രാജ്യം കാത്തിരുന്ന തീരുമാനം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ വിചാരണ പുര്‍ത്തിയാക്കി 21 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന 'ദിശ ബില്‍' ആന്ധ്രാപ്രദേശ് പാര്‍ലമെന്റില്‍ ഏകകണ്ഠമായി പാസാക്കി
ബലാത്സംഗ കേസുകളില്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ആന്ധ്രാ പ്രദേശ് ദിശ ബില്‍ പാസാക്കി. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ 21 ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കണമെന്നും നിര്‍ദേശിക്കുന്ന ബില്ലാണ് ആന്ധ്രാപ്രദേശ് നിയമസഭ പാസാക്കിയത്.
ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുക്കൊന്ന സംഭവം രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. തൊട്ടടുത്ത സംസ്ഥാനമായ തെലങ്കാനയെ നടുക്കിയ സംഭവത്തില്‍ ഡോക്ടറോടുളള ആദരസൂചകമായാണ് ആന്ധ്രാ നിയമസഭ ബില്‍ പരിഗണിച്ചത്. വൈഎസ്‌ആര്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. ആഭ്യന്തരമന്ത്രി എം സുച്ചാരിതയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ വിപ്ലവകരമെന്നാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
ഹൈദരാബാദില്‍ വനിതാ മൃഗഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചുകൊന്നതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ ആന്ധ്രാപ്രദേശ് ശിക്ഷ കടുപ്പിചിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ വിചാരണ പുര്‍ത്തിയാക്കി 21 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന 'ദിശ ബില്‍' ആന്ധ്രാപ്രദേശ് പാര്‍ലമെന്റില്‍ ഏകകണ്ഠമായാണ് പാസാക്കിയത്. മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബില്‍ കൊണ്ടുവരാന്‍ തത്വത്തില്‍ അനുമതി നല്‍കിയത്.
ഹൈദരാബാദില്‍ കൊല്ലപ്പെട്ട യുവതിക്ക് പോലീസ് 'ദിശ' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഹീനമായ കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ 21 ദിവസത്തിനകം കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ദിശ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ബലാത്സംഗ കേസുകളില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ പ്രതിാകള്‍ക്ക് വധശിക്ഷ വരെ ഉറപ്പാക്കും. ഇതിനായി ഐപിസി സെക്ഷന്‍ 376ല്‍ ഭേദഗതി കൊണ്ടുവരും.
കുറ്റകൃത്യം സംഭവിച്ചതു മുതല്‍ 21 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കും.
ഏഴ് പ്രവൃത്തി ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയും 14 പ്രവൃത്തി ദിനത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം.
ബലാത്സംഗത്തില്‍ മാത്രമല്ല, പോക്‌സോ അടക്കം മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കും
പോക്‌സോ കേസുകളിലും 21 ദിവസത്തിനകം ശിക്ഷ.
മെയില്‍, സമൂഹ മാധ്യമങ്ങള്‍, ഡിജിറ്റില്‍ മാധ്യമം, മറ്റ് ഏതു മാര്‍ഗത്തിലൂടെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ജീവപര്യന്തം ശിക്ഷ
സ്ത്രീകളെ ശല്യപ്പെടുത്തുന്ന കേസുകളില്‍ ആദ്യ സംഭവത്തില്‍ രണ്ടു വര്‍ഷവും കുറ്റം ആവര്‍ത്തിച്ചാല്‍ നാലു വര്‍ഷവും തടവുശിക്ഷ.
വേഗത്തിലുള്ള വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാ ജില്ലാകളിലും പ്രത്യേക കോടതികള്‍. ബലാത്സംഗം, കൂട്ട ബലാത്സംഗം, ആസിജ് ആക്രമണം, ലൈംഗിക അതിക്രമങ്ങള്‍, സമൂള്‍ മാധ്യമങ്ങളിലൂടെയുള്ള ശല്യപ്പെടുത്തല്‍, മറ്റ് ശല്യപ്പെടുത്തലുകള്‍, പോക്‌സോ കേസുകള്‍ എന്നിവയെല്ലാം ഈ കോടതികളില്‍ പരിഗണിക്കും
ആന്ധ്രാപ്രദേശ് സ്‌പെഷ്യല്‍ കോര്‍ട്‌സ് ഫോര്‍ സ്‌പെഷ്യല്‍ ഒഫന്‍സസ് എഗെന്‍സ്റ്റ് വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ആക്ട് 2019 കൊണ്ടുവരും.
അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലാവധി മൂന്നു മാസമായി കുറയ്ക്കും
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഡി.എസ്.പിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രത്യേക പോലീസ് സംഘം
പ്രത്യേക കോടതികളിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍മാര്‍ എന്നിങ്ങനെയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ
https://www.facebook.com/Malayalivartha