Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരതയുള്ള പ്രധാനമന്ത്രി; മോദിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി

13 MAY 2019 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

75-ാം പിറന്നാൾ ആശംസകൾ നേർന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ; നന്ദി അറിയിച്ചു മോദി; ആഘോഷവുമായി രാജ്യം

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരതയുള്ള പ്രധാനമന്ത്രിയെ ആണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി. കാരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ല പ്രധാനമന്ത്രിയായി വേണ്ടതെന്നും മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പ്രധാനമന്ത്രി സ്ഥാനം നോട്ടമിട്ടിട്ടുണ്ടെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

'ആറ് മാസം കൂടുമ്ബോള്‍ ഒരാളും അടുത്ത ആറ് മാസത്തിന് മറ്റൊരാളും പ്രധാനമന്ത്രിയാവുന്ന ഒരു അവസ്ഥ ഇന്ത്യയ്ക്ക് ഉണ്ടാവരുത്. നമുക്ക് വേണ്ടത് സ്ഥിരമായ ഒരു പ്രധാനമന്ത്രിയെ ആണ്. അല്ലാതെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ല' എന്ന് മുക്താര്‍ അബ്ബാസ് നഖ്‍വി പറ‍ഞ്ഞു.

ശക്തമായതും നിര്‍ണ്ണായകമായതുമായ ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊണ്ട് മാത്രം വോട്ട് ചെയ്താല്‍ മതിയെന്നും നഖ്‍വി ജനങ്ങളോടായി പറഞ്ഞു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാല്‍പ്പതില്‍ അധികം സീറ്റ് ലഭിച്ചാല്‍ പ്രധാമന്ത്രി കെട്ടിത്തൂങ്ങുമോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ ചോദിച്ചു. കോണ്‍ഗ്രസിന് നാല്‍പ്പത് സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന മോദിയുടെ പ്രസ്താവനക്കെതിരെ കല്‍ബുര്‍ഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്.

എവിടെ പോയാലും മോദി പറയുന്നത് കോണ്‍ഗ്രസ് 40 സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ്. നിങ്ങളത് വിശ്വസിക്കുന്നുണ്ടോ ? നാല്‍പ്പതില്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ ദില്ലിയിലെ വിജയ് ചൗക്കില്‍ മോദി കെട്ടിതൂങ്ങുമോയെന്നും ഖാര്‍ഗെ ചോദിച്ചു.

അധികാരത്തില്‍ വരുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് മോദി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസിന് നാല്‍പ്പതില്‍ താഴെ സീറ്റുകള്‍ മാത്രമേ കിട്ടുകയുള്ളു. നിങ്ങളുടെ വോട്ട് പാഴാക്കരുതെന്നാണ് തെരഞ്ഞെടുപ്പ് റാലികളില്‍ മോദി പറയുന്നത്.

പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യ ഹിന്ദുരാഷ്ട്രത്തിലേക്ക് നീങ്ങിയേക്കാമെന്ന് ബിബിസി ഇന്ത്യ മുന്‍ ബ്യൂറോ ചീഫ് മാര്‍ക്ക് തളി പ്രസ്താവന നടത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഒട്ടേറെ പേര്‍ ജാതി അടിസ്ഥാനത്തിൽ വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആരോപണങ്ങള്‍ കളവാണ്. അദ്ദേഹം ലോകം ആദരിച്ച നേതാവാണ്. രാജീവ് ഒന്നാംനമ്പര്‍ അഴിമതിക്കാരാനാണെന്നതു തെറ്റായ പ്രസ്താവനയാണ്. അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണു രാജീവിൻ്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. രാജീവ് അഴിമതിക്കാരനായിരുന്നെങ്കില്‍ ഇത്രയധികം നേതാക്കള്‍ വരുമായിരുന്നില്ലല്ലോ. ഇതുപോലെതന്നെ മോദിക്കെതിരായ രാഹുലിന്റെ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രചാരണവും തെളിയിക്കപ്പെടാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവനയ്ക്കു പിന്നിൽ ഗാന്ധി കുടുംബത്തെ തകര്‍ക്കണമെന്ന ലക്ഷ്യമാണ്. ഗാന്ധികുടുംബത്തിൻ്റെ പേരില്‍ അധികാരത്തില്‍ എത്തിയവരെന്നാണു രാഹുലിനെ മോദി വിമര്‍ശിക്കുന്നത്. ബിജെപിക്കു ഗാന്ധി കുടുംബത്തെ കുഴിച്ചുമൂടാനായാൽ പിന്നെ കോൺഗ്രസിനെ ശിഥിലമാക്കാൻ എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ മാറ്റങ്ങള്‍ കാണുന്നുണ്ട്. രാഹുലിന് ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ട്. രാഹുലിൻ്റെ പ്രസംഗങ്ങള്‍ മോദിയുടെ പോലെ മോശം രീതിയിലുള്ളതല്ല. പ്രിയങ്ക ഗാന്ധി മുതിര്‍ന്ന സ്ത്രീയെ പോലെ പെരുമാറുന്നുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ വോട്ട് ഇന്ത്യ വോട്ട് എന്ന പരിപാടിയില്‍ സംസാരിക്കവേ തളി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (14 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (22 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (49 minutes ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (54 minutes ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (57 minutes ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (1 hour ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (9 hours ago)

Malayali Vartha Recommends