ഗാന്ധിസ്മരണയിൽ ബുർജ് ഖലീഫ ത്രിവർണമണിഞ്ഞു. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വര്‍ണ പതാകയില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു. ഇത് തീർച്ചയായും ഇന്ത്യക്ക് യു എ ഇ നൽകിയ ആദരം... ..ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.20നും 8.40നും ഇടയിലാണ് ബുര്‍ജ് ഖലീഫ ഗാന്ധി ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ വർണ വിസ്മയം തീർത്തത് ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്തെ ഡൗൺടൗണിൽ ഉള്ള ബുർജ് ഖലീഫ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രം കൂടിയാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിതകെട്ടിടമാണ് ബുർജ് ഖലീഫ. 828 മീറ്റർ(2,716.5 അടി) ഉയരമുള്ള ഇതിൽ 200ലേറെ നിലകളുണ്ട്. ഇതിൽ 160 നിലകളിലും ആളുകൾ താമസിക്കുന്നു.12000 ൽ അധികം നിർമ്മാണ തൊഴിലാളികൾ ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ അധ്വാനിച്ചിട്ടുണത്രെ. കൂടാതെ അത്രതന്നെ എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവരും ഈ ലോക വിസ്മയം യാഥാർഥ്യമാകാൻ പ്രയത്നിച്ചിട്ടുണ്ട് . .2004 ജനുവരി മാസത്തിലാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷൻ ജോലികൾ ആരംഭിച്ചത്. ഫൌണ്ടേഷൻ നിർമ്മാണത്തിനായി മാത്രം എട്ടുമാസങ്ങൾ വേണ്ടിവന്നു. 124 മത്തെ നിലയിലുള്ള “അറ്റ് ദി ടോപ്” ഒരുക്കിയിരിക്കുന്ന ദൃശ്യഭംഗി അതുല്യമാണ്. ഇവിടെ നിന്ന് നോക്കിയാൽ ആധുനിക ബൈനോക്കുലർ സംവിധാനങ്ങളിലൂടെ വളരെ അകലെയുള്ള കാഴ്ചകൾ കാണാനായി പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് ഇന്നലെ ഗാന്ധി സ്മരണ സംഘടിപ്പിച്ചത്.ഇന്ത്യയുടെ രാഷ്രപിതാവായ ഗാന്ധിജിയുടെ സ്മരണയിൽ നടത്തിയ ഈ ഷോ യു എ ഇ ക്ക് ഇന്ത്യയോടുള്ള ഊഷ്മളബന്ധത്തിന്റെ സൂചനയാണ്. മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുര്‍ജ് ഖലീഫ ആദരിച്ച നിമിഷം ഇന്ത്യക്കാര്‍ക്ക് അഭിമാനാര്‍ഹമാണെന്നാണ് ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി അഭിപ്രായപ്പെട്ടത്