Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .


ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...! കിഡ്നി സെല്ലിനെ കുറിച്ച് അറിയാം


പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...

ദക്ഷിണേന്ത്യയില്‍ ഐ എസ് ബന്ധം ശക്തം; രാമലിംഗം കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ എന്‍ ഐ എ-യുടെ ഊര്‍ജ്ജിത ശ്രമം

03 MAY 2019 05:46 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത് ഐ എസ് കേരളത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് എങ്കിലും പി കെ കെ നേതാവ് രാമലിംഗത്തിന്റെ കൊലപാതകത്തിന്റെ കൂടി ചുരുള്‍ അഴിക്കാനായിരുന്നു ശ്രമം.

തീവ്രവാദഗ്രൂപ്പുകള്‍, കേരളത്തില്‍ സ്‌ഫോടന പരമ്പരകള്‍ നടത്തുന്നതിനെ കുറിച്ചു ചിന്തിക്കുന്നതിനു മുമ്പു തന്നെ അവര്‍ തമിഴ്‌നാട്ടില്‍ പച്ചപിടിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് റെയ്ഡ് നടത്തിയത്. സമാനമായ രീതിയില്‍ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘടനകളുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.

എന്നാല്‍ രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെങ്കിലും തീവ്രവാദ ബന്ധത്തിന്റെ അടിവേരുകള്‍ പിഴുതെടുക്കാന്‍ കഴിയുന്ന രേഖകള്‍ ലഭിച്ചതായി അറിയുന്നു. തൗഹീദ് ജമായത്തിന്റെ ഓഫീസുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്. എന്നാല്‍, ഈ കൂട്ടത്തില്‍ രാമലിംഗത്തിന്റെ കൊലപാതകം തെളിയിക്കാന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ഓഫീസും റെയ്ഡ് ചെയ്യുകയായിരുന്നു. തൗഹീദ് ജമായത്ത് ശ്രീലങ്കന്‍സ്‌ഫോടനവുമായി ബന്ധപ്പെട്ട സംഘമാണ്. ഇവര്‍ക്കു പാലക്കാട് സ്വദേശി റിയാസിനുമായി ബന്ധമുണ്ട്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പാലക്കാടുകാരന്‍ ഐസിസിന്റെ കമാണ്ടറാണെന്നാണ് സംശയം. ഈ പശ്ചാത്തലത്തിലാണ് റിയാസിന്റെ മൊഴിയിലുള്ള ഓരോ വിഷയവും എന്‍ഐഎ പരിശോധിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഹിന്ദുമുന്നണി നേതാവ് രാമലിംഗ വധക്കേസുമായി ബന്ധപ്പെട്ടാണ് നാലുപോപുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ് നടന്നതെന്ന് എന്‍ഐഎയുടെ വെബ്‌സൈറ്റ് വിശദീകരിച്ചിട്ടുണ്ട്. രാമലിംഗത്തിന്റെ വീടിനടുത്ത് ചില സംഘടനകള്‍ മതംമാറ്റം നടത്തിവന്നിരുന്നു. രാമലിംഗം ഇത് ചോദ്യം ചെയ്തതാണ് അരുംകൊലയ്ക്ക് കാരണം. വിനായകംപട്ടിയാണ് രാമലിംഗത്തിന്റെ ഗ്രാമം. രാമലിംഗം നേരത്തെ പിഎംകെ ടൗണ്‍ സെക്രട്ടറിയായിരുന്നു.

17-കാരനായ മകനുമൊത്ത് മിനി വാനില്‍ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു വിഭാഗമാള്‍ക്കാര്‍ വാഹനം തടഞ്ഞു രാമലിംഗത്തെ വടിവാളുകളുമായി ആക്രമിക്കുകയായിരുന്നു. രാമലിംഗത്തിന്റെ കൈകള്‍ അവര്‍ ഛേദിച്ചു. കുംഭകോണം ആശുപത്രിയിലും പിന്നെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.

