ഹാദിയ കേസ് വിവിധ രാഷ്ട്രീയ കക്ഷികളുടെ ഇഷ്ട വിഷയമായി തുടരുമ്പോൾ സംഭവത്തിൽ ഇതുവരെ ഇടപെടാതിരുന്ന സി പി എം രംഗത്ത്

വൈക്കം സ്വദേശിനി അഖില എന്ന ഹാദിയ വിവിധ രാഷ്ട്രീയ കക്ഷികളുടെ ഇഷ്ട വിഷയമായി തുടരുമ്പോൾ സംഭവത്തിൽ ഇതുവരെ ഇടപെടാതിരുന്ന സി പി എം അഖിലാ വിഷയത്തിന്റെ വാലിൽ പിടിച്ചു. ഇതുവരെ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്ര ഇസ്ലാം വിശ്വാസികളുടെ പ്രിയ വിഷയമായിരുന്നു അഖില എന്ന ഹാദിയ.
വൈക്കം സ്വദേശി അശോകന്റെ മകളാണ് ഹാദിയ. കേരളത്തിലെ നിരവധി പെൺകുട്ടികളെ പോലെ വളർത്തി വലുതാക്കിയ അഛനമ്മമാരെ ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരു ഇസ്ലാം മതവിശ്വാസിയായ യുവാവുമായി അഖില പ്രണയത്തിലായി ഇസ്ലാം മതം സ്വീകരിച്ചു. മറ്റ് രക്ഷകർത്താക്കളെ പോലെ തന്നെ മകളെ ആർക്കോ വിട്ടുകൊടുക്കാൻ അശോകൻ തയ്യാറായില്ല. അദ്ദേഹം തുടരെ തുടരെ നിയമയുദ്ധത്തിൽ ഏർപ്പെട്ടു.
അതിന്റെ ഫലമുണ്ടായി. അതിശക്തമായ ഇടപെടലിലൂടെ ഹൈക്കോടതി അഖിലയെ വീട്ടുകാർക്ക് വിട്ടുകൊടുത്തു. വീടിന് പോലീസ് സംരക്ഷണവും നൽകി. ഇതിനിടെ അഖിലയെ വിട്ടുകിട്ടുന്നതിന് എതിർഭാഗവും നിയമയുദ്ധങ്ങൾ തുടങ്ങി. ആദ്യം കേരള മനുഷ്യാവകാശ കമ്മീഷൻ വഴി നീങ്ങി. ഹൈക്കോടതി കേസിൽ ശക്തമായി ഇടപെട്ടതിനാൽ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക നടപടികളിലേക്ക് പ്രവേശിച്ചില്ല.
അപ്പോൾ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ രംഗത്തെത്തി. അദ്ദേഹം മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നേരിട്ട് കണ്ട് പരാതി നൽകി. വിഷയം രാജ്യത്തെ പരമോന്നത കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കമ്മീഷൻ ഉത്തരവിട്ടു. എന്നാലും അഖില വീട്ടുതടങ്കൽ അനുഭവിക്കുകയാണോ എന്ന് പരിശോധിക്കാൻ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കേസ് ഒക്ടോബർ മൂന്നിന് പരിഗണിക്കാനിരിക്കുകയാണ്. തീവ്ര വിശ്വാസികളിൽ നിന്നും ഹാദിയെയെ കൂടെ കൂട്ടുക എന്നതായിരുന്നു മുനവ്വറലിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha






















