പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ പോസ്റ്റില്‍ കെട്ടിയിട്ട് പീഡിപ്പിച്ചത് അതിക്രൂരമായി...

സഹപാഠിയെ ശാരീരിക പീഡനമേല്‍പ്പിച്ചുള്ള കോളജ് വിദ്യാര്‍ഥികളുടെ അതിരുവിട്ട പിറന്നാളാഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നു കേസ്. മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടതോടെ പോലീസ് സ്വമേധയ കേസ് എടുത്തു. വിദ്യാര്‍ഥികളോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പിറന്നാളുകാരനായ വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് സഹപാഠികള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തൊടുപുഴ നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ് അതിരുവിട്ട ആഘോഷം നടത്തിയത്. വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കിഒഴിച്ചും പല നിറത്തിലുള്ള വര്‍ണപ്പൊടികള്‍ മുഖത്തും തലയിലും ഷര്‍ട്ടിനകത്തുംവരെ വിതറിയും ചാണകവെള്ളം ഒഴിച്ചുമാണ് ആഘോഷങ്ങള്‍. കൂട്ടമായ ആക്രമണത്തില്‍ ക്ഷീണിതനായ സഹപാഠിയോട്മുഖമുയര്‍ത്താന്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. പത്തിലധികം വിദ്യാര്‍ഥികളാണ് വീഡിയോയിലുള്ളത്.
വീഡിയോ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായതോടെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കോളജ് അധികൃതരുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ സംഭവം അവധി ദിവസത്തിലായിരിക്കാം എന്നും പരാതി ലഭിച്ചിട്ടില്ലെന്നുമാണ് മറുപടി.
വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടതോടെ പോലീസ് സ്വമേധയ കേസ് എടുത്തു. വിദ്യാര്‍ഥികളോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതെ സമയം അതിക്രമത്തിന് ഇരയായെന്ന് കരുതുന്ന വിദ്യാര്‍ഥിയുടെ മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ തനിക്ക് പരാതിയില്ല. ഇതു തങ്ങളുടെ ആഘോഷരീതിയാണ്. ഇതിനു മുമ്പും ഇത്തരത്തില്‍ ആഘോഷിച്ചിട്ടുണ്ട്. ഇനിയും ഇത് ആവര്‍ത്തിക്കുമെന്നും ആര്‍ക്കും ഇതില്‍ മനോവിഷമം ആവശ്യമില്ലെന്നും വീഡിയോയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























