Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...

സര്‍ക്കാരിന്റെ വക പണി... പണകൊയ്ത്ത് പ്രതീക്ഷിച്ചവര്‍ക്ക് തിരിച്ചടി ; എന്‍.ആര്‍.ഐ ' കച്ചവടം' സര്‍ക്കാര്‍ പൂട്ടിച്ചു

01 SEPTEMBER 2017 03:17 PM IST
മലയാളി വാര്‍ത്ത

സ്വാശ്രയ വിഷയത്തില്‍ സുപ്രിംകോടതി വിധി സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുരുന്നു. അവധാനതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, നിരന്തരമായി ഈ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു. വിഷയത്തില്‍ സുപ്രീം 
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് 85 ശതമാനം സീറ്റുകളില്‍ താത്കാലികം ആയി 11ലക്ഷം ഫീസ് വാങ്ങാം എന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി വിധിയുടെ 'പിന്‍ബലത്തില്‍' സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ സ്വാശ്രയ മെഡിക്കല്‍ കോളേജു മാനേജുമെന്റുകള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി. എന്‍.ആര്‍.ഐ സീറ്റുകളില്‍ അനര്‍ഹരെ തിരുകി കയറ്റാന്‍ വന്‍ കളി നടത്താറുള്ള പതിവ് കലാപരിപാടിയാണ് സര്‍ക്കാര്‍ പിടിമുറുക്കിയതിനെ തുടര്‍ന്ന് പാളിയത്.

ഇതോടെ കുറഞ്ഞത് 1130 കോടി രൂപയുടെ നഷ്ടമാണ് സ്വാശ്രയ മെഡിക്കല്‍ കോളേജു മാനേജുമെന്റുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. എന്‍.ആര്‍.ഐ സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നാല്‍ അത് മെറിറ്റ് സീറ്റ് ആക്കി മാറ്റാന്‍ ഉള്ള അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ നടപടി. ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് അഞ്ച് വര്‍ഷം ഒരു കോടി ലഭിക്കേണ്ട സ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് ലഭിക്കുക 25 ലക്ഷം മാത്രം. അഞ്ച് വര്‍ഷം കൊണ്ട് 1130 കോടി ലഭിക്കേണ്ട സ്ഥാനത്ത് മാനേജ്‌മെന്റുകള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാവുക. പാവപ്പെട്ട വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും 'വയറ്റത്തടിച്ച' അഹങ്കാരത്തിനുള്ള എട്ടിന്റെ 'പണി'യാണിത്. കോടതിയില്‍ നിന്നും ലഭിച്ച വിധിയുടെ പശ്ചാത്തലത്തില്‍ നടത്തിയ 'വിളവെടുപ്പിനെ' ഒറ്റയടിക്ക് നശിപ്പിച്ച് കളയുന്നതാണ് ഈ നടപടി.


പ്രവേശനം കഴിഞ്ഞിട്ടും ബാക്കി വന്ന എന്‍.ആര്‍.ഐ സീറ്റുകളില്‍ സംസ്ഥാന മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ നിലപാടാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഇപ്പോള്‍ അപ്രതീക്ഷിത പ്രഹരമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്നാണ് ഈ നടപടി. കളിച്ചാല്‍ 'കളി' പടിപ്പിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി. അതേസമയം എന്‍.ആര്‍.ഐ സീറ്റുകള്‍ ജനറല്‍ സീറ്റുകളാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് മാനേജുമെന്റുകള്‍. ഈ വിഭാഗത്തില്‍ റീ കൗണ്‍സിലിങ്ങ് നടത്തണമെന്നതാണ് മാനേജുമെന്റുകള്‍ ആവശ്യപ്പെടുന്നത്. 20 ലക്ഷത്തിന് പോകുമെന്ന് കരുതിയ സീറ്റുകള്‍ ഒറ്റയടിക്ക് അഞ്ച് ലക്ഷത്തിലേക്ക് മാറുന്നത് മാനേജുമെന്റുകളെ സംബന്ധിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയുന്നതല്ല.

വാര്‍ഷിക തലവരി ഈ 20 ലക്ഷം തന്നെ പല മടങ്ങ് വര്‍ദ്ധിപ്പിച്ച് വന്‍ തുകയാക്കി രഹസ്യ ഇടപാട് നടത്തുന്ന മാനേജ്‌മെന്റുകളും നിരവധിയുണ്ട്. എന്‍.ആര്‍.ഐ സീറ്റിലെ ഈ പരമ്പരാഗത 'കൊയ്ത്ത് ' ചവിട്ടിമെതിക്കപ്പെടുവാന്‍ കാരണം സര്‍ക്കാറിനെ പോലും അനുസരിക്കാതെ മുന്നോട്ട് പോകുന്ന മാനേജുമെന്റുകളുടെ പിടിവാശിയാണ്. അനുകൂല വിധിയുടെ മറപിടിച്ച് എന്തും ചെയ്യാമെന്ന വ്യാമോഹത്തിനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്വാശ്രയ മാനേജുമെന്റുകളുടെ സാമ്പത്തിക ഇടപാടുകളും ഇടനിലക്കാരുമെല്ലാം നിരീക്ഷണത്തിലാണ്. 111 എന്‍.ആര്‍.ഐ സീറ്റുകളാണ് പ്രവേശനം പൂര്‍ത്തിയാക്കാതെ ഇനി ബാക്കിയുള്ളത്. ഈ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ തുടരുകയാണ്. സംസ്ഥാന മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രവേശനത്തിന് അഞ്ചുലക്ഷം ഫീസും ആറു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടിയുമാണ് വേണ്ടത്. സര്‍ക്കാര്‍ തന്നെ ബാങ്ക് ഗ്യാരണ്ടി നല്‍കുമെന്ന നിലപാട് എടുത്തത് മെറിറ്റ് ലിസ്റ്റിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായിരുന്നു. എങ്കിലും വിഷയത്തില്‍ ആരോഗ്യമന്ത്രിയും സര്‍ക്കാരും പ്രതിരോധത്തില്‍ ആയെന്നതില്‍ തര്‍ക്കമില്ല.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (4 minutes ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (4 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (5 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (5 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (5 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (5 hours ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (5 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (5 hours ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (5 hours ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (6 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (6 hours ago)

വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം  (7 hours ago)

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (9 hours ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (10 hours ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (10 hours ago)

Malayali Vartha Recommends