സ്വർണം തരാമെന്ന് പറഞ്ഞാലും ഇനി സ്വർണക്കടയിലേക്കില്ല..

ഓയൂര്‍ ജംഗ്ഷനിൽ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്കു മുമ്പില്‍ യുവതിയുടെ സത്യഗ്രഹം. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും അതിനാൽ ചിലവിനു നൽകണമെന്നും പറഞ്ഞാണ് കോട്ടയം കുമരകം സ്വദേശിനിയായ യുവതി സത്യാഗ്രഹം നടത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടുകൂടിയാണ് സ്വര്‍ണക്കടയ്ക്കു മുമ്പില്‍ യുവതിയുടെ പ്രകടനം. കടയുടമ വിവരം അറിയിച്ചതിനെതുടര്‍ന്നു പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണു കസ്റ്റഡിയിലെടുത്തത്. കടയുടമ വിവരം അറിയിച്ചതിനെതുടര്‍ന്നു പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനാൽ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.
ഒൻപത് മാസം മുൻപാണ് കോട്ടയം കുമരകം സ്വദേശിനിയായ യുവതി സ്വർണക്കടയിൽ ജോലിക്കെത്തിയത്. സ്വർണക്കടയുടെ മുകളിലത്തെ നിലയിലാണു സ്ത്രീതൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെവച്ച് തന്നെ കടയുടമ പീഡിപ്പിച്ചതായി യുവതി എഴുകോണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് യുവതിയെ കടയുടമ എഴുകോണ്‍ നെടുമ്പായിക്കുളത്തുള്ള കുടുംബ വീട്ടിലേക്കു മാറ്റിയെന്നു പോലീസ് പറഞ്ഞു.
തന്നെ വീട്ടില്‍ പൂട്ടിയിട്ടതായി യുവതി പോലീസ് ഹെൽപ്‌ലൈനിൽ വിവരം അറിയിച്ചതിനെതുടര്‍ന്ന് പോലീസെത്തി അവരെ മോചിപ്പിക്കുകയും കടയുടമയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ദില്‍ഷാദ്, ഇയാളുടെ സുഹൃത്ത് കൊട്ടാരക്കര ബാറിലെ അഭിഭാഷക വെളിയം സ്വദേശിനി ഷൈലജ ശ്രീകുമാര്‍, ദില്‍ഷാദിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി എഴുകോണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹിളാമന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുവതി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടശേഷം നേരെ സ്വർണ്ണക്കടയ്ക്ക് മുന്നിൽ സത്യാഗ്രഹം ഇരിക്കുകയായിരുന്നു..
https://www.facebook.com/Malayalivartha

























