Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 942 ബോംബ് സ്ഫോടനങ്ങള്‍; അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്

02 MAY 2019 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇക്കാലയളവില്‍ 942 സ്ഫോടനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'2014 മുതല്‍ ഇന്ത്യയില്‍ വലിയ സ്ഫോടനശബ്ദങ്ങളൊന്നും കേട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി....അങ്ങനെ 942 വന്‍ സ്ഫോടനങ്ങളാണ് 2014 മുതല്‍ ഉണ്ടായിട്ടുള്ളത്. പ്രധാനമന്ത്രി ചെവി തുറന്ന് വച്ച്‌ അതൊക്കെ കേള്‍ക്കേണ്ടതാണ്' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഗാദ്ചിറോളിയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 പോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാഹുലിന്‍റെ പ്രതികരണം.

മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സംഭവത്തില്‍ രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താരം മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത് . സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്രീലങ്കൻ ഭീകരാക്രമണത്തെ മോദി ആയുധമാക്കിയിരുന്നു. താൻ അധികാരത്തിലെത്തിയ 2014 ന് മുൻപ് ഇന്ത്യയുടെ അവസ്ഥയും ശ്രീലങ്കയുടെതിന് സമാനമായിരുന്നു എന്നായിരുന്നു വിമർശനം.

'കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ബോംബ് സ്ഫോടനങ്ങൾ അരങ്ങേറി. ഈസ്റ്റർ ദിനത്തിൽ തന്നെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അവരുടെ ദൈവത്തോട് പ്രാർഥിക്കുന്നതിനിടെയാണ് അവർക്ക് ജീവൻ നഷ്ടപ്പെട്ടത്'.. എന്നു പറഞ്ഞ മോദി 2014 ന് മുൻപ് ഇന്ത്യയിലെ അവസ്ഥ ഇങ്ങനെയായിരുന്നില്ലേ എന്ന ചോദ്യമാണ് ജനക്കൂട്ടത്തിന് നേരെ ഉന്നയിച്ചത്.

2014 ന് മുൻപ് എന്തായിരുന്നു ഇന്ത്യയുടെ അവസ്ഥ. ഓരോ ദിവസവും രാജ്യത്തിന്റെ ഏതെങ്കിലും ഒരു കോണിൽ സ്ഫോടനം ഉണ്ടാകും.. പുനെയിലും മുംബൈയിലും ഗുജറാത്തിലും നടന്ന ഭീകരാക്രമണങ്ങൾ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. വലിയ അനുഭവസമ്പത്ത് ഉണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, എൻസിപി തുടങ്ങിയ പാർട്ടികൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അനുശോചന യോഗങ്ങൾ കൂടി മുതലക്കണ്ണീർ ഒഴുക്കുകയോ ലോകം ചുറ്റി നടന്ന് പാകിസ്ഥാനെപ്പറ്റി പറഞ്ഞ് കരയുകയോ ചെയ്യുകയാണ് പതിവ്.. എന്നാൽ താൻ പ്രധാനമന്ത്രി ആയ ശേഷം ആ അവസ്ഥയ്ക്ക് മാറ്റം വന്നതെന്നും മോദി വ്യക്തമാക്കി.

' ഈ കാവൽക്കാരൻ അധികാരത്തിലെത്തിയ ശേഷം പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രം തന്നെ നമ്മൾ ആക്രമിച്ചു.. അതിന്റെ ഫലമായി ജമ്മു കാശ്മീരിലെ ചില ജില്ലകളിൽ മാത്രമായി തീവ്രവാദം ഒതുങ്ങി.. ഇന്ത്യൻ സേനയാൽ ഇത്തരം ആളുകൾ കൊല്ലപ്പെടാത്ത ഒരു ദിവസും ഉണ്ടായിട്ടില്ലെ'ന്നും മോദി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവല്ലയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച  (12 minutes ago)

പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍  (25 minutes ago)

വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി..  (27 minutes ago)

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ്  (39 minutes ago)

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ...  (42 minutes ago)

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (1 hour ago)

അവസരം നൽകണമെന്ന് കോടതി  (1 hour ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (1 hour ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (1 hour ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (2 hours ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (13 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (13 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (13 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (13 hours ago)

Malayali Vartha Recommends