പുരുഷന്മാരെ വശീകരിക്കുന്നതിൽ ഇവൾ മിടുക്കി; ട്രെയിനിൽ വച്ചും മറ്റും പരിചയപ്പെടുന്ന പുരുഷൻമാരെ വശീകരിച്ച് വീട്ടിലെത്തിക്കും...ഇവളുടെ ലീലാവിലാസങ്ങൾ ഇങ്ങനെ...

പാറ്റൂരിനുസമീപം വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയതിന് പൊലീസ് പിടിയിലായത് കുപ്രസിദ്ധ പെൺവാണിഭക്കാരി താത്ത. വലിയതുറ സ്വദേശിനിയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പെൺവാണിഭക്കേസുകളിൽ പ്രതിയുമായ താത്തയെന്ന നസീമ ഉൾപ്പെടെ മൂന്ന് സ്ത്രീകളെയും നാല് പുരുഷൻമാരെയുമാണ് പേട്ട സി.ഐ സുരേഷ് വി നായരും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. എറണാകുളം , ബംഗളൂരു സ്വദേശികളായ രണ്ട് യുവതികളും നെടുമങ്ങാട് സ്വദേശികളായ സലിംഖാൻ, കിഷോർകുമാർ, തമ്പാനൂർ സ്വദേശി ജയകുമാർ, പേരൂർക്കട സ്വദേശി വിനേഷ് എന്നിവരാണ് പിടിയിലായത്.
പാറ്റൂരിലെ ഒരുവീട്ടിൽ നിന്നാണ് ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ഇവരെ പിടികൂടിയത്. താമസത്തിനായി മൂന്നുമാസം മുമ്പാണ് വീട് വാടകയ്ക്കെടുത്തത്. സുഖമില്ലാത്തതിനാൽ ഏതാനും മാസം അടച്ചിട്ടിരുന്ന വീട്ടിൽ ഒരാഴ്ച മുമ്പാണ് സഹോദരിയ്ക്കും മകനുമൊപ്പം ഇവർ താമസത്തിനെത്തിയത്. ഇന്നലെ വൈകുന്നേരം പതിവില്ലാതെ ബൈക്കിൽ ചിലർ ഇവിടെ വന്നുപോകുന്നതിൽ സംശയം തോന്നിയ ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് രഹസ്യനിരീക്ഷണം നടത്തി സംഭവം സ്ഥിരീകരിച്ചശേഷമാണ് രാത്രി റെയ്ഡ് നടത്തിയത്.
റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നവരാണ് പിടിയിലായ പുരുഷൻമാർ. ഫോൺവഴി നസീമയാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. നസീമയുടെ പക്കൽ നിന്ന് കാൽ ലക്ഷത്തോളം രൂപയും നിരവധി മൊബൈൽഫോണുകളും ഗർഭനിരോധന ഉറകളും പൊലീസ് കണ്ടെത്തി. എറണാകുളം, ബംഗളൂരു സ്വദേശിനികളായ യുവതികളെയും പ്രതിഫലം വാഗ്ദാനം ചെയ്താണ് നസീമ ഇവിടെ എത്തിച്ചത്. നഗരത്തിൽ ഏതാനും മാസം മുമ്പ് കുമാരപുരത്തിന് സമീപത്ത് നിന്ന് മെഡിക്കൽ കോളേജ് പൊലീസ് സമാന കുറ്റത്തിന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
ട്രെയിനിൽ വച്ചും മറ്റും പരിചയപ്പെടുന്ന പുരുഷൻമാരെ വശീകരിച്ച് കുമാരപുരത്തെ ഫ്ളാറ്റിലെത്തിച്ച് അവരുടെ പക്കലുള്ള സ്വർണവും പണവും അപഹരിക്കുന്നതായിരുന്നു ഇവരുടെ രീതി. അത്തരത്തിൽ നിരവധിപേരെ കബളിപ്പിച്ച കേസിൽ നസീമയേയും കൂട്ടാളികളെയും മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയശേഷമാണ് വീണ്ടും പെൺവാണിഭവുമായി ഇവർ രംഗത്തിറങ്ങിയത്. തമ്പാനൂർ, ഫോർട്ട്, നെടുമങ്ങാട് തുടങ്ങി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുള്ളതായി പേട്ട പൊലീസ് അറിയിച്ചു. പിടിയിലായവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha

























