വളരെ കരുതലോടെ പിണറായി...കൂടിയാലോചനയില്ലാതെ ഒരു അറസ്റ്റും നടത്തരുതെന്ന് കർശന നിർദ്ദേശം

സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ തിരക്കിട്ട അറസ്റ്റുകള്‍ ഉണ്ടാകില്ലെന്ന് സൂചന. മുന്‍ മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ പെട്ടെന്നുള്ള അറസ്റ്റ് തിരിച്ചടിയ്ക്ക് വഴിവച്ചേക്കാമെന്ന ആശങ്കയാണ് അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനക്കേസില്‍ ഇരയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിനില്ല. പ്രതികളില്‍ പലരും പ്രായം ഏറെ ആയവര്‍. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ ലൈംഗിക ശേഷി പരിശോധനയും അനിവാര്യം. കേസില്‍ പ്രതികളാകുന്നവരെല്ലാം ഉന്നത രാഷ്ട്രീയക്കാരും മുതിര്‍ന്ന ഐപിഎസുകാരും. അതുകൊണ്ട് തന്നെ അന്വേഷണ സംഘത്തിന് തലവേദനയേറെയാണ്.
സോളാറില്‍ കോണ്‍ഗ്രസ് കുടുങ്ങിയിരിക്കുകയാണ്. ഇപ്പോഴും സോളാര്‍ വെളിപ്പെടുത്തലുകളെ കുറിച്ച് ജനത്തിന് രണ്ട് മനസ്സാണ്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്താല്‍ അത് സഹതാപ തരംഗത്തിന് അവസരമൊരുക്കും. അതുകൊണ്ട് തന്നെ സോളര്‍ കൂട്ട നടപടികളോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന മാനഭംഗക്കേസില്‍ തിരക്കിട്ട് അറസ്റ്റിനുള്ള സാധ്യത കുറവാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെങ്കിലും അതിനുള്ള രാഷ്ട്രീയാനുമതി ഈ ഘട്ടത്തിലുണ്ടാകില്ലെന്ന സൂചനയാണു സി.പി.എം നേതാക്കളും ഭരണകേന്ദ്രങ്ങളും നല്‍കുന്നത്. അല്ലാതെ ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കില്ല. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു വൈകാതെ അന്വേഷണം ആരംഭിക്കും. ജാമ്യമില്ലാത്ത 376ാം വകുപ്പ് പ്രകാരമായതിനാല്‍ വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. വൈദ്യപരിശോധന ആവശ്യമായതിനാല്‍ അറസ്റ്റ് വേണ്ടിവരികയും ചെയ്യാം.
സോളാര്‍ അന്വേഷണക്കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍-വിജിലന്‍സ് അന്വേഷണങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ കരട് തയ്യാറായി. ചീഫ് സെക്രട്ടറിയുടെ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. വെള്ളിയാഴ്ച ഉത്തരവിറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും അവസാനനിമിഷം കൂടുതല്‍ പരിശോധനകള്‍ക്കായി ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവ് കൈപ്പറ്റിയാലുടന്‍ നടപടികള്‍ തുടങ്ങുമെന്ന് അന്വേഷണസംഘത്തലവന്‍ ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ പറഞ്ഞു.
ഇതിനായി അടുത്ത ദിവസം അദ്ദേഹം തിരുവനന്തപുരത്തെത്തും. ഉത്തരവ് പുറത്തിറങ്ങുന്നമുറയ്ക്ക് രാജേഷ് ദിവാന്‍ നേരിട്ട് സരിതയുടെ മൊഴിയെടുക്കും. ആരോപണങ്ങളില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനാണിത്. തുടര്‍ന്നായിരിക്കും നേതാക്കളെ പ്രതിയാക്കി കേസെടുക്കുക. എ.ഡി.ജി.പി. പത്മകുമാറിന്റെ പേരിലും അന്വേഷണമുണ്ടാകും. ഡിജിപി ഹേമചന്ദ്രനെതിരെ തെളിവ് നശിപ്പിക്കലിനും കേസു വരും. ഒട്ടേറെപ്പേര്‍ പീഡിപ്പിച്ചുവെന്ന സരിതയുടെ മൊഴിയില്‍ നടപടിയെടുത്തില്ലെന്ന് കമ്മിഷനെ സരിത അറിയിച്ചിരുന്നു.
മാനഭംഗത്തിനിരയാകുന്ന സ്ത്രീയുടെ പരാതിയിന്മേല്‍ സ്വീകരിക്കുന്ന ഈ നടപടിക്രമം ഇപ്പോഴത്തെ കേസില്‍ പാലിക്കാനാകുമോയെന്ന സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. അതുകൂടി കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ തീരുമാനമെടുക്കാനുള്ള സാധ്യതയാണു ഭരണകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാം. സ്ത്രീയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലുള്ള പൊലീസ് നടപടിയെന്നു പരാതിപ്പെട്ട് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാം.
