉപരോധിച്ചു. മാധ്യമപ്രവര്‍ത്തകയുടെ മൊഴി ഇന്നലെ വീണ്ടും രേഖപ്പെടുത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിസഹകരണത്തെത്തുടര്‍ന്ന് കഴിഞ്ഞില്ല. തുടര്‍ന്നാണ് മാതാവിന്റെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയത്.
ന്യൂസ് 18 കേരളയിലെ വാര്‍ത്താവിഭാഗത്തില്‍നിന്നു യുവതി ദളിത് പീഡനം നേരിട്ടെന്നാണു ഭര്‍ത്താവിന്റെ മൊഴി. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ എന്നു ചൂണ്ടിക്കാട്ടി പ്രമുഖ വാര്‍ത്താ അവതാരകന്‍ പലതവണ അധിക്ഷേപിച്ചിട്ടുണ്ട്. ഇതിനെതിരേ വാര്‍ത്താവിഭാഗം മേധാവിക്ക് പരാതി നല്‍കിയെങ്കിലും ഒരു അന്വേഷണവും നടന്നില്ല. പലവിധത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ചാനലില്‍നിന്നു പുറത്താക്കാണ് ശ്രമിച്ചത്. പലതവണ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ജോലി രാജിവയ്ക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ ചാനലില്‍ തുടരാനാണ് താന്‍ അഭിപ്രായപ്പെട്ടതെന്നും ഭര്‍ത്താവിന്റെ മൊഴിയില്‍ പറയുന്നു. ഒടുവില്‍ അപമാനിച്ച് പുറത്താക്കാനും ശ്രമം നടന്നതായി ഭര്‍ത്താവിന്റെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും സമാനമായ മൊഴിയാണ് പോലീസിനു നല്‍കിയത്.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്നതിന് ആശുപത്രി അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. മാതാവിനേയും ഭര്‍ത്താവിനേയും ഒഴികെ മറ്റാര്‍ക്കും സന്ദര്‍ശന അനുമതിയില്ല. ചാനല്‍ ഉന്നതരെ സംരക്ഷിക്കാനും പെണ്‍കുട്ടിയുടേയും കുടുംബത്തിന്റേയും മൊഴി മാറ്റാനുള്ള നീക്കത്തിന്റെയും ഭാഗമാണിതെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു. ആത്മഹത്യാ ശ്രമത്തിനു ഉത്തരവാദികളായവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്കുളത്തുള്ള ന്യൂസ് 18 കേരളയുടെ ആസ്ഥാനം ഉപരോധിച്ചത്. ചാനലിന്റെ പ്രധാന വാതില്‍ കടന്ന് ഉള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് പ്രതിസ്ഥാനത്തുള്ള ചാനല്‍ വാര്‍ത്താവിഭാഗം മേധാവി രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി. ദീലീപ്കുമാര്‍, എസ്. ലല്ലു, സി.എന്‍. പ്രകാശ് എന്നിവരെ പുറത്താക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. മുദ്രാവാക്യങ്ങളുമായി ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ഇതിനിടെ ചാനലിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ന്യൂസ് 18 ന്റെ ഗ്രൂപ്പ് എഡിറ്ററായ രാജേഷ് റെയ്‌ന ഇന്നലെ തലസ്ഥാനത്തെത്തി. വാര്‍ത്താവിഭാഗം മേധാവിയുടേയും കൂട്ടരുടേയും പീഡനത്തിനെതിരേ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് മേധാവി സ്ഥലത്തെത്തിയത്. ചാനലിന്റെ തുടക്കം മുതല്‍ ജോലി ചെയ്യുന്ന തങ്ങളെ ഒരു കാരണവുമില്ലാതെ പുറത്താക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ചാനലിനുള്ളില്‍നിന്ന് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രക്കുളത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും: ഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി  (2 hours ago)

അജിത് പവാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ബോളിവുഡ് നടിക്ക് രൂക്ഷ വിമര്‍ശനം  (2 hours ago)

മലപ്പുറത്ത് രാസലഹരിയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍  (3 hours ago)

അച്ഛന്റെ മരണത്തിലൂടെ ഉണ്ടായ നഷ്ടം വാക്കുകളിലൂടെ വിവരിക്കാന്‍ ആകില്ലെന്ന് സിജെ റോയിയുടെ മകന്‍  (3 hours ago)

തലയോട്ടി പിളരുന്ന ശബ്ദം കേട്ട് ഓടി പ്രവാസികൾ 10 നില ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് മലയാളി ബാലൻ  (5 hours ago)

ഇറാനിൽ ഭൂചലനം 5.3 തീവ്രത ആണവായുധം പയറ്റി ഇറാൻ..? നിലവിളിച്ച് ഓടി ജനം ഉപഗ്രഹചിത്രങ്ങളിൽ കണ്ട കാഴ്ച !  (5 hours ago)

ബാങ്ക് ഓഫ് ബറോഡ വിളിക്കുന്നു ഇന്ത്യയിലുടനീളം ഒഴിവുകള്‍ ബാങ്ക് ജോലിയാണോ സ്വപ്‌നം?  (5 hours ago)

ബി-നിലവറ തുറന്നാൽ ലോകം അവസാനിക്കുമോ ?... അതോ വെറും കെട്ടുകഥയോ ? സത്യം ഇതാണ് .... ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍ പറയുന്നു  (5 hours ago)

9 ബജറ്റ് , 9 സാരികൾ ... മംഗൾഗിരി സാരി മുതൽ കട്ടം കാഞ്ചീവരം വരെ.. പെട്ടിയ്ക്കൊപ്പം ഈ സാരികളും !! ബജറ്റ് സ്ത്രീ ശാക്തീകരണം  (5 hours ago)

നടാന്‍സിലും ഇസ്ഫഹാനിലും തിരക്കിട്ട അറ്റകുറ്റപ്പണി ... ഉപഗ്രഹചിത്രങ്ങളിൽ കണ്ടത് ഭൂമിക്കടിയിൽ ഇറാന്റെ വൻ നീക്കം കലികയറി ട്രംപ്  (5 hours ago)

ഒറ്റയൊന്നിനെയും അകത്ത് കയറ്റരുത്ത്,റോയിയുടെ അവസാന 10 മിനിറ്റിൽ കാബിനുള്ളിൽ സംഭവിച്ചത്..!ചില വിവരങ്ങൾ പുറത്ത്  (5 hours ago)

പാലക്കാട് പ്രവേശിക്കുന്നു  (9 hours ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (10 hours ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (10 hours ago)

Malayali Vartha Recommends