Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സരിത അന്ന് ഉന്നതര്‍ക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു... എല്ലാം തുറന്നു പറഞ്ഞിട്ടും സ്വന്തം നാട്ടുകാര്‍ വിശ്വസിച്ചില്ല, അയല്‍ക്കാര്‍ തന്നെ വിശ്വസിച്ചിരുന്നു

11 OCTOBER 2017 10:29 PM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസിലെ പ്രതിയായ സരിത അന്ന് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. തട്ടിപ്പുകാരി പറയുന്ന കാര്യങ്ങള്‍ എങ്ങനെ വിശ്വസിക്കും എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാല്‍ അവരെ വിശ്വസിക്കാനും ആള്‍ക്കാര്‍ ഉണ്ടായിരുന്നു. നമ്മുടെ സ്വന്തം അയല്‍ക്കാരായ തമിഴകമാണ് സരിതയെ വിശ്വസിച്ചത്. സരിതയുടെ ഈ ആരോപണങ്ങള്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായില്ലെങ്കിലും തമിഴകത്ത് ഇത് ചൂടപ്പംപോലെ വിറ്റുപോകുന്ന വിഭവമായി മാറുകയും ചെയ്തിരുന്നു. സരിത പറഞ്ഞതിലേറെ എരിവുംപുളിയും ചേര്‍ത്ത് അവരുടെ ആത്മകഥ കുമുദം മാസികയാണ് പ്രസിദ്ധീകരിച്ചത്. 'ശൊല്ലത്താന്‍ നിനയ്ക്കിറേന്‍' എന്ന ശീര്‍ഷകത്തില്‍ വന്ന ആത്മകഥയിലൂടെ കേരളത്തിലെ സോളാര്‍ നായിക തമിഴകത്ത് സരിതാമ്മയായി.

സെക്‌സും സസ്‌പെന്‍സും ചേരുവകളായ ആത്മകഥ തമിഴ് യുവാക്കളുടെ ഹരമായി മാറിയിരുന്നു. രാഷ്ട്രീയക്കാരില്‍നിന്ന് ഏറ്റുവാങ്ങിയ തിക്താനുഭവങ്ങള്‍ അതേപടി തന്നെ സരിത ആത്മകഥയില്‍ എഴുതുകയായിരുന്നു. മലയാളത്തില്‍ ഒരു മാധ്യമവും താന്‍ പറയുന്നത് പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെടാതിരുന്നപ്പോഴാണ് സരിത തമിഴ്‌നാട്ടില്‍ നിന്ന് വന്ന ക്ഷണം സ്വീകരിച്ചത്. ഇതിനിടെ സരിതയുടെ നഗ്‌ന വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഒരേസമയം തട്ടിപ്പുകാരിയും ശരീരംകാട്ടി എല്ലാവരേയും മയക്കി കാര്യം നേടുന്നവളുമാക്കി സരിതയെ ചിത്രീകരിച്ച് പ്രതിരോധിക്കാനാണ് ആരോപണവിധേയരും അവരുടെ ശിങ്കിടികളും മുതിര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ അന്വേഷണം വരുമ്പോള്‍ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളിലെല്ലാം പ്രത്യേകം അന്വേഷണം ഉണ്ടാവും.

ആത്മകഥയിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു:
സെപ്റ്റംബര്‍ 12 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. ജീവിതത്തില്‍ ഉണ്ടായ എല്ലപ്രശ്‌നങ്ങളും അതോടെ പരിഹരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു. കേരള രാഷ്ട്രീയത്തിലെ അതികായനെ കാണുവാന്‍ അന്ന് ഞാന്‍ അദ്ദേഹത്തിന്റെ പക്കലെത്തി. വളരെ മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു. തിരക്ക് കഴിയുന്നത് വരെ കാത്തുനില്‍ക്കുവാന്‍ ആവശ്യപ്പെട്ടു.കുടിക്കുവാന്‍ ചായ നല്‍കി. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം അരികിലെത്തി. പിന്നീട് നടന്നത് എന്റെ സപ്തനാഡികളെയും തളര്‍ത്തുന്ന അനുഭവമാണ്. എന്തൊക്കെയാണ് നടക്കുന്നതെന്ന് പോലും ആലോചിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. അത്രയേറെ ഞാന്‍ അടിമപ്പെട്ടുപോയി.' ഇത്തരത്തില്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഒന്നൊന്നായി വ്യക്തമാക്കുന്നതായിരുന്നു ആത്മകഥ.

