ഷേബുവിനെതിരെ നരഹത്യക്ക് കേസ്: പ്രിയതമയെ നഷ്ടപ്പെട്ടു: ഭീതിയിലും ദുഃഖത്തിലും മക്കൾ: ജീവിതം തകർന്നിട്ടും പോലീസ് വേട്ടയാടുന്നു

പോലീസിന്റെ വാഹനപരിശോധന ഷേബുവിന്റെ ജീവിതത്തെ ആകെ തളർത്തിയിരിക്കുകയാണ്. തന്റെ ഭാര്യ നഷ്ടമായി. രണ്ടു കുഞ്ഞ് പെൺമക്കളെയും ചേർത്തുപിടിക്കുമ്പോഴും പോലീസ് വേട്ടയാടുന്നതിന്റെ വേദന മറ്റൊരു ഭാഗത്ത്. വേദനകളിൽ ഞെരിഞ്ഞമരുകയാണ് ഷേബു. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാ വാര്‍ഡില്‍ പുത്തകരവീട്ടില്‍ ഷേബുവിനെതിരേ മനഃപുര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തിരിക്കുകയാണ് പോലീസ്.
കഴിഞ്ഞ 11-ന് കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി ബൈക്കില്‍ കുടുംബസമേതം മടങ്ങി വീട്ടിലേക്ക് വരുമ്പോള്‍ ദേശീയപാതയില്‍ കഞ്ഞിക്കുഴയില്‍ പോലീസ്‌ജീപ്പ് കുറുകെയിട്ട് വാഹനപരിശോധനയ്‌ക്ക് ശ്രമിച്ചപ്പോഴായിരുന്നു അപകടം ഉണ്ടാകുന്നത്. ഹൈവേ പോലീസ് കൈകാട്ടി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കാത്തതിനാല്‍ പിന്തുടര്‍ന്നെത്തി ജീപ്പ് ബൈക്കിന് കുറുകെയിടുകയായിരുന്നു. തുടർന്നുണ്ടായ അപകടത്തിൽ ഷേബുവിന്റെ ഭാര്യ സുമി രണ്ടുദിവസം മുമ്പും ഇടിച്ച ബൈക്കിലെ യാത്രക്കാരന്‍ പാതിരപ്പളളി സ്വദേശി വിച്ചു സംഭവസ്‌ഥലത്തും മരിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സുമിയും നട്ടെലിന് ക്ഷതമേറ്റ് ഷേബുവും കാലുകളുടെ എല്ലുകള്‍പൊട്ടി രണ്ടു പെണ്‍മക്കളും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തിൽ ശരീരം മുഴുവൻ പരുക്കേറ്റ് നട്ടെല്ല് തകര്‍ന്ന് എഴുനേല്ക്കാനോ നിൽക്കണോ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ യുവാവ്. ചെത്തുതൊഴിലാളിയായ ഷേബുവിന് ഇനി പണിയെടുത്ത് ജീവിക്കാനാകില്ല. സാന്ത്വനപരിചരണ പ്രവര്‍ത്തകരാണ് ദൈനംദിന കാര്യങ്ങള്‍ നോക്കുന്നത്.മക്കളെ ഷേബുവിന്റെ മാതാവ് ഗിരിജയാണ് നോക്കുന്നത്.
https://www.facebook.com/Malayalivartha

























