തന്റെ രാഷ്ട്രീയ ഗുരുവിനോടുള്ള ഇഷ്ട്ടം തുറന്ന് പറഞ്ഞ് അല്‍ഫോൻസ് കണ്ണന്താനം; ഈ ബന്ധം രാഷ്ട്രീയത്തിനുമപ്പുറം

തന്റെ രാഷ്ട്രീയ ഗുരു പിണറായി വിജയനാണെന്ന് ഓര്‍മ്മിച്ച് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എംഎല്‍എ സീറ്റ് നല്‍കിയതും, രാഷ്ട്രീയത്തിലേയ്ക്ക് കൈ പിടിച്ച് ഇറക്കിയതും പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി കേരളാ ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും അല്‍ഫോന്‍സ് കണ്ണന്താനവും ഇന്നലെ നടത്തിയ കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് രാഷ്ട്രീയ വളര്‍ച്ചയില്‍ പിണറായി വഹിച്ച പങ്കിനെക്കുറിച്ച് അല്‍ഫോന്‍സ് പറഞ്ഞത്.
കണ്ണന്താനം മന്ത്രിയായ സന്തോഷം പങ്കുവെയ്ക്കാനും ആശംസയറിയിക്കാനുമാണ് എത്തിയതെന്ന് പിണറായി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം അതിനെ കൂടുതല്‍ സുന്ദരമാക്കും. കേന്ദ്രവും കേരളവും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നതിന്റെ സൂചന കൂടിയാണിതെന്ന് കേന്ദ്ര ടൂറിസം മന്ത്രിയായ അല്‍ഫോന്‍സ് പറഞ്ഞു. പിണറായി വിജയനൊപ്പം ആശംസകളുമായി കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു.

കേന്ദ്രമന്ത്രി പദവിയിലേക്കെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ജീവിതം ഏതൊരു മലയാളിയ്ക്കും അഭിമാനമാണ്. സാധാരണ മറ്റ് യുവാക്കളുടെ ജീവിതത്തില്‍ നിന്നാണ് അദ്ദേഹം ഐഎഎസിലും ഈ പദവിയിലുമെത്തുന്നത്. അന്നത്തെ കണ്ണന്താനം ഒരു ഹിപ്പിയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അഭിമുഖത്തിന് അല്‍ഫോന്‍സ് കണ്ണന്താനം എത്തിയത് നീട്ടിവളര്‍ത്തിയ മുടിയുമായിട്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ ആദ്യമേ തന്നെ അതിനുള്ള മൈനസ് മാര്‍ക്കും കിട്ടി. മസൂറിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനു ചെന്നപ്പോള്‍ ബാക്കി എല്ലാവരും കോട്ടും സ്യൂട്ടും ടൈയുമൊക്കെയായി കുട്ടി ഐഎഎസുകാരായി വിലസുന്നു. കണ്ണന്താനം മാത്രം തോളറ്റം മുടിയുമായി വിചിത്ര ജീവിയെപ്പോലെ...
അങ്ങനെ വര്‍ഷങ്ങള്‍ പഴക്കമുള്ള മുടി മുറിച്ചു. അന്ന് കണ്ണന്താനത്തിന്റെ മുടി മുറിക്കുമ്പോള്‍ ബാര്‍ബര്‍ പറഞ്ഞു... ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ ഞാന്‍ സംസ്‌കാരസമ്പന്നമാക്കി! മനസ്സില്‍ വെളിച്ചമുണ്ടായിരുന്നു, വിടാതെ മനക്കരുത്തും കോട്ടയം ന്മ ഇരുട്ടു നിറഞ്ഞൊരു ഗ്രാമത്തില്‍നിന്നു തിളങ്ങുന്ന വിജയങ്ങള്‍ നേടിയ വ്യക്തിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. മനക്കരുത്തില്‍ ജീവിതം തിരിച്ചുപിടിച്ച കഥ പറയുമ്പോള്‍ അല്‍ഫോന്‍സിന്റെ മുഖത്തൊരു വിജയച്ചിരിയുണ്ട്.

സ്‌കൂള്‍ പഠനകാലത്തു മണിമലയിലോ പരിസര പ്രദേശങ്ങളിലോ വൈദ്യുതിയില്ലായിരുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്നായിരുന്നു പഠനം. കണ്ണന്താനം വീട്ടില്‍ കെ.വി.ജോസഫ്–ബ്രിജിത്ത് ദമ്പതികള്‍ക്ക് ഒന്‍പതു മക്കളായിരുന്നു. കൂടാതെ അപ്പനും അമ്മയും രണ്ടുപേരെ ദത്തെടുത്തു. അങ്ങനെ പതിനൊന്നു പേര്‍. മണിമല സെന്റ് ജോര്‍ജ് സ്‌കൂളിലാണു പത്താംക്ലാസുവരെ പഠിച്ചത്. സ്‌കൂളിലെ ഏറ്റവും മണ്ടനായ വിദ്യാര്‍ഥി എന്നുപോലും പലരും വിളിച്ചു. പത്താം ക്ലാസ് ജയിക്കില്ലെന്നു പലരും കരുതിയെങ്കിലും അല്‍ഫോന്‍സ് കടന്നുകൂടി. ഈ അപ്രതീക്ഷിത വിജയമാണ് അല്‍ഫോന്‍സിന്റെ ജീവിതം മാറ്റിമറിച്ചത്. പുസ്തകങ്ങള്‍ വായിച്ചുകൊണ്ടാണു ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത്. ഇംഗ്ലിഷ് പുസ്തകങ്ങള്‍ ധാരാളം വായിച്ചു. വിവര്‍ത്തനം ചെയ്തു.
ആകാശവാണിയില്‍ ഇംഗ്ലിഷ് വാര്‍ത്തകള്‍ കേട്ടു. അപൂര്‍വം ഇംഗ്ലിഷ് സിനിമകള്‍ കണ്ടു. മുറിയടച്ചിരുന്നു ചുവരിനോടു പ്രസംഗിച്ചു. ആറുമാസം നീണ്ട പരിശീലനം. ആ പരിചയം ഇന്നോളം പരിചയായി കണ്ണന്താനത്തെ തുണച്ചു.
https://www.facebook.com/Malayalivartha
























