കണ്ണൂർ ജയിൽ വാർഡന്മാർ തിരക്കിലാണ്!!

പൊതുജനങ്ങൾക്കുവേണ്ടിയെന്ന നിലയിലാണ് കണ്ണൂർ ജയിലിൽ ബ്യൂട്ടിപാർലർ തുടങ്ങിയത്. എന്നാൽ അവിടെ ഇപ്പോൾ പുറത്തുനിന്നുള്ള കസ്റ്റമേഴ്‌സിന് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. വാർഡന്മാരുടെ തിരക്കൊഴിയാനായി പുറമേനിന്നുള്ളവർ കാത്തുനിൽക്കേണ്ടി വരുന്നു.ഒടുവിൽ ഇവർ തമ്മിൽ വാക്കുതർക്കം പതിവായി. ഡ്യൂട്ടിക്കിടയിലും വാർഡന്മാർ സുന്ദരന്മാരാകാൻ എത്തുന്നുണ്ടെന്നാണ് ബ്യൂട്ടീഷ്യന്മാരായ തടവുകാർ രഹസ്യമായി പറയുന്നത്. പുറത്തുള്ള ബ്യൂട്ടിപാര്‍ലറുകളെക്കാള്‍ നിരക്ക് വളരെ കുറവായതിനാൽ ലാഭം പ്രതീക്ഷിച്ച് ജയിൽ പാർലറിലെത്തുമ്പോൾ പൊതുജനങ്ങൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്നു. പൊതുജനങ്ങളിൽ നിന്നും പരാതി കിട്ടിയിട്ടില്ലെന്നും ഇടയ്ക്ക് പാർലർ സന്ദർശിക്കാറുണ്ടെന്നുമാണ് ജയിൽ സൂപ്രണ്ട് പറയുന്നത്.
കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്നും ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ തടവുകാരാണ് പാർലറിൽ ജോലി ചെയ്യുന്നത്. ശീതികരിച്ച പാര്‍ലര്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്. പുരുഷന്‍മാര്‍ക്കുള്ള വിവിധതരം ഫേഷ്യലുകള്‍, മുടിവെട്ടല്‍, മുടി കറുപ്പിയ്ക്കല്‍ ത്രഡ് ചെയ്യല്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha


























