ടി.പി. ചന്ദ്രശേഖരൻ വധക്കേസ് കോൺഗ്രസിൽ വാക്‌പോര് ശക്തമാകുന്നു.

രാഷ്ട്രീയ കേരളത്തിന്റെ ഉറക്കം കെടുത്തിയ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണവുമായി ബന്ധപെട്ടു കോൺഗ്രസിൽ വാക്‌പോര് ശക്തമാകുന്നു.സോളാർ കേസ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വി.ടി.ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്തിരുന്നു.കോൺഗ്രസ് അന്വേഷണം ഒത്തുതീർപ്ആക്കി എന്നും അതിന്റെ ഫലമാണ് ഇപ്പോൾ സോളാർ കേസിൽ കിട്ടിയതെന്നുമാണ് യുവ നേതാവ് പോസ്റ്റിൽ കുറിച്ചത്.പോസ്റ്റ് വിവാദമായതോടെ പ്രമുഖ നേതാക്കൾ വിശദീകരണവുമായി രംഗത്തെത്തി. ടി.പി കേസിൽ ഒരു ഒത്തു തീർപ്പും ഉണ്ടാക്കിയിട്ടില്ല എന്നും കേസ് ശരിയായ രീതിയിൽ അന്വേഷിച്ചത് കൊണ്ട് രാജി വെക്കേണ്ടി വന്ന മന്ത്രി ആണ് താനെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വി.ടി. ബൽറാമിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കട്ടെ എന്നും തിരുവഞ്ചൂർ ആവശ്യപെട്ടു.അതേസമയം ടി.പി,.കേസിൽ മുഖ്യമന്ത്ര്യ പിണറായി വിജയൻറെ പേര് കെ.കെ.രമയും,അവരുടെ അമ്മയും ഉൾപ്പടെ പലരും പറഞ്ഞെങ്കിലും അതെപറ്റി അന്വേഷണം നടത്തുകയോ ഗൂഢാലോചന ശരിയായി തെളിയിക്കുകയോ ചെയ്തിട്ടില്ല എന്നാണ് തൻ ഉദ്ദേശിച്ചതെന്ന് വി.ടി. ബൽറാം വ്യക്തമാക്കി.സോളാർ കേസിനു പിന്നാലെ ടി.പി.കേസും കോൺഗ്രസിന് തലവേദനയാകുകയാണ്.
https://www.facebook.com/Malayalivartha
























