Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുദ്ധവിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ...

17 NOVEMBER 2019 07:20 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള ഏകദേശം 1400 അത്യാധുനിക പോര്‍വിമാനങ്ങളില്‍ നിന്ന് 2000 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന. 33 പോര്‍വിമാനങ്ങള്‍ അടങ്ങിയ 25 സേനാവ്യൂഹങ്ങളാണ് വ്യോമസേനക്കുള്ളത്. പാക്കിസ്ഥാന്റെ ഒരു വ്യോമസേനാവ്യൂഹത്തിന് ബദലായി ഇന്ത്യക്കുള്ളത് 1.3 പോര്‍വിമാന വ്യൂഹമാണ്.

ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പോര്‍വിമാനങ്ങള്‍ വേണ്ടതുണ്ടെന്ന് വ്യോമസേനയും നേവിയും അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ വ്യോമസേന വിമാനങ്ങളുടെ എണ്ണം 2,000 ആയി ഉയരുമെന്നും ഇത് എം.എസ്.എം.ഇ മേഖലയ്ക്ക് പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ഓവര്‍ഹോള്‍ ചെയ്യാനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ വലിയ തോതില്‍ വിമാനങ്ങള്‍ ആവശ്യമാണെന്ന് വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍ ആര്‍. കെ. എസ്. ഷെറ പറഞ്ഞു.
വ്യോമസേനയില്‍ ഇടത്തരം ഗതാഗത വിമാനമായ എയര്‍ബസ് സി 295 ന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിലെ ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് റഫാല്‍ ജെറ്റുകളെ സേനയില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവ കൂടാതെ നിരവധി ആളില്ലാ വിമാനങ്ങള്‍, ചെറു ഡ്രോണുകള്‍, മറ്റ് യന്ത്രങ്ങള്‍ എന്നിവയും വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനയുടെ മെയിന്റനന്‍സ് കമാന്‍ഡ് മേധാവി ഷെറ പറഞ്ഞു. 1960 ലെ വിന്റേജ് അവ്രോ എയര്‍ക്രാഫ്റ്റുകള്‍ മുതല്‍ അത്യാധുനിക സി 17, സി 130 ജെ ട്രാന്‍സ്‌പോര്‍ട്ടറുകള്‍ വരെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ എയര്‍ബസില്‍ നിന്ന് സി 295 ലഭ്യമാകുമെന്നും ഷെറ പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേനയുടെ 14 മിഗ് 21, മിഗ് 27 സേനാവ്യൂഹങ്ങളുടെ കാലാവധി 2024ല്‍ അവസാനിക്കും. ഇതിന് ബദലായി 123 തേജസ് പോര്‍വിമാനങ്ങളെയാണ് ഇന്ത്യ ഒരുക്കുന്നത്. എന്നാല്‍ 2025ല്‍ മാത്രമേ ഇവ ഇന്ത്യന്‍ സേനയുടെ ഭാഗമാകൂ. അതേസമയം ശേഷിയുടെ കാര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ പോര്‍വിമാനങ്ങള്‍ പാകിസ്ഥാനേക്കാള്‍ മുന്നിലാണ്. ഇന്ത്യന്‍ സേനയുടെ ഭാഗമായ റാഫേല്‍,സുഖോയ്, മിറാഷ് 2000 എസ് എന്നീ പോര്‍വിമാനങ്ങള്‍ക്കൊപ്പം നില്‍ക്കാവുന്നവ മുഖ്യ ശത്രുക്കളായ പാകിസ്ഥാന്‍ സേനയിലില്ലെന്നാണ് കരുതപ്പെടുന്നത്.
ജെ.എഫ് 17 പേര്‍വിമാനങ്ങളാണ് താരതമ്യേന പാക്ക് കൈവശമുള്ളതില്‍ മെച്ചപ്പെട്ടത്. ചൈനയുടെ സാങ്കേതിക സഹായത്തിലാണ് പാകിസ്ഥാന്‍ ഈ പോര്‍വിമാനങ്ങള്‍ നിര്‍മിച്ചത്. പാക്കിസ്ഥാന് തൊണ്ണൂറോളം ജെ.എഫ് 17 പോര്‍വിമാനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (25 minutes ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (42 minutes ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (1 hour ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (7 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (7 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (8 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (8 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (8 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (9 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (9 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (9 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (9 hours ago)

Malayali Vartha Recommends