എപി' അഹമ്മദ് പട്ടേലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് ബി.പി.യുടേത് തരംതാണ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്
വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിലെ പേരുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എ.പി എന്ന പേരില്‍ അറിയപ്പെടുന്നത് അഹമ്മദ് പട്ടേല്‍ ആണെന്ന് എന്‍ഫോഴ്സ്‌ന്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
എ.പി, എഫ്‌എഎം എന്നീ പരാമര്‍ശങ്ങള്‍ അഹമ്മദ് പട്ടേലിനെയും നെഹ്റു കുടുംബത്തെയും സൂചിപ്പിക്കന്നതാണെന്നാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.
അതേസമയം, പട്ടേലിനെതിരെ ഇതുവരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ല. കുറ്റപത്രത്തില്‍ മറ്റൊരു പ്രതിയായ രാജീവ് സക്സേനയുടെ മൊഴിയില്‍ എ.പി എന്നത് അഹമ്മദ് പട്ടേലാണെന്നു പറയുന്നുണ്ട്.
ഇതിനുപുറമേ , കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമത്തിനു (പി.എം.എല്‍.എ) കീഴിലാണ് പുതിയ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇടപാടില്‍ തടസ്സം നേരിട്ടപ്പോള്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, ഭരണകക്ഷിയിലെ പ്രധാനികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും ഇടനിലക്കാരായ മിഷേലും ഗൈഡോ ഹാഷ്കെയും വഴി ഇടപാടു തുകയുടെ 12% ആണ് കൈക്കൂലിയായി നല്‍കിയതെന്നും 70 ദശലക്ഷം യൂറോ ചെലവഴിച്ചെന്നും എന്‍ഫോഴ്സ്‌മെന്റ് കുറ്റപത്രത്തിൽ പറയുന്നു.
എന്നാൽ , തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹീനമായ നാടകമാണിതെന്നും കുറ്റപത്രത്തിലെ പരാമശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അഹമ്മദ് പട്ടേല്‍ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ പരാജയഭീതി കാരണം ബി.ജെ.പി എന്‍ഫോഴ്സ്‌മെന്റിനെ ഉപയോഗിച്ച് തരം താണ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.
കുറ്റപത്രം ചോര്‍ന്നതില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ക്രിസ്റ്റ്യന്‍ മിഷേല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കോടതി നോട്ടീസ് അയച്ചു. ഇതിനെ സംബന്ധിച്ച് ശനിയാഴ്ച മറുപടി നല്‍കണമെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha