അരീക്കോട് ദുരഭിമാനം ഭയന്ന് സ്വന്തം മകളെ വിവാഹത്തലേന്ന് അച്ഛന്‍ കൊലപ്പെടുത്തിയപ്പോൾ വൈത്തിരിയിൽ ജാതിയും മതവും വില്ലനാകാതെ ആഢംബരമില്ലാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹത്തോടെ അഖിലേഷ് അഖിലയെ ജീവിത സഖിയാക്കി; ആതിരയുടെ അച്ഛനെ പോലെയുള്ള നരാധമന്മാർ കണ്ണുതുറന്നു കാണട്ടെ ഈ കാഴച...

അരീക്കോട് ദുരഭിമാനം ഭയന്ന് സ്വന്തം മകളെ വിവാഹത്തലേന്ന് അച്ഛന്‍ കൊലപ്പെടുത്തിയപ്പോൾ വൈത്തിരിയിൽ ജാതിയും മതവും വില്ലനാകാതെ ആഢംബരമില്ലാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹത്തോടെ അഖിലേഷ് അഖിലയെ ജീവിത സഖിയാക്കി.
പകല്‍വീട് പരിസരത്തെ വലിയ അത്തിമരത്തിന്റെ തണല്‍ വിവാഹമണ്ഡപമാകുകയായിരുന്നു. ഞായറാഴ്ച രാലിലെ 10.30നാണ് അഖേഷ് അഖിലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അരീക്കോട് ദുരഭിമാനം ഭയന്ന് സ്വന്തം മകളെ വിവാഹത്തലേന്ന് അച്ഛന്‍ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ക്ക് മുൻപാണ്. അതിന്റെ നടുക്കം മാറും മുൻപേ മാതൃകയാവുകയാണ് അഖേഷിന്റെയും അഖിലയുടെയും വിവാഹം. വൈത്തിരി പഞ്ചായത്തിലെ പകല്‍വീട്ടിലാണ് ഞായറാഴ്ച രാവിലെ 10.30-നാണ് അഖേഷും അഖിലയും വിവാഹിതരായത്. വൈത്തിരി തളിമല കുളത്തിങ്കല്‍ പരേതനായ ചന്ദ്രന്റെയും സുമതിയുടെയും മകനാണ് തീയ്യ സമുദായത്തില്‍ പെട്ട അഖേഷ് ചന്ദ്രന്‍.
വൈത്തിരി സുഗന്ധഗിരി കോളനി യൂണിറ്റ് ഒന്നിലെ ആദിവാസി പണിയ വിഭാഗത്തിലെ അച്യുതന്റെയും ബിന്ദുവിന്റെയും മകളാണ് എ അഖില. ഫെബ്രുവരി എട്ടിനായിരുന്നു വിവാഹ നിശ്ചയം. പെയിന്റിങ് തൊഴിലാളിയാണ് അഖേഷ്. ഇരുവീട്ടുകാരും ചേര്‍ന്നാണ് വിവാഹം തീരുമാനിച്ചത്. തുടര്‍ന്ന് തീരുമാനം ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളെയും നാട്ടുകാരെയും അറിയിച്ചു. തുടര്‍ന്നാണ് ഞായറാഴ്ച എല്ലാവരുടെയും സഹകരണത്തോടെ വിവാഹം നടന്നത്.
ഏകതാ പരിഷത്ത് അഖിലേന്ത്യാ നേതാവ് ഡോ. പിവി രാജഗോപാല്‍ വിവാഹത്തിന് നേതൃത്വം നല്‍കി. ആശംസകളും ഉപഹാരങ്ങളുമായി ഒട്ടേറെ പേര്‍ വിവാഹത്തിനെത്തി. താലിമാലയും വസ്ത്രങ്ങളും എല്ലാം നാട്ടുകാരാണ് നല്‍കിയത്. 'മകന്‍ വിവാഹം കഴിക്കണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ഇന്ന ജാതിയില്‍ നിന്നോ മതത്തില്‍ നിന്നോ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമൊന്നും ഇല്ലായിരുന്നു. ഇങ്ങനെയൊരു വിവാഹം എല്ലാവരുടെയും സഹകരണത്തോടെ നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്''- അഖേഷിന്റെ അമ്മ സുമതി പറഞ്ഞു.
https://www.facebook.com/Malayalivartha

























