പരിശോധനക്ക് എത്തിയ ഗര്‍ഭിണിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കി ഡോക്ടർ ; സംഭവം തിരക്കിയപ്പോൾ തട്ടിക്കയറി പ്രതികരണം

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ ആദിനാട് സ്വദേശി പ്രവിതയ്ക്കാണ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷൈനി ഗർഭഛിദ്രത്തിനുള്ള മരുന്ന് കുറിച്ച് നൽകിയത്. മരുന്ന് കുറിച്ച് നൽകിയ ശേഷം ലുങ്കിയും, ബനിയനും വാങ്ങി ലേബർ റൂമിൽ വരാൻ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ യുവതി നേഴ്സമാരോട് തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് മെഡിക്കൽ ഷോപ്പിൽ തിരക്കിയപ്പോഴാണ് അബോർഷനുള്ള മരുന്നാണ് കുറിച്ചിരിക്കുന്നതെന്ന് മനസിലായതെന്ന് ഗര്‍ഭിണിയായ യുവതി പറയുന്നു.
മരുന്നുമായി ഡോക്ടറോട് കാര്യം തിരക്കിയപ്പോൾ തട്ടിക്കയറിയതായും പ്രവിത പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിൽ വന്നപ്പോൾ പറഞ്ഞതല്ലേ എന്ന് ഡോക്ടർ ചോദിക്കുകയും ചെയ്തു. എന്നാൽ താൻ വീട്ടിൽ വന്നിട്ടില്ലെന്ന് പറഞ്ഞപ്പോഴാണ് അബദ്ധം പറ്റിയ കാര്യം ഡോക്ടർക്ക് മനസിലാകുന്നത്. തുടർന്ന് വിഷയം ഒതുക്കി തീർക്കാൻ ഡോക്ടർ ശ്രമിക്കുകയായിരുന്നു. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതിനെ തുടർന്ന് ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























