Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നിര്‍ബന്ധിതമായി നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍: കണക്കുകള്‍ പുറത്ത്

14 AUGUST 2017 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ 'നിബന്ധമൊന്നുമല്ല. പക്ഷെ ഭര്‍ത്താവും അമ്മായിയമ്മയും പറയുകയാണെങ്കില്‍ നിങ്ങള്‍ ചെയ്‌തേ തീരൂ, നിങ്ങള്‍ക്ക് അത് നിര്‍ബന്ധം തന്നെയാണ്' എന്ന് ഡോക്ടര്‍ മറുപടി പറഞ്ഞതായും വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. ചില മതമൗലികക്കാര്‍ കേരളത്തില്‍ ഇന്നിത് നിര്‍ബന്ധമെന്ന രീതിയില്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആശങ്കയുണര്‍ത്തുന്നത് തന്നെയെന്ന് ആരോഗ്യവിദഗ്ദ്ധര്‍. 
പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം കേരളത്തിലെ ചില ഭാഗങ്ങളില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം ഇന്ന് വരെ ദാവൂദി ബോഹ്‌റാ വിഭാഗക്കാരുടെ ഇടയിലും മറ്റു ചെറു ബോഹ്‌റാ വിഭാഗങ്ങളുടെയും ഇടയില്‍ മാത്രമാണ് ആചരിച്ചു വരുന്നത് എന്നാണ് പൊതുവേ കരുതപ്പെടുന്നത് എങ്കിലും കേരളത്തിലെ മറ്റു ചില ഇസ്‌ലാമിക വിഭാഗങ്ങളുടെ ഇടയിലും, ഇത് നടത്തുന്നതായി സൂചന ലഭിക്കുകയുണ്ടായി എന്നാണ് സഹിയോ എന്ന സന്നദ്ധ സംഘടന ഈയടുത്ത് നടത്തിയ ചില അന്വേഷണങ്ങളെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തെളിയിക്കുന്നത്. സ്ത്രീ ചേലാകര്‍മ്മം, പെണ്‍സുന്നത്ത്, ഖാറ്റ്‌നാ എന്നിങ്ങനെയുള്ള ആചാരങ്ങള്‍ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് സഹിയോ. 
ഫെബ്രുവരിയില്‍ നടത്തിയ ഒരു അണ്ടര്‍കവര്‍ അന്വേഷണത്തില്‍, സഹിയോയുടെ പ്രവര്‍ത്തകര്‍, കോഴിക്കോട്ടുള്ള ഒരു ക്ലിനിക്കില്‍ പെണ്‍ചേലാകര്‍മ്മം ചെയ്യാറുണ്ടെന്നു സമ്മതിക്കുന്ന രണ്ട് ഡോക്ടര്‍മാരെ പരിചയപ്പെടുകയുണ്ടായിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ചേലാകര്‍മ്മം അവരുടെ ക്ലിനിക്കില്‍ സ്ഥിരമായി നടക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടെന്നും അവരുടെ വാദമനുസരിച്ച് കേരളത്തിന്റ പല ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ സുന്നത്ത് ചെയ്യാനായി അവരെ സമീപിക്കുകയും, അവരുടെ പെണ്‍മക്കളെയും മരുമകളെയും കൊണ്ട് വരാറുണ്ടെന്നും പറയുന്നു. ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ടെന്ന് അവര്‍ പറയുന്നു.
റിപ്പോര്‍ട്ട് തുടരുന്നു: 'ഡോക്ടര്‍ വിശദീകരിക്കുന്നത്, പെണ്‍സുന്നത്തിന് സ്ത്രീകളുടെ യോനീഛദത്തിന്റെ അറ്റത്തുള്ള തോല് നീക്കുകയാണ് ചെയ്യുക. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് 'വൈവാഹികജീവിതം അത്യാഹ്‌ളാദകരമാക്കുന്നു'. മാത്രമല്ല ചില ഭര്‍ത്താക്കന്മാരും ഭാര്യമാരും ഇതിനു നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നു. സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും ഇത് സര്‍വ്വസാധാരണമാണെന്നും ഇതില്‍ യാതൊരു അപകടവും ഇല്ലെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.'
