Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

അമേരിക്ക വരെ തലയ്ക്ക് കോടികള്‍ വിലയിട്ടിരിക്കുന്ന ആ കൊടും ഭീകരൻ, ഇസ്ലാമാബാദിന്റെ ആതിഥ്യം ആസ്വദിച്ച് 'സ്വതന്ത്രമായി' ചുറ്റിക്കറങ്ങി മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദ്; ഞെട്ടലോടെ ലോക രാജ്യങ്ങൾ

07 DECEMBER 2019 10:50 AM IST
മലയാളി വാര്‍ത്ത

ജമാത്ത് ഉദ്ധവ സ്ഥാപകനും ലഷ്‌കർ ഇ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിനെ മുംബയ് ഭീകരാക്രമണത്തിന് ശേഷമാണ് യു.എൻ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദാണെന്ന് ഇന്ത്യ തെളിവ് സഹിതമാണ് ബോദ്ധ്യപ്പെടുത്തിയത്. അതേസമയം രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെതിരെ നടപടിയെടുക്കുന്നത് പാകിസ്ഥാന്‍ ഗൗരവമായി കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിലും സംസാരം ഉണ്ടാകുന്നുണ്ട്. അതേസമയം കൊടും ഭീകരനും അമേരിക്ക തലയ്ക്ക് കോടികള്‍ വിലയിട്ടിരിക്കുന്ന ഹാഫിസ് സയീദ്, ഇപ്പോള്‍ ഇസ്ലാമാബാദിന്റെ ആതിഥ്യം ആസ്വദിക്കുകയാണെന്നും 'സ്വതന്ത്രമായി' ചുറ്റിക്കറങ്ങുകയുമാണെന്നും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ആണെന്ന് ലോകരാജ്യങ്ങള്‍ക്കടക്കം അറിവുള്ള കാര്യമാണ്.എന്നിട്ടും ഈ ഭീകരന്‍ സ്വതന്ത്രമായി കറങ്ങുകയും പാകിസ്ഥാന്റെ ആതിഥ്യം ആസ്വദിക്കുകയും ചെയ്യുന്നത് പാകിസ്ഥാന്റെ ഒത്താശയോടെയാണ്. എല്ലാ തെളിവുകളും ഇന്ത്യ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. ആഗോള സമൂഹത്തില്‍, മുംബൈ ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ നിസംഗത കാണിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു .

2008 നവംബര്‍ 26 ന് പാകിസ്ഥാനില്‍ നിന്ന് സമുദ്രമാര്‍ഗത്തിലൂടെ മുംബൈ നഗരത്തിലേക്ക് കടന്ന 10 ലഷ്‌കര്‍-ഇ-തായ്ബ (എല്‍ഇടി) തീവ്രവാദികള്‍ വെടിവയ്പും ബോംബാക്രമണവും നടത്തിയത്. അന്ന് ആക്രമണത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 166 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഛത്രപതി ശിവാജി ടെര്‍മിനസ് (സിഎസ്ടി) റെയില്‍വേ സ്റ്റേഷന്‍, കാമ ഹോസ്പിറ്റല്‍, നരിമാന്‍ ഹൗസ് ബിസിനസ് ആന്‍ഡ് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ്, ലിയോപോള്‍ഡ് കഫെ, താജ് ഹോട്ടല്‍, ഒബറോയ്-ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന ഇത്തരം തീവ്രവാദ സംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാകിസ്ഥാനോട് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിരുന്നു. 1997ലെ പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ നിയമം (എടിഎ) പ്രകാരം തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് സയ്യിദ് ഉള്‍പ്പെടെയുള്ള സംഘടനയിലെ 13 അംഗങ്ങള്‍ക്കെതിരെ ജൂലായില്‍ കേസെടുത്തിരുന്നു.

അതേസമയം ഭീകരവാദ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് ഇത് തിരിച്ചടി തന്നെയാണ്. ഹാഫിസ് സയ്യിദ് പോലുള്ള കൊടുഭീകരനെതിരെ യാതൊരു നടപടിയും പാകിസ്താന്‍ എടുത്തിട്ടില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് വെളിപ്പെടുത്തിയതോടെ പ്രശനം മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. അന്താരാഷ്ട്ര തലത്തില്‍ വായ്പ അടക്കമുള്ള കാര്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ക്ലീന്‍ ചിറ്റ് അത്യാവശ്യമാണ്. എന്നാല്‍ ഈ പരാമര്‍ശം, ഇമ്രാന്‍ ഖാനും, അദ്ദേഹത്തിന്റെ സര്‍ക്കാരിനും വന്‍ തിരിച്ചടിയാണ്. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയ്യിദ് പാകിസ്താനില്‍ ഇപ്പോഴും വിലസി നടക്കുകയാണെന്നും, യാതൊരു നടപടിയും പാകിസ്താന്‍ എടുത്തിട്ടില്ലെന്നും ടാസ്‌ക് ഫോഴ്‌സ് കുറ്റപ്പെടുത്തി. ലഷ്‌കര്‍ ഇ തൊയ്ബ, ജമാഅത്ത് ഉദ്ധവ എന്നിവര്‍ ഹാഫിസ് സയ്യിദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, പൂര്‍ണ തോതിലുള്ള നടപടികള്‍ പാകിസ്താനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഭീകരസംഘടനകള്‍ക്കും, അന്താരാഷ്ട്ര പട്ടികയിലുള്ള ഭീകരര്‍ക്കും പാകിസ്താന്‍ സര്‍ക്കാരില്‍ നിന്ന് പണം പോകുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പറയുന്നു. പാകിസ്താനെ േ്രഗ ലിസറ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ടാസ്‌ക് ഫോഴ്‌സ് മുന്നോട്ട് വെച്ച 40 നിര്‍ദേശങ്ങളില്‍ 36 എണ്ണം ഭാഗികമായി പാകിസ്താന്‍ നടപ്പാക്കിയെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ പൂര്‍ണ തോതില്‍ അല്ലാത്തത് കൊണ്ട് ഇത് ഫലം കണ്ടിട്ടില്ലെന്നും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഏഷ്യന്‍ ഘടകം ഏഷ്യ പസഫിക് ഗ്രൂപ്പ് പറഞ്ഞു. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ പതറി നില്‍ക്കുന്ന പാകിസ്താന്, വലിയ തിരിച്ചടിയാണ് ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. നേരത്തെ പാകിസ്താന്‍ നടപ്പാക്കിയ തീവ്രവാദ വിരുദ്ധ ഓര്‍ഡിനന്‍സും, യുഎന്‍ തീരുമാനം അനുസരിച്ച നടപടിയുമെല്ലാം വീര്യം കുറഞ്ഞതാണെന്ന് ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കുറ്റപ്പെടുത്തുന്നുണ്ട്. ഇതോടെ ടാസ്‌ക് ഫോഴ്‌സിന്റെ പ്ലീനറി സെഷന്‍ നിര്‍ണായമായിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (55 minutes ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (1 hour ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (1 hour ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (2 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (2 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (2 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (3 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (4 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (4 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (4 hours ago)

Malayali Vartha Recommends