മൂന്ന് വര്‍ഷമായുള്ള കമലിന്റെയും അശ്വതിയുടെയും പ്രണയത്തില്‍ വില്ലനായി എത്തിയത് കമലിന്റെ അളിയൻ? എന്റെ സഹോദരിയുടെ ജീവിതം ഞാൻ കാരണം തകരരുത്; ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല... ഇനി ഒരുമിച്ചുള്ള മരണമേ മുന്നിലുള്ളൂ... മരണത്തിൽ പോലും വേർ പിരിയാതിരിക്കാൻ ഷാൾ ഉപോയിഗിച്ച് പരസ്പരം കെട്ടി..

വിനോദ സഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറാതെ നാട്ടുകാർ. മൂന്ന് വര്‍ഷമായി കമലും അശ്വതിയും പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ സഹോദരീ ഭര്‍ത്താവ് തന്റെ സഹോദരിയുമായി കമല്‍കുമാറിന്റെ വിവാഹം ഉറപ്പിക്കുകയായിരുന്നത്രെ. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ കമലിന്റെ സഹോദരിയെ ഉപേക്ഷിക്കുമെന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പറഞ്ഞതായാണ് വിവരം. ഇതേ തുടര്‍ന്ന് രണ്ടുപേരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുക ആയിരുന്നു എന്നാണ് സൂചന. അതിനിടെ മരണത്തെപറ്റി പോലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം വ്യത്യസ്ത ജാതിയില്‍പെട്ടതിനാല്‍ ഒരുമിക്കാന്‍ സാധിക്കില്ലെന്നതാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കൂട്ടുകാര്‍ നല്‍കുന്ന സൂചന. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ മുതല്‍ അശ്വതി കമലുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ അടുപ്പത്തെ അശ്വതിയുടെ വീട്ടുകാര്‍ ആദ്യമേ എതിര്‍ത്തിരുന്നു. അശ്വതി തീയ്യ സമുദായത്തിലും കമല്‍ കുമാര്‍ കുറവ സമുദായത്തിലും പെട്ടതുകൊണ്ടു തന്നെ ഇവരുടെ വിവാഹം വീട്ടുകാരുടെ അനുമതിയോടെ നടക്കില്ലെന്ന് ഉറപ്പായിരുന്നു. വീട്ടുകാര്‍ ജീവിതത്തില്‍ ഒരുമിക്കാന്‍ അനുവദിക്കില്ലെന്ന് ബോധ്യമായ ഇവര്‍ മരണത്തോടെ ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി. എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ പോവണമെന്നു പറഞ്ഞ് ചൊവ്വാഴ്‌ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അശ്വതി തിരിച്ചെത്തിയില്ലെന്നു ചൂണ്ടിക്കാട്ടി അമ്മാവന്‍ രാജേഷ് വളപട്ടണം പോലിസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ പോലിസ് കേസെടുത്ത് അനേ്വഷണം നടത്തുന്നതിനിടെയാണ് കമല്‍കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്. സൈബര്‍ സെല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരും ഇരിട്ടി മേഖലയില്‍ ഉള്ളതായി സൂചന ലഭിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെഎല്‍ 13 എഡി 6338 എന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഇതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ശശിപ്പാറ വ്യൂ പോയിന്റിന് താഴെയുള്ള വനാന്തരത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച് പരസ്‌പരം കെട്ടിയ നിലയിലാണ്. പയ്യാവൂര്‍, ശ്രീകണ്‌ഠപുരം, വളപട്ടണം പോലിസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha





















