ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിന് എങ്ങനെ 2018ലെ അവാര്‍ഡുകള്‍ ലഭിച്ചു മോദിയുടെ സ്നേഹമോ അവാർഡിന് പിന്നിൽ?
തീവ്രവാദത്തിനെതിരെ ഉള്ള കടുത്ത നിലപാട് ആണ് പലപ്പോഴും നരേന്ദ്രമോദി എന്ന ഭരണകർത്താവിനെ മറ്റ് നേതാക്കളിൽ നിന്നും ശ്രദ്ധേയമാകുന്നത്. 2016 സെപ്റ്റംബർ 29 നായിരുന്നു പാക് ഭീകരതക്കെതിരെ ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് നടന്നത്. മോദിയുടെ ചങ്കുറപ്പ് ആ സർജിക്കൽ സ്ട്രൈക്ക് പിന്നിൽ വ്യക്തമാണ്. പാക്കിസ്ഥാന്‍ മണ്ണില്‍ കയറി ഭീകരര്‍ക്കെതിരെ 2016ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ആസ്പദമാക്കിയാണ് ആദിത്യ ധര്‍ ഉറി സിനിമയെടുത്തിരിക്കുന്നത്. വിക്കി കൗശലിനെ കൂടാതെ പരേഷ് റാവല്‍, യാമി ഗൗതം, കീര്‍ത്തി കുല്‍ഹാരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.
2016ല്‍ ഉറിയിലെ ഇന്ത്യന്‍ ആര്‍മി ബേസില്‍ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയെന്ന നിലയിലാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇപ്പോൾ ദേശിയ അവാർഡിന്റെ നിറവിൽ ആണ് ഉറി.2019 ൽ ആണ് സിനിമ റീലീസ് ചെയ്തത് .ജനുവരി 11ന് റിലീസ് ചെയ്‍ത ചിത്രം 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍,മികച സംവിധായകൻ മികച നടൻ എന്നെ അവാർഡുകൾ നേടുമ്പോൾ പല ചോദ്യങ്ങളും ഉയരുകയാണ് .
2019ല്‍ റിലീസ് ചെയ്‍ത സിനിമയ്‍ക്ക് എങ്ങനെ 2018ലെ അവാര്‍ഡ് കിട്ടിയെന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ റിലീസ് തിയതി വെച്ചല്ല ചിത്രം അവാര്‍ഡിന് പരിഗണിക്കുക. മറിച്ച് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റി തിയതിയാണ് ദേശീയ അവാര്‍ഡിന് പരിഗണിക്കുക. അതിനാലാണ് 2018 ഡിസംബര്‍ 31ന് സെൻസര്‍ കഴിഞ്ഞ ചിത്രം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. തൊട്ടടുത്ത മാസം തന്നെ റിലീസ് ചെയ്‍ത ചിത്രം തിയേറ്ററുകളില്‍ വൻ വിജയവും നേടി.
അതേസമയം സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകള്‍ കുറവായ അവസ്ഥയാണെന്ന് മികച നടൻ എന്നുള്ള അവാര്‍ഡ് നേട്ടത്തോട് വിക്കി കൌശല്‍ പ്രതികരിച്ചിരുന്നു. ഇന്ത്യൻ ആര്‍മിക്കാണ് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നത് എന്നും വിക്കി കൌശല്‍ പറയുന്നു. അന്ധാദുൻ എന്ന സിനിമയിലെ അഭിനയത്തിന് ആയുഷ്‍മാൻ ഖുറാനയ്‍ക്കും മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചിരുന്നു. അതേസമയം സർജിക്കൽ സ്ട്രൈക്ക് ഓരോ ഭാരതീയന്റെയും മനസ്സിൽചെലുത്തിയ സ്വാധിനം വളരെ വലുതാണ് , ഹൗ ഇസ് ദ ജോഷ്.
https://www.facebook.com/Malayalivartha