ഇങ്ങനെയെല്ലാം തന്നെ എത്രത്തോളം ലൈംഗികമായി ചൂഷണം ചെയ്തു കേരളത്തിലെ നേതാക്കളെന്ന് അക്കമിട്ട് നിരത്തിയായിരുന്നു സരിതയുടെ വിവരണം. ഇക്കാലത്ത് കുദുമത്തിന്റെ ഒട്ടുമിക്ക ലക്കങ്ങളിലും സരിതാ നായരുടെ ചിത്രം കവര്‍ പേജില്‍ ഇടംപിടിക്കുകയും ചെയ്തു. ആത്മകഥയുടെ പുസ്തക രൂപവും സരിതയുടെ ആലോചനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പഠനം പൂര്‍ത്തിയാകും മുമ്പു വിവാഹിതയായതാണ് തന്റെ ജീവിതത്തില്‍ തകര്‍ച്ചയ്ക്കു കാരണമായതെന്നാണു സരിത പറയുന്നത്. പ്രവാസിയായ ഭര്‍ത്താവിന്റെ ചതിയാണ് തനിക്കു തിരിച്ചടിയായതെന്നും കുമുദത്തിലെ ആത്മകഥയില്‍ സരിത വ്യക്തമാക്കി.സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് എന്താണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കാനാണ് സരിത ആത്മകഥയിലൂടെ ശ്രമിക്കുന്നതെന്നാണ് തമിഴ് മാസിക വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ സരിത ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക അപവാദ കേസും അതിലുണ്ടായിരുന്നു. സെപ്റ്റംബര്‍ 12 എന്ന തരത്തിലെ തമിഴ് മാസികയിലെ പരമാര്‍ശങ്ങള്‍ ഇതുമായി കൂട്ടി വായിക്കപ്പെടുകയും ചെയ്തു. സോളാറുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് പുറത്തുവിട്ട കത്തില്‍ ഇത് വിശദീകരിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസും നല്‍കി. അതു പോലും വകവയ്ക്കാതെയാണ് തമിഴിലെ സരിതയുടെ ആത്മകഥാ രചന മുന്നോട്ടുപോയത്.സോളാര്‍ അഴിമതിക്ക് മാത്രമല്ല, മറ്റ് അഴിമതികള്‍ക്കും തന്നെ ഉപകരണമാക്കിയെന്ന് സരിത പറഞ്ഞിരുന്നു. കൊച്ചി പോര്‍ട്ട് ട്രെസ്റ്റിന്റെ ഭൂമി നികത്തുന്നതുമായി ബന്ധപ്പെട്ട് തന്നെ ഇടനിലക്കാരിയാക്കി.

ഈ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്മീഷനില്‍ നല്‍കിയ തെളിവുകളില്‍ ഉണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സാമ്പത്തികമായും, ശാരീരികമായും നഷ്ടങ്ങളുണ്ടായത് തനിക്കാണ്. പുറത്തുവന്ന കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവെന്നും സരിത പറഞ്ഞിരുന്നു.ഉമ്മന്‍ ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, കെ സി വേണുഗോപാല്‍, മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എംഎല്‍എമാരായ ഹൈബി ഈഡല്‍, പി സി വിഷ്ണുനാഥ്, മോന്‍സ് ജോസഫ് എന്നിവരുമായി സോളാറുമായി ബന്ധപ്പെട്ട് ഉള്ള ഇടപാടുകള്‍ സരിത പലഘട്ടങ്ങളിലും പുറത്തു പറഞ്ഞിരുന്നു. ഇത്തരത്തില്‍ തന്നെ ഉപയോഗിച്ച എല്ലാവരുടേയും മുഖംമൂടി വലിച്ചുകീറുന്ന വിവരങ്ങളാണ് സൂചനകളിലൂടെയും അല്ലാതെയും സരിത ആത്മകഥയില്‍ പറഞ്ഞത്.കേസിന്റെ തിരക്കുകള്‍ കഴിഞ്ഞുള്ള സമയത്താണ് സരിത ആത്മകഥ എഴുതിയത്. സ്ത്രീകള്‍ക്കു മുന്നറിയിപ്പു നല്‍കുകയാണ് എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സരിത വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിനും ഭദ്രതയ്ക്കും സ്വന്തം കാലില്‍നില്‍ക്കാനും ശ്രമിച്ച തനിക്കുണ്ടായ അനുഭവം സ്ത്രീകള്‍ക്കാകെ പാഠമാണെന്നാണു സരിത പലപ്പോഴും പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends