7.3 ശതമാനം വളർച്ച നിരക്കിൽ ഇന്ത്യ കരുത്തോടെ മുന്നോട്ടെന്ന് ഐ എം എഫ്

ഈ വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐഎംഎഫ്. 2019 ൾ ഇത് 7 .4 ശതമാനമായി വർധിക്കുമെന്നും സൂചനയുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത് . കരുത്തുറ്റ നിക്ഷേപങ്ങളും ഉപഭോഗത്തിലുണ്ടായ വളർച്ചയുമാണ് ഇന്ത്യക്ക് അനുകൂലമായിമാറിയത് . വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങൾ പറയുന്നത്
നോട്ട് നിരോധനത്തിന്റേയും ജിഎസ്ടിയുടേയും തിരിച്ചടികളെ രാജ്യം അതിജീവിച്ചതിന്റെ സൂചനയാണ് പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് കാണിക്കുന്നതെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഇത് ശരിയാവുകയാണെങ്കില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന വിശേഷം ഇന്ത്യക്ക് തിരികെ ലഭിക്കും.
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 2019 തോടുകൂടി ആകെ 7.1 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കാമെന്നാണ് ലോക ബാങ്ക് കണക്കു കൂട്ടുന്നത്. ഉയർന്ന നിക്ഷേപ നിരക്കാണ് ഈ പ്രതീക്ഷക്ക് വഴി തെളിയിക്കുന്നത്
2017-18 ലെ സാമ്പത്തിക സര്‍വേയില്‍ 2018-19 ലെ ജിഡിപിയുടെ വളര്‍ച്ചാ നിരക്ക് 7 മുതല്‍ 7.5 വരെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
അടിസ്ഥാന സൗകര്യ വികസന ചിലവും സ്വകാര്യവത്കരണവും നിമിത്തം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശ് 7 ശതമാനം വളര്‍ച്ച കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയന്ത്രണാതീതമായ പണപ്പെരുപ്പവും ആഭ്യന്തരചിലവുകളും പാകിസ്ഥാന്റെ വളര്‍ച്ചാ നിരക്ക് 3.7 ശതമാനം കുറയ്ക്കും.
നിക്ഷേപങ്ങളുടെ വര്‍ദ്ധനയും തദ്ദേശ ഉത്പന്നങ്ങളുടെ ഉപയോഗവും ശ്രീലങ്കന്‍ വിപണിയെ സാമ്പത്തികമായി 4 ശതമാനം ഉഷാറാക്കും.
ശക്തമായ ഭൂചലനത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടുന്ന നേപ്പാള്‍ വളര്‍ച്ചാനിരക്കില്‍ 5.9 ശതമാനം പിന്നിലാകുമെന്നും പ0നങ്ങള്‍. അതെ സമയം 2018ല്‍ ചൈനയില്‍ 6.6ശതമാനവും 2019ല്‍ 6.2 ശതമാനവും വളര്‍ച്ചാ നിരക്കാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.
2018 ന്റ തുടക്കത്തില്‍ ആഗോള സമ്പദ് ഘടനയില്‍ വര്‍ദ്ധനവ് പ്രകടിപ്പിച്ചെങ്കിലും വര്‍ഷം പുരോഗമിച്ചപ്പോള്‍ സാമ്പത്തികമായി കനത്ത പ്രഹരം നേരിട്ടെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
2003-11 കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി. ശരാശരി 8.4 ശതമാനം വളർന്നു. 2008-09 ലെ ആഗോള മാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. ഹ്രസ്വമായ ഒരു താഴ്ചക്ക് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ‘V’ ആകൃതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. 2006-10 കാലയളവിൽ ഇന്ത്യയിൽ സ്വകാര്യ മൂലധന നിക്ഷേപം കുതിച്ചുയർന്നു. ഉരുക്ക്, ഊർജ്ജം തുടങ്ങിയ മേഖലകളിൽ കൂറ്റൻ നിക്ഷേപമാണ് നടന്നത്. പ്രധാനമായും ബാങ്ക് വായ്പ ഉപയോഗിച്ച് നടത്തിയ ഈ നിക്ഷേപം പിന്നീട് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ വിശേഷിപ്പിച്ച ഇരട്ട ബാലൻസ് ഷീറ്റ് പ്രശ്ന (വർധിത നിഷ്‌ക്രിയ ആസ്തികളുള്ള ബാങ്കുകളും വലിയ കട ഭാരമുള്ള കമ്പനികളും) ത്തിൽ കലാശിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യം ബാധിക്കാതെ ദ്രുതഗതിയിൽ വളർന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുറേ കാലത്തേക്ക് ഉയർന്ന വളർച്ച നേടും എന്ന അമിത വിശ്വാസമായിരുന്നു ഈ നിക്ഷേപ വിസ്‌ഫോടനത്തിന് പിന്നിൽ. ഈ കൂറ്റൻ നിക്ഷേപം, വ്യാവസായിക ഉല്പാദന രംഗത്ത്, പ്രത്യേകിച്ച് ഉരുക്ക് , ഊർജ്ജം, സിമന്റ് തുടങ്ങിയ മേഖലകളിൽ, വലിയ ഉല്പാദന ശേഷി സൃഷ്ടിച്ചു.
ഈ പ്രതീക്ഷകൾ, പക്ഷെ, തകിടം മറിഞ്ഞു. ആഗോള മാന്ദ്യത്തിന്റെ തീവ്രത, 2010-11 കാലത്തെ യൂറോപ്യൻ കട പ്രതിസന്ധി, 2013 ലെ എമർജിങ് വിപണികളിലെ കറൻസി പ്രതിസന്ധി, 2014-ലെ ഉത്‌പന്ന വിലകളിലെ തകർച്ച എന്നിവ ആഗോള സാമ്പത്തിക വളർച്ചയെയും ആഗോള വ്യാപാരത്തേയും പ്രതികൂലമായി ബാധിച്ചു. ഇത് ഇന്ത്യ, ചൈന തുടങ്ങിയ ‘എമർജിങ്’ വിപണികളെയും ബാധിച്ചു. പ്രതീക്ഷിച്ച വളർച്ചയുടെയും ഡിമാൻഡിന്റെയും അഭാവത്തിൽ വ്യാവസായിക മേഖലയിലെ ശേഷി ഉപയോഗം കുറഞ്ഞു. 2016 അവസാനത്തോടെ ഇത് 69 ശതമാനമായാണ് കുറഞ്ഞത്
ഉയർന്ന വളർച്ചാ നിരക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ പ്രകടമാണ്
https://www.facebook.com/Malayalivartha





















