Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

അമിത്ഷാ നീക്കം തുടങ്ങി പ്രധാനമന്ത്രി പച്ചക്കൊടി നല്‍കുമോ; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ധവ് താക്കറെ ക്ഷണിച്ചു

28 NOVEMBER 2019 12:36 PM IST
മലയാളി വാര്‍ത്ത

 മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ധവ് താക്കറെ ക്ഷണിച്ചു. ഫോണിലൂടെയാണ് ഉദ്ധവ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ഇന്ന് വൈകുന്നേരമാണ് സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 400 കര്‍ഷകരെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ശിവസേന നേതാവ് ആദിത്യ താക്കറെ ക്ഷണിച്ചിട്ടുണ്ട്.

20 വര്‍ഷത്തിനുശേഷമാണ് ശിവസേനയില്‍നിന്ന് ഒരാള്‍ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ശിവസേനയില്‍നിന്നു മുഖ്യമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഉദ്ധവ് താക്കറെ. മനോഹര്‍ ജോഷി, നാരായണ്‍ റാണെ എന്നിവരാണു മുന്‍പ് മുഖ്യമന്ത്രിയായവര്‍.

ബിജെപിയുടെ തണലില്‍ നിന്ന് വിജയിച്ച ശേഷം ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ വെച്ച് പ്രചാരണം നടത്തിയാണ് ശിവസേന സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ആദിത്യ താക്കറയുടെ പ്രചരണത്തിന്റെ ചിത്രങ്ങള്‍ അടക്കം ഇതിന് ഉദാഹരണമാണ്. ഒരു സര്‍ക്കാരുണ്ടാക്കാനായി ബിജെപിയുടെ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും. അജിത് പവാറിനെതിരായ ഒരു കേസും റദ്ദാക്കിയിട്ടില്ലന്നും അമിത് ഷാ വ്യക്തമാക്കി. മാധ്യമങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. അജിത് പവാറിനെതിരായ ആരോപണങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ലന്നും അദേഹം വ്യക്തമാക്കി. ബിജെപി പവാറിന്റെ അടുത്തേക്ക് പോയില്ല, അജിത് പവാര്‍ ഞങ്ങളുടെ അടുത്തേക്ക് വരുകെയായിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന പല ധാരണകളും തകര്‍ത്തവര്‍ ഇന്ന് തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ശിവസേന മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചു. ആദര്‍ശങ്ങളെ ഇല്ലാതാക്കി മൂല്യങ്ങളെ തകര്‍ക്കുന്ന മൂന്നുപാര്‍ട്ടികളും ചേര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. മുഖ്യമന്ത്രിപദവി സംബന്ധിച്ച് ശിവസേനക്ക് യാതൊരു ഉറപ്പും മുന്‍പ് ബിജെപി നല്‍കിയിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉണ്ടായിരുന്നവരാണ്. അന്നാരും ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തിരുന്നില്ല. തെരഞ്ഞെടുപ്പു റാലികളിലെല്ലാം ഞങ്ങള്‍ പറഞ്ഞത് സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാല്‍ നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്രഫഡ് നാവിസ് വീണ്ടുംമുഖ്യമന്ത്രിയാകുമെന്നായിരുന്നു.

നൂറ് സീറ്റുകളുള്ള കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം 56 സീറ്റുകളുള്ള പാര്‍ട്ടിക്കാണ് മുഖ്യമന്ത്രി പദവി നല്‍കുന്നതെന്നും അത് കുതിരകച്ചവടമാണെന്നും അദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യം തെറ്റിച്ചുകൊണ്ട് എം.എല്‍.എമാരെ ക്യാമ്പില്‍ പാര്‍പ്പിച്ചവരാണ് ഇപ്പോള്‍ ബി.ജെ.പിയെ കുറ്റം പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (5 minutes ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (40 minutes ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (55 minutes ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (1 hour ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (1 hour ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (1 hour ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (2 hours ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (2 hours ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (2 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (3 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (3 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (3 hours ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (3 hours ago)

Malayali Vartha Recommends