തടവിലുള്ള പ്രതികളുടെ സ്വകാര്യ ഭാഗത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; കൊലകുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനായി സ്വയം തീകൊളുത്തിയതാണെന്ന് പോലീസുകാർ

പോലീസ് സ്റ്റേഷനിൽ തടവിൽ കഴിയുന്ന പ്രതികളുടെ സ്വകാര്യ ഭാഗത്ത് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ബിത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞമാസം 29 ന് മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ സോനു, മോനു എന്നിവരെ ചോദ്യംചെയ്യുന്നതിനിടെയാണ് ഇത്തരത്തിലൊരു ക്രൂരത അരങ്ങേറിയത്.
ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷം മോനുവിന്റെ സ്വകാര്യഭാഗത്ത് പൊലീസ് പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് ഷാേക്കടിപ്പിച്ചു. ഉടന്‍തന്നെ വസ്ത്രത്തിന് തീപിടിച്ചെന്നും സോനു പറഞ്ഞു. മര്‍ദ്ദിച്ച ശേഷം തന്റെ സ്വകാര്യ ഭാഗങ്ങളില്‍ പൊലീസ് പെട്രോള്‍ ഒഴിച്ചശേഷം തീയിട്ടെന്നും പിന്നീട് നടന്നതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് മോനുവിന്റെ മൊഴി. അതേസമയം ആശുപത്രിയില്‍ കഴിയുന്ന മോനു ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ ഇത് വെറും ആരോപണമാണന്നാണ് പൊലീസ് പറയുന്നത്. കൊലകുറ്റത്തില്‍ നിന്ന് രക്ഷപ്പെടാനായി പ്രതി സ്വയം തീകൊളുത്തിയതാണെന്നാണ് അവര്‍ പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യാനായി കൊണ്ടുവന്നപ്പോള്‍ മോനുവിന്റെ പോക്കറ്റില്‍ തീപ്പെട്ടി ഉണ്ടായിരുന്നു. ചോദ്യം ചെയ്യല്‍ തടസപ്പെടുത്താനായി മോനു സ്വയം തീകൊളുത്തുകയായിരുന്നു. പൊലീസുകാര്‍ തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചതെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറയുന്നത്. പ്രാഥമികാന്വേഷണത്തിനുശേഷം ഇയാളെ സസ്പെന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha





















