കേരളം ഒളിത്താവളമാക്കി ബംഗ്ലാദേശികൾ

ബംഗാളികള്‍ എന്ന് പൊതുവേ വിളിയ്ക്കപ്പെടുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ മുഴുവനും പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അല്ലെന്നതാണ് സത്യം. അതില്‍ ബിഹാറികളും ഉത്തര്‍ പ്രദേശുകാരും എല്ലാം ഉണ്ട്. ബംഗ്ലാദേശില്‍ നിന്ന് അനധികൃമായി ഇന്ത്യയിലെത്തിയ കൊടും ക്രിമിനലുകള്‍ പോലും ഇവര്‍ക്കിടയില്‍ ഉണ്ടെന്നതാണ് സത്യം. അന്യ സംസ്ഥാന തൊഴിലാളികളില്‍ പലരേയും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റില്ല. അത് തന്നെയാണ് പലപ്പോഴും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുന്നതും
പശ്ചിമ ബംഗാളില്‍നിന്നുള്ള തൊഴിലാളികളെന്ന വ്യാജേന ബംഗ്ലാദേശുകാരായ ക്രിമിനലുകളും തീവ്രവാദികളും സംസ്ഥാനത്ത് കഴിയുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വാഴക്കാട്ടുനിന്ന് 35 പേരെ രേഖകളില്ലാതെ പിടികൂടിയതോടെയാണ് ബംഗ്ലാദേശുകാരുടെ സാന്നിധ്യം വലിയ തോതിലുണ്ടെന്നു സ്ഥിരീകരിച്ചത്. കെട്ടിട നിര്‍മാണത്തൊഴിലാളികളാണു വാഴക്കാട്ട് അറസ്റ്റിലായത്. ഇവരില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമായിരുന്നു. ഇവരുടെ വിശദാംശങ്ങള്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറി. എന്‍.ഐ.എ. അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് വിവിധ മേഖലകളിലായി പതിനായിരക്കണക്കിനു ബംഗാളികള്‍ തൊഴിലെടുക്കുന്നുണ്ട്.
തമിഴ്‌നാട്ടുകാരായ തൊഴിലാളികളുടെ സ്ഥാനമാണു ബംഗാളികളും ബിഹാറികളും ഒഡീഷക്കാരുമെല്ലാം കൈയടക്കിയത്. ഏജന്റുമാര്‍ മുഖേന കേരളത്തില്‍ എത്തുന്ന ഇവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന ചട്ടം പാലിക്കപ്പെടാറില്ല. ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കൊപ്പമാണ് ബംഗ്ലാദേശുകാര്‍ ഇവിടെയെത്തുന്നത്. ഇവരില്‍ ക്രിമിനലുകള്‍ ഉണ്ടോ എന്ന് അറിയാന്‍ പലപ്പോഴും കഴിയാറില്ല. പോലീസ് അന്വേഷിച്ചുവരുമ്പോഴായിരിക്കും ഇവരുടെ തനിനിറം മനസിലാകുക. ഒരു ജില്ലയിലും ബംഗ്ലാദേശികളെക്കുറിച്ച് വ്യക്തമായ കണക്കില്ലെന്നാണു വിവരം. കരാറുകാര്‍ മുഖേന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചാണ് ഇവര്‍ ഇവിടെ താമസമുറപ്പിക്കുന്നത്.
കോഴിക്കോട്ടുനിന്ന് കഴിഞ്ഞ വര്‍ഷം ബോഡോ തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗാളികള്‍ക്കൊപ്പം കേരളത്തിലെത്തി കോഴിക്കോട് കക്കോടിയില്‍ നിര്‍മാണ വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയില്‍ ജോലി ചെയ്യുകയായിരുന്ന ആളാണു പിടിയിലായത്. കൊക്രജാര്‍ കലാപത്തില്‍ ബംഗ്ലാദേശ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളായിരുന്നു ഇയാള്‍. ഈ സംഭവത്തിനുഷേം പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് അതു നിലച്ചു.
https://www.facebook.com/Malayalivartha
