കുംഭകോണത്ത് മതപരിവര്‍ത്തനത്തെ എതിര്‍ത്തതിനാണ് പാട്ടാളി മക്കള്‍ കക്ഷി നേതാവ് കുടിയായ ഹിന്ദുമുന്നണി നേതാവ് രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. തഞ്ചാവൂരിലെ തിരുഭുവനില്‍ കാറ്ററിങ് കോണ്‍ട്രാക്ടറായിരുന്നു രാമലിംഗം. രാമലിംഗവും മകനും പതിവുപോലെ കടയില്‍ പോയി. അന്ന്, ദൂരെ സ്ഥലത്ത് നിന്നു പന്തലും ഭക്ഷണവും എത്തിച്ചുനല്‍കാന്‍ ഓര്‍ഡര്‍ ലഭിച്ചതിനാല്‍ മകന്‍ ശ്യാംസുന്ദറിനൊപ്പം രാത്രി വൈകിയാണ് വീട്ടിലേക്കു തിരിച്ചത്.

വീട്ടിലെത്താറായപ്പോള്‍ കാറിലെത്തിയ നാലംഗ സംഘം ഇവരുടെ അശോക് ലയ്‌ലന്‍ഡ് മിനി ട്രക്ക് തടയുകയായിരുന്നു. മുളകുപൊടി എറിഞ്ഞ ശേഷം സംഘം ആക്രമിച്ചു. പരിക്കേറ്റ രാമലിംഗത്തെയും കൊണ്ട് വാഹനം സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങുമ്പോള്‍ വലതു കൈക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മൂന്നു കിലോമീറ്റര്‍ അകലെയുള്ള കുംഭകോണത്തെ സ്വകാര്യ ആശുപത്രിയില്‍ മകന്‍ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിച്ചു. ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോവാനാണ് അവര്‍ ആവശ്യപ്പെട്ടതെന്നും മകന്‍ ശ്യാംസുന്ദര്‍ ആരോപിച്ചിരുന്നു. അവിടെയെത്തിച്ചപ്പോള്‍ 40 കിലോമീറ്റര്‍ അകലെയുള്ള തഞ്ചാവൂര്‍ ആശുപത്രിയിലേക്ക് പോവാന്‍ പറഞ്ഞു. പക്ഷേ, ആംബുലന്‍സില്‍ വച്ച് തന്നെ രാമലിംഗം മരിച്ചു.

നേരത്തേ ഐ.എസ്. ബന്ധം സംശയിച്ച് തിരുനെല്‍വേലിയില്‍നിന്ന് ശ്രീലങ്കന്‍ സ്വദേശികളായ മൂന്നുപേരെ എന്‍ഐഎ. ചോദ്യം ചെയ്തിരുന്നു. രണ്ടുപേര്‍ക്കു ശ്രീലങ്കന്‍ പാസ്‌പോര്‍ട്ടും ഇന്ത്യന്‍ വിസയുമുണ്ട്. ഒരാള്‍ ഇവിടെ ഒളിച്ചുതാമസിക്കുകയായിരുന്നു. മോഷണക്കേസില്‍ പ്രതിയായ ഇയാളെ അന്വേഷിച്ചാണു തങ്ങള്‍ വന്നതെന്നായിരുന്നു മറ്റുള്ളവരുടെ മൊഴി.വരും ദിനങ്ങളില്‍ കൂടുതല്‍ റെയ്ഡുകള്‍ക്കും സാധ്യതയുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം നടപടി  (14 minutes ago)

സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ  (29 minutes ago)

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ  (40 minutes ago)

നാളെ ബ്രഹ്‌മകലശാഭിഷേകം  (47 minutes ago)

മോഹൻലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിൽ ഒപ്പം അഭിനയിച്ച നടൻ അഡ്വ. കെ.പി. ഗോപകുമാർ അന്തരിച്ചു  (54 minutes ago)

ആന്റണിയെ കൊലപ്പെടുത്തിയ കേസിലെ മകനായ...  (1 hour ago)

സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ  (1 hour ago)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് – കേരളത്തിന് മാതൃകയാകുമോ? പ്രളയാനന്തര യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കരുത്...!  (1 hour ago)

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആദ്യമായി മലയാള സിനിമയിൽ....  (2 hours ago)

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം  (2 hours ago)

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും...  (2 hours ago)

ശ്രീലങ്ക ടൂർണമെന്റിൽ നിന്ന് പുറത്ത്....  (2 hours ago)

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു...   (2 hours ago)

ചാണകവും ഗോമൂത്രവും  ഇനി ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവവളവും  (3 hours ago)

  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .  (3 hours ago)

Malayali Vartha Recommends