ദിലീപിന്റെ വരവിൽ വേദനയോടെ അടുത്ത് ബന്ധുക്കൾ

കഷ്ട കാലം അനുഭവിച്ച് തന്നെ തീർക്കണം. 57 ദിവസത്തെ ഇരുളടഞ്ഞ ജീവിതത്തിലേക്ക് പുറംലോകത്തിന്റെ വെളിച്ചാം വീശി ദിലീപിന് ഈ രണ്ടുമണിക്കൂറുകൾ. കാവ്യയ്ക്കും മീനാക്ഷിയ്ക്കും ഇത് സന്തോഷ നിമിഷമാണെങ്കിലും പക്ഷെ കുറച്ച് മണിക്കൂറുകൾ കഴിയുമ്പോൾ ദിലീപ് മടങ്ങി പോകണമെന്നോർക്കുമ്പോൾ അതൊരു വേദനയുടെ നിമിഷങ്ങളായി മാറും.
കർശന സുരക്ഷയിലായിരുന്നു ദിലീപ് ഇന്ന് അച്ഛന്റെ ശ്രാദ്ധചടങ്ങുകൾ ആലുവയിലെ വീടായ പദ്മസരോവരത്തിൽ നിർവഹിക്കുന്നു. രാവിലെ 7.55ന് കനത്ത സുരക്ഷയിൽ ജയിലിൽ നിന്ന് പുറത്തിറക്കിയ ദിലീപിനെ എട്ടു മണിയോടെ ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിൽ എത്തിച്ചു. വീടിന് മുന്നിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ദിലീപിനേയും വഹിച്ചു കൊണ്ടുള്ള വാഹനം വീടിന്റെ മുറ്റത്തേക്ക് പൊലീസ് കയറ്റി. തുടർന്ന്, നീല ജീൻസും വെള്ള ഷർട്ടും ധരിച്ച ദിലീപ് ജീപ്പിൽ നിന്ന് ഇറങ്ങി.
താടി വളർന്ന് ക്ഷീണിതനായി കാണപ്പെട്ട ദിലീപ് ഉടൻ തന്നെ വീടിന്റെ ഉമ്മറത്തേക്ക് കയറിപ്പോയി. അവിടെയാണ് ശ്രാദ്ധചടങ്ങിനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നത്. വീട്ടിലേക്ക് കയറിയ ദിലീപ് പാന്റ്സ് അഴിച്ച ശേഷം മുണ്ട് ധരിച്ചു. ഷർട്ട് ഊരി തോർത്ത് തോളിലൂടെയിട്ട ശേഷം പൂജാരിയുടെ നിർദ്ദേശപ്രകാരം കർമങ്ങൾ ചെയ്യാൻ ആരംഭിച്ചു. ചടങ്ങുകൾ നടക്കുന്നിടത്തേക്ക് അടുത്ത ചില ബന്ധുക്കളെ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. മാദ്ധ്യമ പ്രവർത്തകരെ വീടിന് മുന്നിൽ വച്ച് തടഞ്ഞു.

ആലുവ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിൽ സി.ഐയും എസ്.ഐമാരും അടങ്ങുന്ന സംഘം ദിലീപിനെ അതീവസുരക്ഷയോടെയാണ് ജയിലിൽ നിന്ന് പുറത്തിറക്കിയത്. ജനങ്ങൾ തടിച്ചു കൂടിയിരുന്നതിനാൽ തന്നെ ജയിൽ പരിസരത്ത് നിന്ന് 50 മീറ്റർ ദൂരം പൊലീസ് വലയം തീർത്തിരുന്നു. പത്തുമണിവരെയാണ് ദിലീപിന് സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയം പൂർത്തിയാകുന്നതോടെ കോടതി ഉത്തരവ് പ്രകാരം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും.
അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ദിലീപ് ചടങ്ങുകൾക്ക് എത്തുന്നത്. മാദ്ധ്യമങ്ങളോട് സംസാരിക്കാനും മൊബൈൽഫോൺ ഉപയോഗിക്കാനും അനുമതിയില്ല. ജയിലിലായി 58-ാം ദിവസമാണ് ദിലീപ് വീട്ടിലെത്തിയത്.
https://www.facebook.com/Malayalivartha

























