ജ. രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, അയോധ്യ, ആസം കേസുകളിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ തീരുമാനങ്ങൾ നിർണ്ണായകം
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിഞ്ജ ചെയ്ത ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ 10.45 നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. അടുത്ത വർഷം നവംബർ പതിനേഴ് വരെ രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായി തുടരും
ഉച്ചക്ക് 12 മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ആദ്യ കേസ് പരിഗണിച്ചു . ജസ്റ്റിസുമാരായ എസ്കെ കൗൾ, കെഎം ജോസഫ് എന്നിവർക്കൊപ്പമിരുന്നാണ് ആദ്യ കേസ് കേട്ടത്.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലവും ചരിത്രം കുറിച്ചതുമായ വിധികളുടെ അവസാന ആഴ്ചയും പൂര്‍ത്തിയാക്കി ദീപക് മിശ്ര പടിയിറങ്ങിയതോടെയായാണ് ജ : രഞ്ജൻ ഗൊഗോയി അധികാരത്തിൽ വരുന്നത് . പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമിടയിൽ പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നതു തടയാൻ മാർഗനിർദേശങ്ങൾ നൽകിയാണ് ദീപക് മിശ്രയുടെ അവസാന ദിനത്തിലെ നടപടിക്രമങ്ങൾ അവസാനിച്ചത് .
ആധാറിന്റെ ഭരണഘടനാ സാധുത, ദയാവധം, വിവാഹേതര ലൈംഗികബന്ധം, സ്വവര്‍ഗ ലൈംഗികത തുടങ്ങി ഏറ്റവുമൊടുവിൽ ശബരിമലയിലെ സ്ത്രീപ്രവേശനം വരെ നീണ്ടു കിടക്കുന്ന വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ വിധിപ്രസ്താവങ്ങൾ
രഞ്ജൻ ഗൊഗോയ് ഉൾപ്പടെ നാലു മുതിർന്ന ജഡ്ജിമാർ ദീപക് മിശ്രക്കെതിരെ പരസ്യമായി പത്രസമ്മേളനം നടത്തിയനടത്തിയതോടെ ജസ്റ്റിസ് മിശ്ര, പിൻഗാമിയായി രഞ്ജൻ ഗൊഗോയ്‌യെ നിർദേശിക്കില്ലെന്ന് അഭ്യൂഹമുയർന്നിരുന്നു. എന്നാൽ അവിടെയും മിശ്ര വ്യത്യസ്തനായി .ദീപക് മിശ്ര തന്നെയാണ് തന്റെ പിന്‍ഗാമിയായി രഞ്ജൻ ഗൊഗോയ്‌യെ നിര്‍ദേശിച്ചത്. ഇത് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു.
രാഷ്ട്രപതി ഭവനില്‍ രാം നാഥ് കോവിന്ദിന് മുന്നിൽ ദൈവ നാമത്തിലാണ് പുതിയ ചീഫ് ജസ്റ്റിസ് ആയി രഞ്ജന്‍ ഗൊഗോയ് സത്യപ്രതിഞ്ജ ചെയ്തത്. വടക്ക്-കിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള ആദ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ് രഞ്ജന്‍ ഗൊഗോയ്.2019 നവംബര്‍ 17 വരെയുള്ള പതിമൂന്ന് മാസങ്ങളാണ് രഞ്ജന്‍ ഗൊഗോയുടെ കാലാവധി. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ടിച്ചിട്ടുണ്ട്
അയോധ്യ, ആസം കേസുകളിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ തീരുമാനങ്ങൾ നിർണ്ണായകമാകും. അയോധ്യ കേസിൽ പുതിയ ബഞ്ച് രൂപീകരിക്കേണ്ടത് ജസ്റ്റിസ് ഗൊഗോയിയുടെ ആദ്യ ചുമതലകളിലൊന്നാണ്.
https://www.facebook.com/Malayalivartha