കേരളത്തിൽ ഈ വർഷം പുതുതായി എയ്ഡ്സ് ബാധിച്ചവർ 1404 പേർ

ഇരുപതാം ശതകം മുതൽ നാം കേൾക്കുന്ന മാരകരോഗമാണ് എയ്ഡ്സ്. മനുഷ്യർ തന്നെ കാട്ടികൂട്ടുന്ന പ്രവർത്തിയുടെ പരിണിതഫലമായാണ് എയ്ഡ്സ് എന്ന രോഗം രൂപപ്പെടുന്നത്. 1981 ജൂൺ മാസത്തിൽ അമേരിക്കയിലാണ് ഈ രോഗം കണ്ടെത്തുന്നത്. രണ്ടരക്കോടിയോളം ആളുകൾ എയിഡ്സ് മൂലം മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്താകെ 3.32 കോടിയോളം പേർ എച്ച്.ഐ.വി.അണുബാധയോടെ ജീവിക്കുന്നു. ഇതിൽ 5,70,000 ത്തോളം പേർ കുട്ടികളാണ്.
ഇന്ത്യയിൽ 57 ലക്ഷത്തോളം എച്ച്.ഐ.വി. ബാധിതരുണ്ടെന്ന് കണക്കാക്കുന്നു. അതേ സമയം, ദേശിയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2015 ലെ കണക്കുപ്രകാരം രാജ്യത്ത് 21.17 ലക്ഷം എച്ച്.ഐ.വി അണുബാധിതര്‍ ഉണ്ട്. ഇവരില്‍ 39 ശതമാനവും സ്ത്രീകളാണെന്ന് കണക്കുകള്‍ പറയുന്നു. ആറു ശതമാനം കുട്ടികള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. കണക്കുകള്‍ പ്രകാരം രാജ്യത്ത് 10.8 ലക്ഷം പ്രായപൂര്‍ത്തിയായവരും 0.78 ലക്ഷം കുട്ടികളും ചികിത്സയിലാണ്. അതേ സമയം, 2015 ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 86000 ആണ്. ഇതില്‍ 88 ശതമാനം മുതിര്‍ന്നവര്‍ ഉള്‍പ്പെടുമ്പോള്‍ 12 ശതമാനം കുട്ടികളും എച്ച.ഐ.വി അണുബാധിതരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴിതാ കേരളത്തില്‍ എച്ച്.ഐ.വി അണുബാധിതരായി 29,221 പേരെ കണ്ടെത്തി. ഇതില്‍ 0.2 ശതമാനം ആളുകള്‍ പ്രായപൂര്‍ത്തിയായവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015 ലെ കണക്കനുസരിച്ച് ഏകദേശം 209954 എച്ച്.ഐ.വി ബാധിതര്‍ കേരളത്തില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഉഷസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കൂട്ടരില്‍ 15071 രോഗികള്‍ ഇപ്പോള്‍ എ.ആര്‍.ടി ചികിത്സയ്ക്ക് വിധേയരായി. ലഭ്യമായ കണക്കനുസരിച്ച് ഏകദേശം 4673 പേരാണ് മരണമടഞ്ഞിരിക്കുന്നത്.
ജില്ലാ തല കണക്കുകൾ പരിശോധിക്കുമ്പോൾ തിരുവനന്തപുരമാണു മുന്നിൽ നിൽക്കുന്നത്. സംസ്ഥാനത്ത് എച്ച്.ഐ.വി.ബാധിതർ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്. 5357 പേരാണ് ഇവിടെ എച്ച്.ഐ.വി. ബാധിതരായുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്-247 പേർ. സംസ്ഥാനത്തൊട്ടാകെ 27,604 പേരാണ് എച്ച്.ഐ.വി.ബാധിതരായുള്ളത്. കേരളത്തിൽ ഈ വർഷം പുതുതായി എയ്ഡ്സ് ബാധിച്ചവർ 1404 പേരാണ്.
2016 ഏപ്രിൽ മുതൽ 2017 മാർച്ച് വരെയുള്ള കണക്കാണിത്. മാർച്ചിന് ശേഷമുള്ള കണക്ക് കൂടി കൂട്ടിയാൽ എണ്ണം വർദ്ധിക്കും. ഒരുമാസം ശരാശരി 100 പേർക്ക് പുതുതായി രോഗം ബാധിക്കുന്നുണ്ടെന്നാണ് എയ്ഡ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക്. സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 29,221 പേരെ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 15,071 പേർക്ക് എ.ആർ.ടി ചികിത്സ (ആന്റി റെട്രോവൈറൽ തെറാപ്പി ) ആരംഭിച്ചു. അണുബാധിതരിൽ 4,673 മരിച്ചു. പ്രായപൂർത്തിയായവരിൽ അണുബാധ 0.12 ശതമാനമാണ്. അണുബാധ സ്ഥിരീകരിക്കാത്തവരും ഏറെയാണ്. എച്ച്.ഐ.വി സ്ഥിരീകരിച്ചവർക്ക് ഇന്റഗ്രേറ്റഡ് കൗൺസലിം ആൻഡ് ടെസ്റ്റിംഗ് സെന്ററുകളിലാണ് പ്രതിരോധ മരുന്നുകളും ബോധവത്ക്കരണവും നൽകുന്നത്. സംസ്ഥാനത്ത് 498 ഐ.സി.ടി.സി സെന്ററുകളുണ്ട്. എല്ലാ താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിലും സെന്ററുകളുണ്ട്
https://www.facebook.com/Malayalivartha

























