സഹോദരങ്ങളായ കുരുന്നുകളെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ; നാട്ടുകാര്‍ സംസ്കാരം തടഞ്ഞു

സഹോദരങ്ങളായ കുരുന്നുകളെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ സംസ്കാരം തടഞ്ഞു. കുമളി ആനക്കുഴി എസ്റ്റേറ്റ് ലയത്തില്‍ പുതുവല്‍ പഴയകാട് ഭാഗത്ത് താമസിക്കുന്ന അനീഷ് - എസ്കിയമ്മ ദന്പതികളുടെ മക്കളായ അഭിജിത് - എട്ട്, ലക്ഷ്മിപ്രിയ - ആറ് എന്നിവരെയാണ് ശനിയാഴ്ച രാവിലെ പടുതാക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കുട്ടികളെ കാണാതായതായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ രാവിലെ ഒന്‍പതിന് കുട്ടികളുടെ മൃതദേഹം സംസ്കരിക്കാനായിരുന്നു തീരുമാനം.
മരണത്തില്‍ ദുരൂഹത അരോപിച്ച് ബന്ധുക്കളും നാട്ടുകാരും സംസ്കാര നടപടികള്‍ തടയുകയായിരുന്നു. ഇ.എസ്. ബിജിമോള്‍ എംഎല്‍എ സ്ഥലത്തെത്തി കട്ടപ്പന ഡിവൈഎസിപി എന്‍.സി. രാജ്മോഹന്‍ കുമളി സി ഐ വി.കെ. ജയപ്രകാശ് എന്നിവരുടെ സാന്നിധ്യത്തില്‍ നാട്ടുകാരും ബന്ധുക്കളുമായി ചര്‍ച്ചനടത്തി ഉച്ചയ്ക്ക് ഒന്നോടെ കുട്ടികളുടെ മൃതദേഹങ്ങള്‍ എച്ച് എം എല്‍ എസ്റ്റേറ്റിലെ പൊതു ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു. കുട്ടികളുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും എംഎല്‍എ അറിയിച്ചതോടെയാണ് നാട്ടുകാര്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അനുവദിച്ചത്. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, ജനറല്‍ സെക്രട്ടറി സിറിയക് തോമസ്, കോണ്‍ഗ്രസ് നേതാക്കളായ എം.എം. വര്‍ഗീസ്, ബിജു ദാനിയേല്‍, പ്രസാദ് മാണി, റോബിന് കാരക്കാട്ട, ബിനോയി നടൂപ്പറന്പില്, കുഞ്ഞുമോള്‍ ചാക്കോ, പഞ്ചാത്തു മെംബര്‍മാരായ ഷീബാ സുരേഷ്, മണിമേഘല, ഹൈദ്രോസ് മീരാന്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
ദുരൂഹത നിരത്തി നാട്ടുകാര്‍
കുട്ടികളുടെ വീടുമായി അരകിലോമീറ്ററോളം ദൂരെയുള്ള കുളത്തില്‍ കുട്ടികള്‍ സ്വയം എത്താനുള്ള ഒരു സാഹചര്യവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കിഴുക്കാംതൂക്കായ, നടപ്പാത പോലുമില്ലാത്ത കുളത്തിലേക്കു കുട്ടികള്‍ തനിച്ച് എത്തില്ലെന്നും പടുതാക്കുളത്തിനു മുകളില്‍ വിരിച്ചിരിക്കുന്ന വല കുട്ടികള്‍ക്ക് തനിച്ച് ഉയര്ത്തിമാറ്റാനാകില്ലെന്നുമാണ് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ വസ്ത്രങ്ങള്‍ ഉൗരി കുളക്കരയില്‍ മാറ്റി വച്ചനിലയിലായിരുന്നു.
കുളിക്കാനായി കുട്ടികള്‍ക്ക് ഇത്ര സാഹസം കാട്ടി ഇവിടെ എത്തേണ്ടതില്ല. വീടിന്റെ സമീപത്തും കുട്ടികള്‍ മരിച്ചുകിടന്ന പടുതാക്കുളത്തിനു സമീപത്തും തുറന്നു കിടക്കുന്ന കുളങ്ങളും ഓലിയുമുണ്ട്. പെണ്‍കുട്ടിയുടെ അടിവസ്ത്രവും ഉൗരിവച്ചനിലയിലായിരുന്നു. പെണ്‍കുട്ടി തനിച്ച് അങ്ങനെ ചെയ്യില്ലെന്നും കുട്ടിയെ ഏറെക്കാലമായി പരിചയമുള്ള അങ്കണവാടി അധ്യാപികയും പറയുന്നു. സ്കൂള്‍ തുറന്ന ഒന്നിന് കുട്ടികളെ സ്കൂളില്‍ അയയ്ക്കാതിരുന്നതും സംശയത്തിന് ഇടം നല്‍കിയിട്ടുണ്ട്.
കുട്ടികളെ കാണാതായത് ഒരു മണിക്കൂറിനിടയില്‍ കുട്ടികളുടെ മാതാവിന്റെയും ഇവരുടെ മാതാപിതാക്കളുടെയും ഒപ്പമിരുന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷമാണ് കുട്ടികളെ കാണാതായത്. 12. 45നു ഭക്ഷണം കഴിഞ്ഞ് വല്യമ്മ കുട്ടികളെ വല്യപ്പനെ ഏല്‍പ്പിച്ച് ജോലിക്കു പോയതാണ്. കുട്ടികള്‍ക്ക് ടിവി ഒണാക്കി കൊടുത്തശേഷമാണ് വല്യമ്മ പോയത്. കുട്ടികള്‍ ടി വി ക ണ്ടുകൊണ്ടിരിക്കുന്നതു കണ്ട ് പുറത്തുപോയ വല്യപ്പന് 1.45നു തിരികെ വരുന്പോള്‍ കുട്ടികളെ കാണാനില്ല. വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുകയുമായിരുന്നു.
ഒരുവര്‍ഷമായി കുട്ടികളുടെ മാതാപിതാക്കള്‍ പിണങ്ങി അകന്നു കഴിയുകയായിരുന്നു. കുട്ടികളുടെ മരണത്തില്‍ പുറത്തുനിന്നുള്ള ആരുടെയെങ്കിലും ഇടപെടല്‍ ഉണ്ടായിട്ടുള്ളതായാണ് നാട്ടുകാരുടെ സംശയം. മരണകാരണം സംബന്ധിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമെ മറ്റു കാര്യങ്ങൾ വ്യക്തമാകൂ..
https://www.facebook.com/Malayalivartha






















