Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

250 രൂപ വച്ച് പോയവര്‍ പട്ടിണി പാവങ്ങള്‍ ; ജനങ്ങളെ പറ്റിച്ച സര്‍ക്കാരിന്റെ ലാഭം 45 കോടി രൂപ; 10 കോടി കിട്ടിയവനെ കണ്ടെത്താനായില്ലെങ്കിലും ഭാഗ്യവാന്റെ ഫോട്ടോ സഹിതം പ്രചാരണം ശക്തം

23 SEPTEMBER 2017 08:53 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ ആര്‍ക്കെന്നറിയാതെ മലയാളികള്‍ ആകാംക്ഷയിലാണ്. ഇതിനിടെ നിരവധി പേരെയാണ് ഒന്നാം സമ്മാനം നേടിയവരാക്കി വാര്‍ത്ത വന്നത്. അവരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പത്രക്കാര്‍ തന്നെ പ്രചരിക്കുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. ഇവരില്‍ പലര്‍ക്കും 10 കോടിയടിച്ചെന്ന് മറ്റുള്ളവര്‍ പറഞ്ഞതറിഞ്ഞ് അവര്‍ക്ക് ബോധക്കേടായി. പക്ഷെ ഫലം വന്നപ്പോള്‍ നിരാശയായി.

അതേസമയം പട്ടിണി പാവങ്ങളെ ചൂഷണം ചെയ്യുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്ന വാദവും വന്നു. 65 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇവ മുഴുവന്‍ വിറ്റുപോയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 45 കോടി രൂപയുടെ വരുമാനമാണ് ഓണം ബമ്പറിലൂടെ മാത്രം സര്‍ക്കാരിനുണ്ടായത്. അതായത് ജനങ്ങളെ 10 കോടി കിട്ടുമെന്ന് വ്യാമോഹിപ്പിച്ച് ഇത്രയും രൂപ തട്ടിയെടുത്തെന്നു സാരം. അന്യ സംസ്ഥാന ലോട്ടറിക്കാരെ കെട്ടു കെട്ടിച്ചത് ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്ന് പറഞ്ഞാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതും ഇതല്ലാതെ മറ്റെന്താണ്? 

ഏറ്റവും കുറഞ്ഞ തുകയായ അഞ്ഞൂറ് രൂപയെങ്കിലും കിട്ടണേയെന്ന പ്രാര്‍ത്ഥനയോടെയാണ് പലരും ഓണം ബംബര്‍ റിസള്‍ട്ട് ഒത്തു നോക്കിയത്. ഒന്നും കിട്ടിയില്ലെന്നറിഞ്ഞ ചിലര്‍ സ്വയം ശപിച്ചു. 250 രൂപയാണ് ടിക്കറ്റ്. ബഹു ഭൂരിപക്ഷത്തിനും ഒരു രൂപപോലും കിട്ടിയില്ല. ഇതോടെ പലരും തങ്ങളെ കബളിപ്പിച്ച ലോട്ടറിയെത്തന്നെ ശപിച്ചു.

നിമിഷ നേരം കൊണ്ട് പലരും അവര്‍ പോലും അറിയാതെ കോടീശ്വരരാക്കി മാറ്റി. ബംഗാളി യുവാവിനാണ് ഒന്നാംസമ്മാനം ലഭിച്ചതെന്നും ഇയാള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെന്നും രാത്രിയില്‍ സന്ദേശം പ്രചരിച്ചു. ഒന്നാം സ്ഥാനം നേടിയത് എം.എസ്.പിയിലെ പോലീസുകാരനാണെന്നും ഒഴൂരിലെ ഒരാളാണെന്നും അതല്ല വൈലത്തൂര്‍കാരനാണെന്നും അങ്ങാടിപ്പുറം ഏറാന്തോടുകാരനാണെന്നും പ്രചരിക്കുന്നുണ്ട്. എന്നാല്‍ രാത്രി വൈകിയും ആ ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ഇവരുടെയെല്ലാം ഫോട്ടോസഹിതമാണു പ്രചാരണം. ഓണം ബമ്പര്‍ നേടിയത് ഒഴൂര്‍ സ്വദേശിയായ കോങ്ങോടി സോമനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പ്രചാരണം. സുഹൃത്തുക്കളുടെ തമാശയാണ് സോമനെ അല്‍പ സമയത്തേക്കു കോടിപതിയാക്കിയത്. തനിക്ക് സമ്മാനം ലഭിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നു സോമന്‍ പറഞ്ഞു. 

തന്റെ ഒരു സുഹൃത്തിന് 500 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളിലൊരാള്‍ തന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത പരന്നതോടെ സോമന്റെ ഫോണിലേക്ക് നിലയ്ക്കാതെ വിളി വന്നു. ഫോണ്‍ ഓഫ് ചെയ്താണ് അദ്ദേഹം രക്ഷപ്പെട്ടത്. ലോട്ടറി ഉടമയെ കണ്ടെത്താനായില്ലെങ്കിലും ടിക്കറ്റ് വിറ്റതിനുള്ള 10ശതമാനം കമ്മീഷന്‍ ലഭിക്കുമെന്ന ആഹഌദത്തിലാണ് പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദ്. 

അതേസമയം മലപ്പുറത്തു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നുറപ്പിച്ചു. തിരൂര്‍ ഏജന്‍സിയില്‍നിന്നു വാങ്ങി പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് ഏജന്‍സിയില്‍നിന്നു ഖാലിദ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദ് താന്‍ വിറ്റ ടിക്കറ്റ് തന്നെയാണ് ഇതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 

എ.ജെ. 442876 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇതാദ്യമാണ് ഓണം ബംബറിനു പത്തു കോടി സമ്മാനത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends