കശ്മീരിനെ യുദ്ധക്കളമാക്കാന്‍ ഗൂഢനീക്കം.. ചൈനീസ് ഡ്രോണുകളില്‍ ആയുധങ്ങള്‍ പഞ്ചാബിലേക്കും കാശ്മീരിലേക്കും എത്തിക്കുന്നതായി റിപ്പോർട്ടുകൾ..ഇതിനോടനുബന്ധിച്ച് പഞ്ചാബില്‍ കൂട്ട അറസ്റ്റ് നടന്നു..പഞ്ചാബില്‍ കഴിഞ്ഞദിവസം വീണ ഡ്രോണുകള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിച്ചത്
ചൈനീസ് ഡ്രോണുകളില്‍ ആയുധങ്ങള്‍ പഞ്ചാബിലേക്കും കാശ്മീരിലേക്കും എത്തിക്കുന്നതായി റിപ്പോർട്ടുകൾ..ഇതിനോടനുബന്ധിച്ച് പഞ്ചാബില്‍ കൂട്ട അറസ്റ്റ് നടന്നു..പഞ്ചാബില്‍ കഴിഞ്ഞദിവസം വീണ ഡ്രോണുകള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിച്ചത്.
ചൈനയുടെ ഡ്രോണുകളില്‍ പഞ്ചാബില്‍ ആയുധങ്ങള്‍ എത്തിച്ചുവെന്നാണ് കണ്ടെത്തല്‍. 80 കിലോ ആയുധങ്ങളാണ് എട്ട് ഡ്രോണുകളിലായി ഇതുവരെ എത്തിച്ചത്. എകെ 47 റൈഫിളുകളും ഗ്രനേഡുകളും അമൃത്സറില്‍ ഇറക്കിയത് കശ്മീര്‍ ഭീകരര്‍ക്കു വേണ്ടിയാണെന്ന് സംശയിക്കുന്നതായി പഞ്ചാബ് പോലീസ് അറിയിച്ചു .രഹസ്യാന്വേഷണ വിഭാഗവും പഞ്ചാബ് പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഖലിസ്താന്‍ സിന്ദാബാദ് ഫോഴ്‌സ് ആണ് ആയുധമെത്തിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു
പാകിസ്താന്‍ കേന്ദ്രമായുള്ള ഖലിസ്ഥാന്‍ സിന്‍ന്ദാബാദ് ഫോഴ്‌സ് ആണ് ആയുധങ്ങള്‍ എത്തിക്കുന്നത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായവും ഇവര്‍ക്കുണ്ട്. ഇത് സംബന്ധിച്ച ഗൂഢാലോചന ഗൂഢാലോചന നടന്നത് ജര്‍മനിയിലും ലാഹോറിലും വച്ചാണ് എന്നാണു റിപ്പോർട്ടുകൾ
കശ്മീരില്‍ അതിശക്തമായ നിരീക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആയുധങ്ങള്‍ അമൃത്സറില്‍ എത്തിച്ചതെന്നു കരുതുന്നു ..ഇവിടെനിന്ന് ആയുധങ്ങള്‍ ഭീകരര്‍ക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. കശ്മീരര്‍ താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യം ഇതുവരെ അനുവദിക്കാത്തതിനാലാണ് സാറ്റലൈറ്റ് ഫോണുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്...
അഞ്ച് സാറ്റലൈറ്റ് ഫോണുകളാണ് ഡ്രോണില്‍ എത്തിച്ചതെന്നു പൊലീസ് വ്യക്തമാക്കി. പാക്ക് അതിര്‍ത്തിയില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തുനിന്നാണ് ഡ്രോണുകള്‍ പറത്തിയിരിക്കുന്നത്. രണ്ടായിരം അടി ഉയരത്തില്‍ അഞ്ചു കിലോമീറ്റര്‍ പറഞ്ഞ ശേഷം 1500 അടിയിലേക്കു താഴ്ന്ന് ആയുധങ്ങള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണു കരുതുന്നത് ..
22കാരനായ അമൃതസര്‍ സ്വദേശി സുബ് ദീപിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തതോടെയാണ് താന്‍തരണിലും അമൃതസറിലും എട്ട് പേലോഡുകള്‍ എത്തിയെന്ന വിവരം ലഭിച്ചത് . സെപ്റ്റംബര്‍ ആറിനും പതിനാറിനും ഇടയിലാണ് രാത്രി ഡ്രോണുകളില്‍ ആയുധം എത്തിച്ചത്. അവസാന ഡ്രോണ്‍ രജോക്കെ ഗ്രാമത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ആറു ചൈനീസ് ബാറ്ററികളും കണ്ടെത്തിയിട്ടുണ്ട്..
പകുതി കത്തിക്കരിഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയാണു നീക്കത്തിനു പിന്നില്‍ ജര്‍മനി, ലാഹോര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള നടപടിയാണിതെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി
ചൈനീസ് ഡ്രോണുകളിലാണ് ആയുധങ്ങള്‍ എത്തിച്ചത് എന്ന് വ്യക്തമായി കഴിഞ്ഞു. പഞ്ചാബിലെ ഫിറോസ്പൂരിലും ഡ്രോണുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു . ഡ്രോണുകള്‍ വഴി ഇന്ത്യന്‍ പ്രദേശത്ത് ബോംബ് വര്‍ഷിക്കാന്‍ ശ്രമിക്കുമോ എന്ന ആശങ്കയാണ് ഏജന്‍സികള്‍ക്കുള്ളത്. റഡാറുകള്‍ ഉപയോഗിച്ച് ഡ്രോണുകള്‍ കണ്ടെത്തി തകര്‍ക്കാന്‍ പഞ്ചാബ് പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.. ഇത്തരം ഡ്രോണുകള്‍ തകര്‍ക്കാന്‍ ബിഎസ്എഫും വ്യോമസേനയും പഞ്ചാബ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനയിലുള്ള ഗുര്‍മീത് സിങ് ബഗ്ഗയാണ് ആയുധ കടത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷമാണ് പഞ്ചാബ് മേഖലയില്‍ ഇത്തരം നീക്കം വര്‍ധിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബ് പൊലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍, ബിഎസ്എഫ്, വ്യോമസേന എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്
https://www.facebook.com/Malayalivartha