അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി: ശിക്ഷ ഇന്ന്

കരകുളം വേറ്റികൊണം ചെക്കക്കോണം ചെറുക്കോണം മാടവനലൈൻ വിനോദ് ഭവനിൽ താമസം ചിന്നക്കൻ മകൻ 80 വയസുള്ള ശശി എന്ന് വിളിക്കുന്ന ആന്റണിയെ കൊലപ്പെടുത്തിയ കേസിലെ മകനായ പ്രതി കുറ്റക്കാരനെന്ന് കോടതി.
കരകുളം വേറ്റികൊണം ചെക്കക്കോണം ചെറുക്കോണം മാടവനലൈൻ വിനോദ് ഭവൻ വീട്ടിൽ താമസകാരൻ വിനോദ് (40) പ്രതി.തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ പി. അനിൽ കുമാർ കൊലപാതക കുറ്റം കണ്ടെത്തിയത്
കേസിനാസ്പദമായ സംഭവം ഇങ്ങനെ:
ലോട്ടറി കച്ചവടം നടത്തി ഉപജീവനം കഴിച്ചു വന്നിരുന്ന പ്രതിയുടെ വൃദ്ധ പിതാവിന്റെ കൈ വശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകളിൽ സമ്മാനം അടിച്ച ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആയത് നല്കാത്തത്തിലുള്ള വിരോധത്താൽ സ്വന്തം പിതാവായിരിന്നിട്ടും ടി യാനെ കഠിന ദേഹോദ്രവ ഏൽപ്പിച്ച് കൊലപ്പെടുത്തി ഏത് വിധേനയും പണം സമ്പാദിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 19/07/22 രാത്രി 07 മണിക്ക് ടിയന്റെ മറ്റും വീട്ടിലേക്ക് പോകുന്ന ഇട റോഡിൽ വച്ച് പ്രതി ആന്റണിയെ ബലമായി വലിച്ചിഴച്ചു കൊണ്ട് പോകാൻ ശ്രമിച്ച സമയം ടിയാൻ ടി ഇട റോഡിനു സമീപം സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പൈപ്പിൽ പിടിച്ചു നിന്ന് പോകാൻ വിസമ്മതിച്ചു നിൽക്കേ പ്രതി ആന്റണിയുടെ മുതുകിലും വയറിലും മറ്റു ശരീരഭാഗങ്ങളിൽ കഠിനമായി അടിച്ചും ഇടിച്ചും ചവിട്ടിയും തല പിടിച്ചു ടി പൈപ്പിൽ ഇടിച്ച് പരിക്ക് ഏല്പിച്ചും പൈപ്പിലെ പിടിവിട്ട ടിയാനെ പ്രതി ഇടുപ്പിൽ പിടിച്ചു ഉയർത്തി തറയിൽ പല പ്രാവിശ്യം അടിച്ച് വേദനിപ്പിച്ചും തറയിൽ വീണ ആന്റണിയുടെ തല പിടിച്ചു ടി പൈപ്പിനോട് ചേർന്നു സ്റ്റെപ് ബൈ സ്റ്റെപ് ആയി നിർമിച്ചിട്ടുള്ള കോൺക്രീറ്റ് ബേസ്മെറ്റിൽ ഇടിച്ചും തറയിൽയിട്ടു വലിച്ചിഴച്ചും കഠിന ദേഹോപദ്രവങ്ങൾ ഏല്പിച്ചതിൽ വച്ചു ആന്റണിയെ വിവരം അറിഞ്ഞഎത്തിയ അരുവിക്കര പോലീസ് പേരൂർക്കട ഗവ. ആശുപത്രിയിൽ എത്തിച്ചു.
ആരുംതന്നെ കൂടെയിരിക്കാൻ ആരും വരാത്തതിനാൽ 20/7/2022 തിയതി ഗവ. ജനറൽ ആശുപത്രിയിലും മാറ്റുകയും 12/8/2022 വരെ ടി ആശുപത്രിയിലും തുടർന്ന് ആരോഗ്യ സ്ഥിതി മോശമാകയാൽ 12/8/22 ൽ ഗവ. മെഡിക്കൽ കോളേജിലേക്കു മാറ്റുകയും വൈകി 6.40 മണിക്ക് മരണപെടുകയും ചെയ്തു. സംഭവത്തിൽ ആന്റണിക്ക് പ്രത്യക്ഷത്തിൽ കാര്യമായ മുറുവുകൾ ഒന്നും ഉണ്ടായിരുന്നില്ല.
തലയ്ക്ക് ഏറ്റ ശക്തമായ ഇന്റെർണൽ മുറിവാണ് മരണകാരണം ആയത്.സംഭവം കണ്ടുനിന്ന ദൃസാക്ഷികൾ പ്രോസിക്യൂഷൻ ഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ചികിത്സ യിൽ കഴിയുമ്പോൾ ആന്റണിക്ക് തലയിൽ പരിക്ക് ഏറ്റിരുന്നു എന്നാൽ ആയത് മരണ കാരണം ആകാൻ കഴിയുന്നത് അല്ല എന്ന് തെളിയിക്കുവാൻ കഴിഞ്ഞതും പ്രതി ഏല്പിച്ച ദേഹോപദ്രവം ആണ് മരണകാരണം എന്ന് തെളിയിക്കാൻ കഴിഞത്തുമാണ് കേസിൽ പ്രതിയെ ശിക്ഷിക്കാൻ കാരണമായത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
"
https://www.facebook.com/Malayalivartha


