എന്നാല്‍, കോഴിക്കോട്ടുള്ള ഈ ഡോക്ടര്‍മാര്‍ വിവരിച്ച രീതിയിലുള്ള ചേലാകര്‍മ്മം ലോകാരോഗ്യസംഘടനയുടെ നിര്‍വചനത്തില്‍പെടുന്നതാണെന്നും ഇത് മനുഷ്യാവകാശങ്ങള്‍ ഹനിക്കുകയും സ്ത്രീകള്‍ക്ക് എതിരായുള്ള വിവേചനപൂര്‍ണ്ണനടപടിയായി അംഗീകരിക്കപ്പെട്ടതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകാരോഗ്യസംഘടന ഇങ്ങനെ നിര്‍വചിക്കുന്നു 'സ്ത്രീകളുടെ ബാഹ്യമായി കാണപ്പെടുന്ന യോനി വൈദ്യശാസ്ത്രപരമായ ആവശ്യങ്ങള്‍ക്കല്ലാതെ പൂര്‍ണ്ണമോ ഭാഗികമോ ആയി നീക്കം ചെയ്യുന്നതോ മുറിവേല്‍പ്പിക്കുന്നതോ ആയ എല്ലാ രീതിയിലുള്ള പ്രവര്‍ത്തിയും ഇതില്‍പെടുന്നു'.
ലോകാരോഗ്യസംഘടന, അതിന്റെ തീവ്രത അനുസരിച്ച് നാല് തരമായി തിരിച്ചിരിക്കുന്നു. ഏറ്റവും തീവ്രത കുറഞ്ഞതും എന്നാല്‍ ഏറ്റവും പൊതുവായി നടത്തപ്പെടുന്നതും ഇതില്‍ ടൈപ് വണ്‍ എന്ന് വിളിക്കപ്പെടുന്ന അഗ്രചര്‍മ്മം മുറിച്ച് നീക്കുന്ന രീതിയാണ്.
സ്ത്രീചേലാകര്‍മ്മത്തെ കുറിച്ച് ഒരു മലയാളം ബ്ലോഗില്‍ വന്ന കമന്റ് കാണുകയും സഹിയോയെ ബന്ധപ്പെടുകയും ചെയ്ത ഒരു മലയാളിയില്‍ നിന്നാണ് അന്വേഷണം തുടങ്ങുകായും ചെയ്യുന്നതെന്ന് ആരിഫ ജോഹരിയും ആയിഷ മഹ്മൂദും പറയുന്നു. അദ്ദേഹത്തിന്റെ അറിവ് വച്ച്, കേരളത്തില്‍ ഇത് നടത്തുന്നത് 'ഒസ്സാതികള്‍' എന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ക്ഷുരകന്മാര്‍ ആയിരുന്നു; അപൂര്‍വ്വമായി ഡോക്ടര്‍മാരും. തുടര്‍ന്ന് സഹിയോ പ്രവര്‍ത്തകര്‍ മലബാറിലെ ചില ആശുപത്രികള്‍ സന്ദര്‍ശിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഈ ഹോസ്പിറ്റലുകളില്‍ തങ്ങള്‍ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഇങ്ങനെയൊരു ആചാരത്തെ കുറിച്ച് കേട്ടറിവ് മാത്രമാണെന്നും അതൊരു രീതിയിലും അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യാറില്ല എന്നും ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല, അങ്ങനെയുള്ള എന്തെങ്കിലും കണ്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും എന്നും പറഞ്ഞു. ഇതിനു ശേഷമാണ് സുന്നത്ത് ക്ലിനിക് എന്ന് പരക്കെ അറിയപ്പെടുന്ന ഒരു ചെറിയ ക്ലിനിക്കില്‍ ഇത് ചെയ്യാറുണ്ട് എന്ന് അവിടെയുള്ള ഡോക്ടര്‍ തന്നെ യാതൊരു സങ്കോചവും ഇല്ലാതെ സമ്മതിച്ചതെന്ന് ഇവര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പിന്നീട്, അന്വേഷണത്തിന്റെ ഭാഗമായി സഹിയോ പ്രവര്‍ത്തകര്‍ ആവശ്യക്കാരായി നടിക്കുകയും ക്‌ളിനിക്കുകാരെ സമീപിക്കുകയുമായിരുന്നു. ഒരു പ്രവര്‍ത്തക തന്നെ ഭര്‍തൃവീട്ടില്‍ നിന്നും നിര്‍ബന്ധിക്കുന്നു എന്ന വ്യാജേന അതിനെ പറ്റി കൂടുതല്‍ അറിയാന്‍ വന്നതാണെന്നും പേടിയുണ്ടെന്നും പറഞ്ഞു. 