കൊലയാളി നിസാമിൽ നിന്ന് വാങ്ങിയ മൂന്ന് കോടി ചോരപ്പണം രാജീവിന് കൊലക്കളമായപ്പോൾ അഴിഞ്ഞ് വീണത് ക്രിമിനൽ വക്കിലിന്റെ പൊയ്മുഖം

ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയായ അഡ്വ. സിപി ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ എത്തിയാണ് സിപി ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്നു. തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് ഉദയഭാനുവിനെ അറസ്റ്റുചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
രാജീവിന്റെ അങ്കമാലിയിലെ വീട്ടിൽ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു നേരത്തേ ലഭിച്ചിരുന്നു. കേസിൽ നേരിട്ടു പങ്കുള്ള നാലു പ്രതികളെയും ഇവരെ കൃത്യത്തിനു നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ വിശദാംശങ്ങളിലേക്ക്;
കൊല്ലപ്പെട്ട റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് ക്രിമിനൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിൽ നിന്നും മൂന്നു കോടി രൂപ കൈപ്പറ്റിയിരുന്നു. കൊലക്കുറ്റത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വിവാദ വ്യവസായി നിസാമിൽ നിന്നും തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കേസിനെ ഒറ്റുകൊടുത്ത ചോരപണം ആയിരുന്നു കണക്കില്ലാതെ ലഭിച്ച ആ മൂന്നു കോടി രൂപയാണ് രാജീവിനു കൈമാറിയിരിക്കുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചു. തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വ്യവസായി നിസാം കാറിടിച്ചു കൊന്ന കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സി.പി. ഉദയഭാനു.
കൊല്ലപ്പെട്ട ചന്ദ്രബോസിന്‍റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതിൻ പ്രകാരമാണ് അന്നത്തെ യുഡിഎഫ് സർക്കാർ ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാൽ പിന്നീട് ചന്ദ്രബോസിൽ നിന്നും ഉദയഭാനു രഹസ്യമായി മൂന്ന് കോടി കൈപ്പറ്റുകയായിരുന്നുവത്രേ. ഇതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ചന്ദ്രബോസിനു വേണ്ടി വാദിക്കേണ്ട ഉദയഭാനു പിന്നീട് കോടതി നടപടകളിൽ ഉദാസീനത കാണിച്ചതും കേസിൽ നിസാമിനു അനുകൂലമായ ലൂപ് ഹോൾ ഉണ്ടാക്കിയതും വിവാദമായാരുന്നു.

അന്ന് കണക്കില്ലാതെ കൈപ്പറ്റിയ മൂന്ന് കോടി രൂപയാണ് ചക്കര ജോണി മുഖേന ഉദയഭാനു രാജീവിനു കൈമാറിയത്. എന്നാൽ ഇതിനു പിന്നാലെ നോട്ട് നിരോധനം വന്നതോടെ മൂന്നു കോടി രൂപയുമായി രാജീവ് മുങ്ങി. പണം മാറ്റിയെടുക്കാൻ മാർഗം തേടി ഉദയ ഭാനുവും ചക്കര ജോണിയും ഇതര സംസ്ഥാന ലോബികളെ സമീപിച്ചെങ്കിലും പണം തിരികെ നൽകാൻ രാജീവ് തയാറായില്ല.

ഇതോടെ ഉദയഭാനുവും രാജീവും തമ്മിൽ തെറ്റി. സംഭവത്തിൽ ചക്കര ജോണിക്കും പങ്കുണ്ടായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. മൂന്നു കോടിക്ക് വേണ്ടി പലതവണ ചക്കര ജോണിയും ഉദയഭാനുവും രാജീവിനെ സമീപിച്ചിട്ടും ഇപ്പോൾ തിരെ തരാനാവില്ലെന്നായിരുന്നു മറുപടി. യാതൊരു രേഖയുമില്ലാതെയാണ് ഈ പണം നൽകിയതും.
പണം തിരികെ വാങ്ങാനായി കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത് ചക്കര ജോണിയാണ്. ഭീഷണിപ്പെടുത്തിയാണെങ്കിലും പണം വാങ്ങാനായിരുന്നു കൊട്ടേഷൻ. എന്നാൽ തർക്കത്തിനിടെ രാജീവിനെ സംഘം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha























