Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുദ്ധവിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ...

17 NOVEMBER 2019 07:20 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള ഏകദേശം 1400 അത്യാധുനിക പോര്‍വിമാനങ്ങളില്‍ നിന്ന് 2000 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന. 33 പോര്‍വിമാനങ്ങള്‍ അടങ്ങിയ 25 സേനാവ്യൂഹങ്ങളാണ് വ്യോമസേനക്കുള്ളത്. പാക്കിസ്ഥാന്റെ ഒരു വ്യോമസേനാവ്യൂഹത്തിന് ബദലായി ഇന്ത്യക്കുള്ളത് 1.3 പോര്‍വിമാന വ്യൂഹമാണ്.

ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പോര്‍വിമാനങ്ങള്‍ വേണ്ടതുണ്ടെന്ന് വ്യോമസേനയും നേവിയും അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ വ്യോമസേന വിമാനങ്ങളുടെ എണ്ണം 2,000 ആയി ഉയരുമെന്നും ഇത് എം.എസ്.എം.ഇ മേഖലയ്ക്ക് പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ഓവര്‍ഹോള്‍ ചെയ്യാനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ വലിയ തോതില്‍ വിമാനങ്ങള്‍ ആവശ്യമാണെന്ന് വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍ ആര്‍. കെ. എസ്. ഷെറ പറഞ്ഞു.
വ്യോമസേനയില്‍ ഇടത്തരം ഗതാഗത വിമാനമായ എയര്‍ബസ് സി 295 ന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിലെ ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് റഫാല്‍ ജെറ്റുകളെ സേനയില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവ കൂടാതെ നിരവധി ആളില്ലാ വിമാനങ്ങള്‍, ചെറു ഡ്രോണുകള്‍, മറ്റ് യന്ത്രങ്ങള്‍ എന്നിവയും വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനയുടെ മെയിന്റനന്‍സ് കമാന്‍ഡ് മേധാവി ഷെറ പറഞ്ഞു. 1960 ലെ വിന്റേജ് അവ്രോ എയര്‍ക്രാഫ്റ്റുകള്‍ മുതല്‍ അത്യാധുനിക സി 17, സി 130 ജെ ട്രാന്‍സ്‌പോര്‍ട്ടറുകള്‍ വരെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ എയര്‍ബസില്‍ നിന്ന് സി 295 ലഭ്യമാകുമെന്നും ഷെറ പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേനയുടെ 14 മിഗ് 21, മിഗ് 27 സേനാവ്യൂഹങ്ങളുടെ കാലാവധി 2024ല്‍ അവസാനിക്കും. ഇതിന് ബദലായി 123 തേജസ് പോര്‍വിമാനങ്ങളെയാണ് ഇന്ത്യ ഒരുക്കുന്നത്. എന്നാല്‍ 2025ല്‍ മാത്രമേ ഇവ ഇന്ത്യന്‍ സേനയുടെ ഭാഗമാകൂ. അതേസമയം ശേഷിയുടെ കാര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ പോര്‍വിമാനങ്ങള്‍ പാകിസ്ഥാനേക്കാള്‍ മുന്നിലാണ്. ഇന്ത്യന്‍ സേനയുടെ ഭാഗമായ റാഫേല്‍,സുഖോയ്, മിറാഷ് 2000 എസ് എന്നീ പോര്‍വിമാനങ്ങള്‍ക്കൊപ്പം നില്‍ക്കാവുന്നവ മുഖ്യ ശത്രുക്കളായ പാകിസ്ഥാന്‍ സേനയിലില്ലെന്നാണ് കരുതപ്പെടുന്നത്.
ജെ.എഫ് 17 പേര്‍വിമാനങ്ങളാണ് താരതമ്യേന പാക്ക് കൈവശമുള്ളതില്‍ മെച്ചപ്പെട്ടത്. ചൈനയുടെ സാങ്കേതിക സഹായത്തിലാണ് പാകിസ്ഥാന്‍ ഈ പോര്‍വിമാനങ്ങള്‍ നിര്‍മിച്ചത്. പാക്കിസ്ഥാന് തൊണ്ണൂറോളം ജെ.എഫ് 17 പോര്‍വിമാനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (4 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends