കാലാവസ്ഥാ പ്രവചനം വീണ്ടും പിഴച്ചു; ഡാമുകളിലെ വെള്ളമെല്ലാം ഒഴുകി പോയി.. ഇനി വരാനിരിക്കുന്നത് വൈദ്യുതി ക്ഷാമവും കൂരിരുട്ടും
ന്യൂനമര്‍ദ ഭീഷണിയെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് മാറ്റി. ഇപ്പോൾ ഓറഞ്ച് അലര്‍ട്ട് മാത്രമാണ് ഉള്ളത്. ന്യൂനമര്‍ദം വടക്കു പടിഞ്ഞാറേക്ക് ദിശമാറിയതിനെ തുടർന്നാണ് ഈ തീരുമാനം . എങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട് .
ഇത്തവണ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ വിധത്തിലുമുള്ള മുൻകരുതലുകളും എടുത്തിരുന്നു. ഇത് ഒരു പക്ഷെ കുറച്ചു കൂടുതലല്ലേ എന്ന് ചിന്തിച്ചവരുണ്ട് . എന്നാൽ ഒരു മുൻ അനുഭവം ഉള്ളതു കൊണ്ടാകാം പാളിച്ച പറ്റാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തിയത് .
ആശങ്ക കണക്കിലെടുത്ത് രാവിലെ 11 മണി യോടെ ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു. ഒരു ഷട്ടർ തുറന്ന് ഒരു സെക്കൻഡിൽ അമ്പതിനായിരം ലിറ്ററാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആനത്തോട്, കൊച്ചു പമ്പ, മൂഴിയാർ, മീങ്കര , വാളയാർ , ചുള്ളിയാർ ഡാമുകളും ഇന്ന് തുറന്നു. ഇടുക്കിയിൽ മാട്ടുപ്പെട്ടി ലോവർ പെരിയാർ കല്ലാർ പൊന്മുടി മലങ്കര കുണ്ടള കല്ലാർകുട്ടി അണക്കെട്ടുകളും തുറന്നിരുന്നു.
ഡാമുകളിലെ വെള്ളം ഒഴുകി പോയതിനാൽ തുലാമഴ കനിഞ്ഞില്ലെങ്കിൽ ഇനി വരാനിരിക്കുന്ന ദുരന്തം വൈദ്യു തി ക്ഷാമത്തിന്റേതാകാം
https://www.facebook.com/Malayalivartha