ബിജേപിക്ക് വേണ്ടി വോട്ട് ചെയ്ത നാല്പത് ലക്ഷം പേരെ ഇന്ന് കേന്ദ്ര സർക്കാർ സ്വന്തം രാജ്യത്ത് അഭയാർത്ഥി കളാക്കി മാറ്റിയിരിക്കുകയാണ് ; ബിജെപി സർക്കാർ ഇന്ത്യക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ രാജ്യത്ത് രക്ത പുഴ ഒഴുകുമെന്ന് മമത ബാനർജി
കേന്ദ്ര സർക്കാരിനെതിരെ വിവാദ പരാമർശം നടത്തിയ മമതയ്ക്ക് എതിരെ പോലീസ് കേസെടുത്തു. അസമിലെ മൂന്ന് ബിജെപി യൂത്ത് വിങ് പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് മമ്‌തയ്‌ക്കെതിരെ കേസ്. ബിജെപി സർക്കാർ ഇന്ത്യക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ രാജ്യത്ത് രക്ത പുഴ ഒഴുകുമെന്നും ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നായിരുന്നു മമതയുടെ ഭീക്ഷണി. ഡൽഹിയിൽ കാത്തലിക് ബിഷപ്പുമാരുടെ യോഗത്തിൽ സംസാരിക്കവെയാണ് മമത വിവാദ പ്രസ്താവന നടത്തിയത്.
ബിജേപിക്ക് വേണ്ടി വോട്ട് ചെയ്ത നാല്പത് ലക്ഷം പേരെ ഇന്ന് കേന്ദ്ര സർക്കാർ സ്വന്തം രാജ്യത്ത് അഭയാർത്ഥി കളാക്കി മാറ്റിയിരിക്കുകയാണ് എന്നാണ് മമത പറഞ്ഞത്. ഇന്ത്യയിൽ മാറ്റം വരണമെന്നും 2019 ൽ ഈ മാറ്റം പ്രകടമാകണമെന്നും മമത കൂട്ടിച്ചേർത്തു. മുൻരാഷ്ട്രപതി ഫക്രുദീൻ അലി മുഹമ്മദിന്റെ ബന്ധുക്കളെപോലും രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം തന്നെ അതിശയിപ്പിച്ചു എന്ന് മമത പറഞ്ഞു. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 40 ലക്ഷം പേര്‍ക്കൊപ്പം താന്‍ ഉണ്ടാവുമെന്നും മനുഷ്യാവകാശ പ്രശ്‌നമായി ഇതിനെ കാണണമെന്നും മമത പറഞ്ഞു.
https://www.facebook.com/Malayalivartha