സരിതയ്ക്കും ഇനി മൊഴി മാറ്റണമെങ്കില്‍ അത് ഒന്നാം സാക്ഷിയെന്ന നിലയില്‍ വിചാരണക്കോടതിയില്‍ മാത്രമേ പറ്റൂ. ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള നടപടി ആയതിനാല്‍ മറിച്ചൊരു നിലപാടുണ്ടെങ്കില്‍ അതു കോടതിയെ ബോധ്യപ്പെടുത്തണം. ഇരയുടെ മൊഴിയും മെഡിക്കല്‍ തെളിവുകളുമാണ് ഇത്തരം കേസുകളില്‍ നിര്‍ണായകം.
അറസ്റ്റ് ചെയ്യാതെ ഇത്തരമൊരു കേസില്‍ അന്വേഷണം നടത്താനാകില്ല. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്താന്‍ നിരവധി ചോദ്യം ചെയ്യലും വേണ്ടി വരും. ഈ സാഹചര്യത്തില്‍ കേസെടുത്താല്‍ ഉമ്മന്‍ ചാണ്ടിയുടേയും പത്മകുമാറിന്റേയും അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ്. അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. റിമാന്‍ഡ് ചെയ്യുകയും വേണം. ഇതൊക്കെ സര്‍ക്കാരിനെ ആലോചിക്കുന്നുണ്ട്. രാഷ്ട്രീയ സഹാചര്യം കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ ഇത് ഉപകരിക്കുമോ എന്നാണ് സി.പി.എം പരിശോധിക്കുന്നത്. ഇടതു പക്ഷത്തുള്ള എംഎല്‍എ കെബി ഗണേശ് കുമാറിനെതിരേയും ആരോപണമുണ്ട്. എന്നാല്‍ ഇതിലൊന്നും അന്വേഷണമില്ല.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ആശയക്കുഴപ്പത്തേത്തുടര്‍ന്ന് അവസാനനിമിഷം മാറ്റിവച്ചുവെന്നും സൂചനയുണ്ട്. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഒപ്പുവച്ച ഉത്തരവ് ആഭ്യന്തരവകുപ്പിന് കൈമാറുന്നതിനു തൊട്ടുമുമ്ബു മാറ്റിവച്ചത് ഉന്നതതല ഇടപെടലിനേത്തുടര്‍ന്നെന്നു സൂചന. അന്വേഷണസംഘം വിപുലീകരിക്കുന്ന കാര്യത്തില്‍ വിശദപരിശോധന ആവശ്യമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ചശേഷം ഉത്തരവിറക്കുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇനി തിങ്കളാഴ്ചയോടെയേ ഉത്തരവിറങ്ങൂ.
ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. അന്വേഷണം എങ്ങനെയായിരിക്കണമെന്നു പ്രത്യേകസംഘത്തിനു തീരുമാനിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടു ഡി.ജി.പി: എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ മുമ്ബ് അന്വേഷിച്ച എല്ലാ കേസും രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തിനു പുതുതായി അന്വേഷിക്കേണ്ടിവരും. കമ്മിഷന്‍ ചില കണ്ടെത്തലുകള്‍ നടത്തിയതല്ലാതെ തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതു ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയാല്‍ സരിതാ എസ്. നായരുടെ മൊഴി വീണ്ടുമെടുക്കും. സരിത ആരോപണങ്ങളില്‍ ഉറച്ചുനിന്നാല്‍ ആരോപണവിധേയരായ നേതാക്കളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യും.
സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം മുമ്പാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസന്വേഷണമടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പീഡന പരാതിയിലും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തിരിച്ചടികള്‍ ഭയന്ന് തിരിക്കിട്ട അറസ്റ്റ് ഒഴിവാക്കാന്‍ സി.പി.എം നേതൃത്വവും ഭരണകേന്ദ്രങ്ങളും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനമാണ് അന്തിമമെങ്കിലും അതിന് രാഷ്ട്രീയ അനുമതി ഈ സാഹചര്യത്തില്‍ നല്‍കില്ലെന്നും സൂചനകളുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വൈകാതെ അന്വേഷണം തുടങ്ങും. 376ാം വകുപ്പ് ജാമ്യമില്ലാത്ത കുറ്റങ്ങളായതിനാല്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. സാധാരണ മാനഭംഗക്കേസുകളില്‍ സ്ത്രീകളുടെ പരാതിയില്‍ സ്വീകരിക്കുന്ന നടപടിക്രമം ഇപ്പോഴത്തെ സാഹചര്യത്തില്‍ പാലിക്കാനാകുമോയെന്ന സംശയവും ഉണ്ട്. അതിനാല്‍ ഏറെ കരുതലോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥരും സര്‍ക്കാരും ഒരു തീരുമാനമെടുക്കൂ.
https://www.facebook.com/Malayalivartha























