സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ സർക്കാരിനെതിരെ രംഗത്തെത്തിയ ഉമ്മൻ ചാണ്ടിക്കും ഐ.പി.എസുകാരായ ഹേമചന്ദ്രനും പത്മകമാറിനും ക്വട്ടേഷൻ പാഴ്സലായി അയക്കാൻ സർക്കാർ തീരുമാനം

ഉമ്മൻ ചാണ്ടിക്ക് കുരുക്ക് മുറുക്കാൻ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയും കൂടിയാലോചനകൾ സജീവമാക്കിയപ്പോൾ പോലീസുകാരെ കുരുക്കാൻ രംഗത്തെത്തിയത് സരിത നേരിട്ടാണ്. നവംബർ ഒൻപതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാനുള്ള തീരുമാനം ഉമ്മൻ ചാണ്ടിയെ വെള്ളത്തിലാക്കാൻ വേണ്ടി മാത്രമാണ്. റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകില്ലെന്ന പഴയ നിലപാട് സർക്കാർ ആവർത്തിക്കും. നിയമസഭാ സമ്മേളനം കൂടാൻ തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവരാവകാശത്തിന് പ്രസക്തിയില്ല.
സോളാർ റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത് എന്ന മട്ടിൽ ഉമ്മൻ ചാണ്ടി നടത്തുന്ന പ്രചാരണങ്ങളെ നേരിടാനാണ് സർക്കാരിന്റെ മുഖ്യ നീക്കം.
നിയമസഭാ സമ്മേളനം നടത്തി റിപ്പോർട്ട് പബ്ളിക് പോക്യുമെന്റാക്കി ഉമ്മൻ ചാണ്ടിയെയും സംഘത്തെയും നാറ്റിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. ഉമ്മൻ ചാണ്ടി മിണ്ടാതിരുന്നെങ്കിൽ ഇത്രയും തട്ടു കേട് സംഭവിക്കുകയില്ലായിരുന്നു. ഉമ്മൻ ചാണ്ടിയെ അഴിമതിക്കാരനും മാനഭംഗക്കാരനും ആക്കാനാണ് ശ്രമം.
സോളാർ റിപ്പോർട്ടിൽ തനിക്കെതിരെ യാതൊരു പരാമർശവുമില്ലെന്ന പേരിൽ ഉമ്മൻ ചാണ്ടി സ്വയം നടത്തിയ പത്രസമ്മേളനങ്ങളാണ് അദ്ദേഹത്തിന് വിനയായത്. ഉമ്മൻ ചാണ്ടി തന്നെ നിയമിച്ച അന്വേഷണ കമ്മീഷൻ അദ്ദേഹത്തിനെതിരെ എഴുതിയ കാര്യങ്ങൾ കേട്ടാൽ ആരും അത്ഭുതപ്പെടുമെന്നാണ് കേൾക്കുന്നത്. പിണറായി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞതിന്റെ നൂറിരട്ടിയാണ് റിപ്പോർട്ടിലുള്ളതെന്ന് കേൾക്കുന്നു.
സോളാർ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടുന്നതും ഉമ്മൻ ചാണ്ടിയെ കുടുക്കാനാണ്. മുൻ സുപ്രീം കോടതി ജഡ്ജിയിൽ നിന്നാണ് ഉപദേശം തേടുന്നത്. സ്വാഭാവികമായും അത് മുൻ മുഖ്യമന്ത്രിക്ക് എതിരായിരിക്കും.
സോളാർ അന്വേഷണ കമ്മീഷനെതിരായ സരിതയുടെ പുതിയ പരാതി പോലീസ് ഓഫീസർമാരായ ഹേമചന്ദ്രനെയും പത്മകുമാറിനെയും ലക്ഷ്യമിട്ടാണ്. ഇവർ രണ്ടു പേരും സർക്കാരിനെതിരെ രംഗത്ത് വന്നതിനു പിന്നാലെയാണ് സരിത അന്വേഷണ സംഘത്തിനെതിരെ പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് പറഞ്ഞ് അട്ടിമറിച്ചുവെന്നാണ് സരിതയുടെ ആരോപണം. ഇക്കാര്യം പ്രത്യേക അനോഷണ സംഘം അന്വേഷിക്കണമെന്നാണ് സരിതയുടെ ആവശ്യം. ഒരു സ്ത്രീ സർക്കാർ ഉന്നതർക്കെതിരെ നൽകിയ പരാതി അട്ടിമറിക്കപ്പെട്ടാൽ അതിന് ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും. ചിലപ്പോൾ പണി പള്ളി പുറത്തായെന്നും വരും.
https://www.facebook.com/Malayalivartha


























