ഓണക്കളികളും മത്സരങ്ങളിലുമൊക്കെ വിട്ടുനിന്നു; ജ്യോത്സ പ്രവചനം ഫലിക്കാൻ രാമായണ പാരായണത്തിൽ മുഴുകി ദിലീപ്; തിരുവോണ ദിനത്തിലെ ദിലീപിന്റെ ജയിൽ വിശേഷങ്ങളിങ്ങനെ...

സംസ്ഥാനത്തെ ജയിലുകളിലെല്ലാം ഇന്നലെ ഓണസദ്യ സംഘടിപ്പിച്ചപ്പോഴും താരസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത് ആലുവ സബ്ജയിലില്‍ മാത്രം. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ജനപ്രിയതാരം ദിലീപിന്റെ സാന്നിധ്യമാണ് ഇവിടം ശ്രദ്ധേയമാക്കുന്നത്. തിരുവോണ ദിനമായ ഇന്നലെ അന്‍പതിലധികം റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം ഇരുന്നാണ് ദിലീപ് ഓണസദ്യ കഴിച്ചു. പത്തുതരം കറികളും അടപായസവും അടക്കം കെങ്കേമമായ ഓണസദ്യയാണ് ജയില്‍ വകുപ്പ് തടവുകാര്‍ക്കായി ഒരുക്കിയത്.
രാവിലെ തടവുകാര്‍ തന്നെ ജയില്‍ വളപ്പില്‍ അത്തപ്പൂക്കളം ഒരുക്കി. തടവുകാരിലെ പാചക വിദഗ്ദ്ധര്‍ അടുക്കളയില്‍ സഹായികളായപ്പോള്‍ മറ്റു ചിലര്‍ സെല്ലും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ ഇതിലൊന്നും കൂടാതെ ഒറ്റയ്ക്ക് ഒരു മൂലയിലിരുന്ന് രാമായണ വായനയിലായിരുന്നു ജയപ്രിയ താരം.
സദ്യ തയ്യാറായപ്പോള്‍ സഹതടവുകാര്‍ തന്നെ ദിലീപിനെയും ഉണ്ണാന്‍ വിളിച്ചു. ജയിലിലെ കറികളെല്ലാം താരത്തിന് പെരുത്ത് ഇഷ്ടമായ പ്രതീതിയായിരുന്നു. സദ്യ കഴിഞ്ഞ് തടവുകാര്‍ക്കായി ഓണക്കളികളും മത്സരങ്ങളുമൊക്കെ സംഘടിപ്പിച്ചിരുന്നെങ്കിലും ദിലീപ് അതില്‍ നിന്നെല്ലാം വിട്ടുനിന്നു.

സദ്യ കഴിഞ്ഞ് നേരെ സെല്ലിലെത്തി വീണ്ടും വായന തുടര്‍ന്നു. സഹ തടവുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും ദിലീപ് വായനയില്‍ മുഴുകി. ഇടയ്ക്ക് നാമ ജപവും ഉണ്ടായതായി വാര്‍ഡന്മാര്‍ പറഞ്ഞു. നാമം മുടക്കാറില്ല. കുടുംബ ജോത്സ്യന്മാര്‍ ആരോ ഉപദേശിച്ചതാണ് പോലും. ഏഴാം തിയ്യതി മുതല്‍ ദിലീപിന്റെ ദശയില്‍ മാറ്റം വരുമെന്നും കാര്യങ്ങള്‍ അനുകൂലമായി മാറുമെന്നുമാണ് ജോത്സ്യ പ്രവചനം. ഇതിനിടെ ദിലീപിനെ കാണാന്‍ ഓണക്കാലത്ത് സന്ദര്‍ശക പ്രവാഹം തന്നെയുണ്ട്. ഇന്നും ചില പരിചയക്കാരും സുഹൃത്തുക്കളും ജയിലില്‍ എത്തി.
ദിലീപിന്റെ അനുമതി ഉള്ളവരെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുന്നുള്ളു, ഇന്നലെ നടന്‍ ജയറാം ഓണക്കോടിയുമായാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്. നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍, കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ അച്ഛന്‍ മാധവന്‍, ആല്‍വിന്‍ ആന്റണി, സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത്.
ജയില്‍ അധികൃതരെ പോലും ഞെട്ടിച്ചത് മീനാക്ഷിയായിരുന്നു. അച്ഛനെ കണ്ടപ്പോഴും കാവ്യ വികാരനിര്‍ഭരമായി പ്രതികരിച്ചപ്പോഴും കാര്യമായ ഭാവമാറ്റങ്ങളില്ലാതെയാണ് മീനാക്ഷി പ്രതികരിച്ചത്. അച്ഛനോട് കാര്യങ്ങള്‍ തിരക്കിയും അച്ഛന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും മീനാക്ഷി കാര്യങ്ങള്‍ കൂളായി കൈകാര്യം ചെയ്തു. അതേസമയം മീനാക്ഷി അച്ഛനെ കാണുന്നത് ഇതാദ്യമായല്ലെന്ന വിവരവും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാം തവണയാണ് അച്ഛനെ കാണാന്‍ മീനാക്ഷി എത്തിയത്. മുമ്പ് മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ ജയിലില്‍ എത്തി മീനാക്ഷി അച്ഛനെ കണ്ടിരുന്നു എന്നാണ് വിവരം. അതേസമയം കാവ്യ ദിലീപിനെ കാണാന്‍ എത്തുന്നത് ആദ്യമാണ് താനും. പള്‍സര്‍ സുനി കാവ്യയുടെ പേര് പറയുകയും ഇതിനുള്ള തെളിവുകള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാവ്യ ദിലീപിനെ കാണാന്‍ എത്തിയത് കേസിന് പുതിയ മാനം നല്‍കുന്നുമുണ്ട്. കേസില്‍ താന്‍ അറസ്റ്റിലാവുമോ എന്ന ഭയം കാവ്യയെ വേട്ടായാടുന്നുവെന്നാണ് വിവരം.
നാളെ രാവിലെയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. രാവിലെ 8 മണി മുതല്‍ 10 വരെ പൊലീസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. ജയിലില്‍ ആയതിന് ശേഷം ഇതുവരെ ദിലീപ് മുടി വെട്ടുകയോ താടി വടിക്കുകയോ ചെയ്തിട്ടില്ല, ജയില്‍ മോചിതനായല്‍ ശബരി മലയില്‍ പോകണമെന്നാണ് ബന്ധുക്കളോടു പറഞ്ഞിരിക്കുന്നത്,

താടിയും മുടിയു വളര്‍ത്തി സന്യാസിയെ പോലെയാവും ദീലീപ് നാളെ ശ്രാദ്ധത്തിനെത്തുക. ദിലീപിനെ ശ്രാദ്ധത്തിനെത്തിക്കുന്നതു മായി ബന്ധപ്പെട്ട് പ്രത്യേക സുരക്ഷ ആവിശ്യപ്പെട്ട് ജയില്‍ വകുപ്പ് ആലുവ റൂറല്‍ പൊലീസ് മേധാവിക്ക് കത്തു നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















