വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..

പാൽ കുടിച്ച് മരണം. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവാരത്ത് വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 15 പേർ കൂടി തീവ്രപരിചരണത്തിലാണ്. അറിഞ്ഞുകൊണ്ട് മായം ചേർത്ത പാൽ 100-ലധികം പേർക്ക് വിറ്റതായി വിൽപ്പനക്കാരനായ പ്രതി സമ്മതിച്ചു.മായം ചേർത്ത പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ആറ് പേരും പാൽ വാങ്ങിയത് വീടുകളിൽ എത്തിച്ച ഒരേ വിൽപ്പനക്കാരനിൽ നിന്നാണ്.
സംഭവത്തെത്തുടർന്ന്, പാൽ സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ ലബോറട്ടറികളിലേക്ക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.സംഭവത്തിൽ കൊറുകൊണ്ട മണ്ഡലത്തിലെ നരസപുരം സ്വദേശിയായ പ്രതി അടല ഗണേശ്വരറാവുവിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥനായ ദേവ് കുമാർ പറഞ്ഞു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി ജില്ലയിലെ നരസപുരം ഗ്രാമത്തിൽ വരലക്ഷ്മി ഡയറി ഫാം എന്ന പേരിൽ അനധികൃത ഡയറി ഫാം നടത്തുകയാണ് അടല ഗണേശ്വര റാവു.“ചോദ്യം ചെയ്യലിൽ, താൻ അറിഞ്ഞുകൊണ്ട് വിഷം കലർന്ന പാൽ വിതരണം ചെയ്തതായി ഗണേഷ് പോലീസിനോട് സമ്മതിച്ചു
. അനധികൃത പാൽ ശേഖരണ കേന്ദ്രം നടത്തിയിരുന്നതായും കർഷകരിൽ നിന്ന് പ്രതിദിനം ഏകദേശം 100 ലിറ്റർ പാൽ ശേഖരിച്ചിരുന്നതായും അയാൾ സമ്മതിച്ചു. പാൽ സൂക്ഷിക്കാൻ നിലവാരമില്ലാത്ത ഫ്രീസറാണ് ഉപയോഗിക്കുന്നതെന്നും അയാൾ പറഞ്ഞു. ആറ് വർഷം മുമ്പ് 80 ലിറ്റർ ശേഷിയുള്ള ഈ രണ്ട് അറകളുള്ള ഫ്രീസർ താൻ വാങ്ങിയിരുന്നതായി അയാൾ സമ്മതിച്ചു,” ഡിഎസ്പി പറഞ്ഞു.ഫ്രീസറിൽ നിന്ന് എഥിലീൻ ഗ്ലൈക്കോൾ ചോർന്നതിനാൽ പാൽ ഐസ് പോലെ മരവിച്ചതായി അധികൃതർ കണ്ടെത്തി.ഈ പാലാണ് അയാൾ വിതരണം ചെയ്തത്.പ്രവർത്തനച്ചെലവ് കുറയ്‌ക്കുന്നതിനായി,
ഡയറി യൂണിറ്റിൽ ഫുഡ്-ഗ്രേഡ് കൂളന്റ് പകരം എഥിലീൻ ഗ്ലൈക്കോൾ ഉപയോഗിച്ചിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു.അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.മൂന്ന് ക്യാനുകളിലായി പ്രതിദിനം 120 ലിറ്റർ പാലാണ് ഡയറിയിൽ ശേഖരിക്കാറുള്ളത്. തൊട്ടടുത്ത ദിവസമാണ് പാല് വീടുകളിൽ വിതരണത്തിനായി നൽകുക. പാലിൽ കെമിക്കൽ കലർന്നത് അറിയാതെയാണ് അന്നേ ദിവസം വിതരണം നടത്തിയതെന്നും പറയപ്പെടുന്നു.ഓട്ടോമൊബൈൽ ഉപകരണങ്ങൾ,
എച്ച്‌വിഎസി സിസ്റ്റങ്ങൾ എന്നിവയിലാണ് കൂളൻ്റായി എഥിലീൻ ഗ്ലൈക്കോൾ ഉപയോഗിക്കുന്നത്. ഡീ-ഐസിംഗ് ഫ്ലൂയിഡുകൾ, ബ്രേക്ക് ഫ്ലൂയിഡുകൾ, പെയിൻ്റുകൾ, പ്ലാസ്റ്റിക്കുകൾ, പോളിസ്റ്റർ നിർമ്മാണം എന്നിവയിലും ഇവ ഉപയോഗിക്കുന്നു.ആരോഗ്യത്തിന് ഹാനികരമാകുന്ന തരം കെമിക്കലുകൾ അടങ്ങിയിരിക്കുന്നതിനാൽ ഭക്ഷ്യോപയോഗ വസ്‌തുക്കളിൽ കലരാൻ പാടില്ലെന്നുള്ള കർശന നിർദേശമാണ് നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























