ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മോദിക്ക് ക്ഷണമില്ല ; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഇന്ത്യൻ പ്രമുഖർ ഇവരൊക്കെ
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന ദ പാക്കിസ്ഥാന്‍ തെഹ്‌രീക്- ഇ- ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി വക്താവ്.
മോദിയ്ക്ക് പകരം ബോളിവുഡ് താരം ആമിര്‍ ഖാന്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവ്ജോത് സിംഗ് സിദ്ധു എന്നിവര്‍ക്കാണ് ക്ഷണം.പിടിഐ പാര്‍ട്ടി വക്താവ് ഫഫാദ് ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആഗസ്റ്റ് പതിനൊന്നിനാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ നേതാക്കളേയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇക്കാര്യം തള്ളിക്കളയുകയായിരുന്നു.
ഇമ്രാന്‍ വിജയിച്ചതിന് പിന്നാലെ നരേന്ദ്ര മോദി അദ്ദേഹത്തിനെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ പുതിയൊരു അദ്ധ്യായത്തിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
ജൂലായ് 25നാണ് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 137 സീറ്റുകളാണ് വേണ്ടത്. ഈ സാഹചര്യത്തില്‍ ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ചേര്‍ന്നാണ് ഇമ്രാന്‍ ഭരണത്തിലേറാന്‍ തയ്യാറെടുക്കുന്നത്.
https://www.facebook.com/Malayalivartha