സോളാര്‍ നായികയുടെ ജീവിത വഴിയിലൂടെ

സൗന്ദര്യവും തന്റേടവും വാചാലതയും കൊണ്ട് ഭരണകര്‍ത്താക്കളെയും രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും വ്യവസായികളെയും വലയില്‍ വീഴ്ത്തിയ സരിത എസ്. നായരുടെ മൊഴി സോളാര്‍ പുനരന്വേഷണക്കേസില്‍ നിലനില്‍ക്കുമോ എന്ന് നിയമവിദഗ്ധരും പൊതുസമൂഹവും സംശയം ഉയര്‍ത്തുന്നു. പല പേരുകളില്‍ പല പ്രദേശങ്ങളില്‍ പല തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ള ആളാണ് സരിതയെന്ന് അതിന് ഇരയായവരൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. നന്ദിനി നായര്‍, ലക്ഷ്മി നായര്‍ ഇങ്ങിനെ പോകുന്നു സരിതയുടെ അപരനാമങ്ങള്‍. മാന്യമായ പെരുമാറ്റത്തിലൂടെയാണ് ഉന്നതരുമായി സരിത അടുക്കുന്നത്. പിന്നീട് അവരെ വലയിലാക്കുകയോ, അല്ലെങ്കില്‍ അവരൊക്കെ സരിതയുടെ മായാപ്രപഞ്ചത്തില്‍ ലയിക്കുകയോ ആയിരുന്നു.
ഇന്ന് പറയുന്ന കാര്യങ്ങളും അഭിപ്രായങ്ങളും ആയിരിക്കില്ല സരിത നാളെ പറയുന്നത്. സോളാര്‍ കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ഇങ്ങിനെയുള്ള ഒരു പ്രതിയുടെ വാക്ക് അവിശ്വസനീയമാണെന്ന് യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും വിശ്വസിക്കുന്നു. കൂടാതെ പല നേതാക്കളെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ട് അവസാന നിമിഷം പലപ്പോഴും സരിത പിന്‍മാറിയിട്ടുണ്ട്. അതൊക്കെ ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമായിരുന്നെന്നാണ് ആക്ഷേപം. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചെന്ന് പറയുന്ന സരിത മുമ്പ് പറഞ്ഞിരുന്നത് അദ്ദേഹം പിതൃതുല്യനാണെന്നാണ്. അതുപോലെ കെ.സി വേണുഗോപാല്‍ എം.പി നല്ല സുഹൃത്താണെന്നാണ് മുമ്പ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. പക്ഷെ, എം.പിയും പീഡനക്കാരുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
ആദ്യ ഭീഷണി ഭര്‍ത്താവിന്
ആറന്‍മുള സ്വദേശിയായ ആദ്യ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയാണ് സരിത തന്റെ തട്ടിപ്പിന് തറക്കല്ലിട്ടത്. കോവില്‍ കോട്ടപ്പുറം സ്വദേശിനിയായ സരിതയും ആറന്മുള സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം 1997 ഡിസംബര്‍ 13നായിരുന്നു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവിനെ പറ്റിച്ച് പണം ധൂര്‍ത്തടിച്ച് നടക്കുകയായിരുന്നു അന്ന് സരിതയുടെ വിനോദം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒരു തവണ അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവിനെ സരിത ഞെട്ടിച്ചതിങ്ങനെയാണ്; എന്റെ കുട്ടി മറ്റൊരാളുടേതാണ്. എന്നാലത് അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള തന്ത്രമായിരുന്നു. ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു. അപ്പോഴൊക്കെ അയാളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുത്തു. കുഞ്ഞിനെ കൊല്ലുമെന്നും അത് ഭര്‍തൃവീട്ടുകാരുടെ തലയില്‍ കെട്ടിവെക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ എങ്ങനെയോ അയാള്‍ ഒഴിഞ്ഞ് പോയി.
കൂട്ടിന് മറ്റൊരു തട്ടിപ്പുകാരനെത്തുന്നു
കന്ന് ചെല്ലുന്നത് കന്നും കൂട്ടത്തിലെന്ന പഴഞ്ചൊല്ല് പോലെ സരിത മറ്റൊരു തട്ടിപ്പുകാരനായ ബിജു രാധാകൃഷ്ണന്റെ അടുത്തെത്തി. അതിങ്ങനെ; കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ പത്തനംതിട്ട കോഴഞ്ചേരി ബ്രാഞ്ചില്‍ സരിത ജോലിക്ക് എത്തിയപ്പോഴാണ് ബിജുരാധാകൃഷ്ണനെ പരിചയപ്പെടുന്നത്. അന്നത്തെ കെ എച്ച് എഫിന്റെ എംഡിയെ കബളിപ്പിച്ച് സരിത മാനേജരായി. ഇത് മറ്റ് ജീവനക്കാരെ പോലും അസുയാലുക്കളാക്കി. ഒടുവില്‍ എം.ഡിയുടെ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങളുമായി മുങ്ങി. അന്ന് അയാള്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ബിജുവുമൊത്ത് താമസിച്ചുതുടങ്ങഇ. ബിജുവിന്റെ ഭാര്യ രശ്മിയും കുടുംബവും ഇതൊന്നും അറിഞ്ഞിരുന്നില്ല. ബിജുവിനെ വഞ്ചിച്ച് രഹസ്യമായി സരിത താലി ചാര്‍ത്തി. തിരുവനന്തപുരം കുമാരപുരത്തുള്ള ഒരു ഫഌറ്റിലാണ് ബിജു ഇവരെ താമസിപ്പിച്ചത്. പന്തളത്തെ നക്ഷത്ര വേശ്യാലയത്തില്‍ നടന്ന റെയ്ഡിലുള്‍പ്പെടെ പലതവണ പൊലീസ് പിടിക്കപ്പെട്ടയാളാണ് കൂടെ ജീവിക്കുന്നതെന്ന് ബിജു ഇതിനിടെ തിരിച്ചറിഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരെ വളച്ച് തട്ടിപ്പ്
കവടിയാറില്‍ കെസ്റ്റന്‍ റോഡില്‍ ക്രെഡിറ്റ് ഫിനാന്‍സ് എന്ന പേരില്‍ ഒരു ധനകാര്യ സ്ഥാപനം ബിജു തുടങ്ങി. സരിതയെ മുന്‍ നിര്‍ത്തി തട്ടിപ്പ് നടത്തുകയായിരുന്നു ബിജുവിന്റെ ലക്ഷ്യം. ബിജു എം ഡിയായും നന്ദിനി നായര്‍ എന്ന വ്യാജ പേരില്‍ സരിത അഡ്മിനിസ്‌ട്രേറ്ററായുമായായിരുന്നു . നൂറോളം ചെറുപ്പക്കാര്‍ ജോലിക്കാരായി ഉണ്ടായിരുന്നു. സ്ഥാപനം ആറ് മാസത്തിനകം അടച്ചുപൂട്ടി. ക്രെഡിറ്റ് കാര്‍ഡ്, ഹോം ലോണ്‍, പ്രൊജക്ട് ലോണ്‍ എന്നീ പേരുകളില്‍ ഇടപാടുകാരില്‍ നിന്നും അഡ്വാന്‍സായി വാങ്ങിയ ലക്ഷണക്കക്കിന് രൂപയുടെ രേഖകളില്‍ നന്ദിനി നായരെന്ന വ്യാജ ഒപ്പാണ് സരിത ഇട്ടത്. ഇത് സംബന്ധിച്ച് പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ സിറ്റിയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വലയിലാക്കി സരിത അന്ന് തടിതപ്പി.
രശ്മിയുടെ മരണത്തിന് പിന്നില്‍ ആരൊക്കെ
ബിജു രാധാകൃഷ്ണന്റെ ഭാര്യ രശ്മി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബിജുവിനും സരിതയ്ക്കും പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നു. എന്നാല്‍ കാര്യമായ അന്വേഷണം നടന്നില്ല. ഇതിന് പിന്നില്‍ സരിതയുടെ സ്വാധീന ശക്തിയാണെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മരണം നടന്ന് ദിവസങ്ങള്‍ കഴിയും മുമ്പേ ഇരുവരും സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹോട്ടല്‍ നവരത്‌നയിലേക്ക് താമസം മാറ്റി. തട്ടിപ്പിന്റെ മറ്റൊരധ്യായം അവിടെ തുടങ്ങി. ട്രിവാന്‍ഡ്രം ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ വഴുതക്കാട് കൃഷ്ണവിലാസം റോഡില്‍ മറ്റൊരു തട്ടിപ്പ് സ്ഥാപനം ആരംഭിച്ചു. അവിടെ സരിത നായര്‍ എന്ന പേരിലാണ് ഇവര്‍ എം ഡിയായി.
ടീം സോളാര്‍ വരുന്നു
വഴുതക്കാട്ടെ സ്ഥാപനം പൂട്ടിയ ശേഷമാണ് ടീം സോളാര്‍ എന്ന പേരില്‍ ഒരു കമ്പനി ബിജു രൂപീകരിച്ചത്. ഇതിനിടെ സരിത ഒരു മുന്‍ മന്ത്രിയുമായി ബന്ധം സ്ഥാപിച്ചു. ബിജുരാധാകൃഷ്ണന് അത് ഇഷ്ടപ്പെട്ടില്ല. ഈ മുന്‍ മന്ത്രിയുമായി ബിജു അടിയുണ്ടാക്കി. ഇപ്പോള്‍ അദ്ദേഹം എല്‍ ഡി എഫ് എം എല്‍ എയാണ്. ടീം സോളാറിന്റെ പേരില്‍ സരിത തട്ടിപ്പ് നടത്തിയെന്ന് പല രാഷ്ട്രീയ നേതാക്കളും അധികാരികളും പിന്നീടാണ് മനസ്സിലാക്കിയത്. അവിടെയും ബ്ലാക്ക് മെയിലിംഗാണ് സരിത സ്വീകരിച്ചത്. തട്ടിപ്പുകള്‍ക്ക് കൂട്ടു നിന്ന നേതാക്കളെ തന്നെ സരിത ഇല്ലാതാക്കുമെന്ന് ഉറപ്പായതോടെ യു ഡി എഫ് സര്‍ക്കാര്‍ കേസെടുത്ത് ജയിലിലടച്ചു.
https://www.facebook.com/Malayalivartha

