'ഇവിടെ ഇഷ്ടം പോലെ ചെയ്യാറുണ്ടല്ലോ' എന്നായിരുന്നു ലേഡി ഡോക്ടറുടെ മറുപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് അത് ചെയ്യുന്ന രീതി വിശദമായി പറഞ്ഞു തരികയും 'ലൈംഗിക സുഖം വര്‍ദ്ധിക്കുകയും' 'വൈവാഹികജീവിതത്തിന് ഒഴിച്ച് കൂടാനാവാത്തതും' എന്ന് ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ പറയുകയും ചെയ്തു. തങ്ങളുടെ അടുത്ത് വൈവാഹിക കൗണ്‍സലിങ്ങിന് വരുന്നവരോട് തങ്ങള്‍ പെണ്‍സുന്നത്ത് നിര്‍ദ്ദേശിക്കാറുണ്ടെന്നും അതവരുടെ ലൈംഗികജീവിതവും വിവാഹജീവിതവും ആനന്ദപ്രദമാക്കും എന്നും ഇവര്‍ അവകാശപ്പെടുന്നു.
കേരളത്തിലെ എല്ലാ വിഭാഗം മുസ്ലിങ്ങളുടെയും ഇടയില്‍ ഇത് വളരെ പ്രചാരം നേടുന്നുണ്ടെന്നും ആളുകള്‍ അന്വേഷിച്ച് വരുന്നുണ്ടെന്നും ഇവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. മാത്രമല്ല, എല്ലാ പ്രായത്തിലുള്ള പെണ്‍കുട്ടികളിലും ചെയ്ത പരിചയം തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. വളരെ കുഞ്ഞുകുട്ടികള്‍ക്ക് അധികവും പുരുഷഡോക്ടര്‍ ആണ് ചെയ്യാറുള്ളതെന്നും മറ്റുള്ളവ താനാണ് കൈകാര്യം ചെയ്യാറുള്ളതെന്നും ലേഡി ഡോക്ടര്‍ വ്യക്തമാക്കുന്നു. പൂര്‍ണ്ണ സ്വകാര്യതയും ക്ലിനിക് വാഗ്ദാനം ചെയുന്നു. ചേലാകര്‍മ്മത്തിനു മുന്‍പേ ലോക്കല്‍ അനസ്തീസിയ ചെയ്ത് ആ ഭാഗം മരവിപ്പിക്കുകയും തുടര്‍ന്ന് വേദനസംഹാരിയും നല്‍കും. മുറിവ് ഉണങ്ങാന്‍ അഞ്ചു മുതല്‍ ആറു ദിവസം വരെ എടുക്കും.
'കൈക്കുഞ്ഞായിരിക്കുമ്പോള്‍ ചെയ്യുന്നതാണ് അഭികാമ്യം. പക്ഷെ ഇപ്പോള്‍ ഒരു പാട് സ്ത്രീകള്‍ അവരുടെ പ്രസവശേഷം സുന്നത്ത് ചെയ്യാറുണ്ട്. അതാകുമ്പോള്‍ പ്രസവസമയത്ത് ഉള്ള തുന്നലും ഇതിന്റെ തുന്നലും എല്ലാം ഒരു വേദനയില്‍ കഴിഞ്ഞു കിട്ടും. ശേഷം അവരുടെ ലൈംഗികസുഖവും ഇരട്ടിക്കും. പ്രസവശേഷം പലരുടെയും സുഖം കുറയുന്നതായി കാണാ'മെന്ന് ലേഡി ഡോക്ടറെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (1 hour ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (3 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends