കാനത്തിന് പാർട്ടി ഫണ്ട് നൽകിയാൽ കാട് വിൽക്കാം ;മന്ത്രി രാജുവിനെ "കണ്ടാൽ " റോഡും വെട്ടാം,നെല്ലിയാമ്പതിയിൽ ഭൂമാഫിയയുടെ അഴിഞ്ഞാട്ടം

വനം മന്ത്രിയും സിപി ഐ നേതാക്കളും ഭൂമികച്ചവടത്തിനു ചുക്കാൻ പിടിക്കുന്നതായി ഇടനിലക്കാരന്റെ വെളിപ്പെടുത്തൽ .പാലക്കാട് നെല്ലിയാമ്പതിയിലെ സംരക്ഷിത വനമേഖലയിലാണ് ആവശ്യാനുസരണം ഭൂമി കച്ചവടം പൊടിപൊടിക്കുന്നത് . പാലക്കാട് കയ്യേറ്റഭൂമി കച്ചവടത്തിന്റെ തലതൊട്ടപ്പനായ ജെയിംസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വന്നിരിക്കുന്നത്. നെല്ലിയാമ്പതിയിൽ നിന്ന് തേക്കടി എന്ന ആദിവാസി ഊരു വഴി പറമ്പികുളത്തേക് വനഭൂമി കയ്യേറി റോഡ് നിർമാണം ഉൾപ്പടെ 2003 മുതൽ ഈ കാലം വരെ ഏകദേശത്തെ 200 ഓളം അനധികൃത കച്ചവടങ്ങളാണ് ജെയിംസ് നടത്തിയിട്ടുള്ളത്.ഭൂമിയുടെ കരം അടക്കുന്നതിനും അതിന്റെ രേഖകൾ ചമക്കുന്നതിനും സി.പി.ഐ നേതാക്കളും .കെ.ഇ.ഇസ്മായിലും സഹായിക്കാറുണ്ടെന്നും.കരം അടക്കുന്നത് കാണാം രാജേന്ദ്രന്റെ അടുത്താണ് എന്നും പാർട്ടി ഫണ്ട് ആയിട്ടാണ് അടക്കുന്നതെന്നുമാണ് ജെയിംസ് വെളിപ്പെടുത്തുന്നത്.ഭൂമി കച്ചവടത്തിന് ആലത്തൂർ എംപി ബിജുവിന്റെയും ,ജോസ് .കെ.,മാണി എം.പി.യുടെയും സഹായം ലഭിക്കുന്നുണ്ടെന്നും ജെയിംസ് പറയുന്നു.പറമ്പിക്കുളം ടൈഗർ റിസേർവിന്റെ സമീപത്തുള്ള പ്രദേശം തന്റേതാണെന്നും,ഒരു രേഖകളിലും പെടാതെ തൻറെ പേരിൽ 400 ഏക്കർ സ്ഥലം ഉണ്ടെന്നും ജയിംസിന്റെ വെളിപ്പെടുത്തിളിൽ വ്യക്തമാകുന്നുണ്ട്.വനം മന്ത്രിയും,സി.പി.ഐ യുടെ സംസ്ഥാന നേതാവും ഉൾപ്പെടുന്ന അഴിമതിയുടെ പുതിയ കഥകളാണ് പുറത്തു വന്നിരിക്കുന്നത്.വനഭൂമി കയ്യേറുന്നതിനും അതിലൂടെ റോഡ് നിർമിക്കുന്നതിനും എം.പി ഫണ്ട് അനുവദിക്കാമെന്ന് ആലത്തൂർ എം.പി.ബിജു ഉറപ്പു നൽകിയിട്ടുണ്ടെന്നും,മുടങ്ങിക്കിടക്കുന്ന നെല്ലിയാമ്പതി പറമ്പിക്കുളം റോഡ് ഉടനെ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഡ്വ.കെ.രാജു ഉറപ്പു നൽകിയെന്നും,മന്ത്രിയുടെ നെല്ലിയാമ്പതി സന്ദര്ശനത്തിലാണ് ഇതേപ്പറ്റി സംസാരിച്ചതെന്നും ജെയിംസ് പറയുന്നു . യാതൊരു മടിയുമില്ലാതെ ഒത്താശ ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണ് .
https://www.facebook.com/Malayalivartha
























